Monday, January 12, 2015

പ്രതികരണ തൊഴിലാളികൾ

ഈ ലോകത്ത് രണ്ടു തരം മനുഷ്യരെ ഉള്ളൂ.
1. പ്രതികരിക്കുന്നവരും
2. പ്രതികരിക്കാത്തവരും

പ്രതികരിക്കാത്തവരെ കുറ്റം പറയാൻ പറ്റില്ല. അവർ സ്വതവേ പ്രശ്നങ്ങൾ ഇഷ്ട്ടപ്പെടുന്നില്ല. തങ്ങളുടെ ലോകത്ത് സ്വന്തം ഇഷ്ട്ടങ്ങളുമായി ജീവിക്കാനാണ് അവർക്ക് ഇഷ്ട്ടം. അത്രത്തോളം സാമൂഹിക പ്രതിബന്ധതയൊന്നും ഈ വിഭാഗത്തിന് ഉണ്ടാകില്ല. മാത്രമല്ല കാലിക വിഷയങ്ങളിൽ പലതിലും അവർ അറിവില്ലാത്തവരും ആയിരിക്കും. ഇനി അറിവ് ഉണ്ടെങ്കിൽ തന്നെ ഞാനെന്തിനു വയ്യാ വലികൾ തലയിലെടുത്തു വെക്കണം എന്ന് കരുതി പ്രതികരിക്കാതിരിക്കുന്നവരും കുറവല്ല. അങ്ങനെ പ്രതികരിച്ചു പല അപകടങ്ങളിലും ചെന്ന് ചാടിയ പലരും ഉദാഹരണങ്ങളായി ഉണ്ടാകുമ്പോ മിണ്ടാതെ വല്ലിടത്തും പോയി നില്ക്കുന്നതാണ് നല്ലതെന്നുള്ള തോന്നൽ സ്വാഭാവികം.

ഇനി പ്രതികരിക്കുന്നവർ. ഇവരിൽ തന്നെ രണ്ടു വിഭാഗമുണ്ട്. പ്രതികരണം എന്ന് പറയുന്നതിനേക്കാൾ വിമർശനം എന്ന് പറയുന്നതാവും നല്ലത്.

1. തന്നെ അറിഞ്ഞും തന്റെ തെറ്റ് കുറ്റങ്ങളെ അറിഞ്ഞും പ്രതികരിക്കുന്നവർ. തന്റെ അഭിപ്രായം തെറ്റെന്നു മനസ്സിലായാൽ അത് തുറന്നു പറയാൻ മാന്യത കാണിക്കുന്നവൻ. ഒരു നല്ല ശ്രോധാവ് കൂടിയാണ് ഇത്തരതിലുള്ളവർ. കാരണം എതിർത്തു സംസാരിക്കുന്ന ആളുടെ നിഗമനങ്ങളെ വിലയിരുത്തുക കൂടി ചെയ്യുമ്പോഴാണ് വിമർശനങ്ങളും ചർച്ചകളും വിജയകരമാവുന്നത്. അല്ലാത്ത പക്ഷം അത് ചുമ്മാ വായിട്ടലക്കൽ മാത്രമാവും. രാഷ്ട്രീയ പാർടികളുടെ കവല പ്രസംഗം പോലെ പരസ്പരം പഴിചാരൽ മാത്രമാവും. ഒരു സംവാദമോ ചർച്ചയോ വിജയിക്കുന്നത് അവസാനം നല്ലൊരു നിഗമനത്തിൽ എത്തുമ്പോഴാണ്. ഏതെങ്കിലും ഒരാൾ പരാജയപ്പെടുമ്പോഴാണ്. ഇത്തരത്തിലുള്ള ആരോഗ്യപരമായ ചർച്ചകൾ വിജ്ഞാന പ്രദവും സമൂഹോന്നമനതിനു വഴി വെക്കുന്നവയുമാണ്.

2. എന്തിനും ഏതിനും അഭിപ്രായങ്ങൾ മാത്രം പറയുന്നവർ. തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും അത് കുഴപ്പമില്ലാതെ ചെയ്ത ഒരാളെ ഒരു മാന്യതയും ഇല്ലാതെ വിമർശിക്കുന്നവർ. കഴിവിനെ മാത്രമല്ല. ചില ചെയ്തികളെ, സമരങ്ങളെ, മാധ്യമങ്ങളെ, പൊതു പ്രവർത്തകരെ, കൂടെ ജോലി ചെയ്യുന്നവരെ. ഇങ്ങനെയുള്ളവരെ ഒരു മാന്യതയും നാണവുമില്ലാതെ വിമർശിക്കുന്നവർ. ആരോഗ്യകരമായ വിമർശനങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മ മാത്രമേ ചെയ്യുന്നുള്ളൂ. വിമർശിക്കുന്ന ആളുടെ മനസ്സിലും ആ നന്മ മാത്രമേ ഉള്ളൂ. അവർ പക്ഷെ വിമർശനങ്ങളിൽ മാത്രം ഒതുക്കില്ല. പ്രതികരിക്കും. അവിടെയാണ് വിമർശനവും പ്രതികരണവും ഒന്നായി വരുന്നത്. കഴിവുണ്ടായിട്ടും പ്രതികരിക്കാതെ വിമർശിച്ചു കൊണ്ടിരിക്കുന്നവർ ഇരു ഉപയോഗവും ഇല്ലാത്ത പാഴ് വസ്തുക്കളാണ്. ഒന്നിനും കൊള്ളില്ല. വെറുമൊരു പ്രതികരണ തൊഴിലാളികൾ. ഞങ്ങൾ സമൂഹത്തിന്റെ നന്മ മനസ്സിൽ കണ്ടാണ്‌ ഇതൊക്കെ പറയുന്നത്. കൈ കൊണ്ട് തടയാൻ കഴിയാത്തത് വാ കൊണ്ട് പറയുകയെങ്കിലും ചെയ്യുക എന്ന് തുടങ്ങി ഒരുപാടു മുടന്തൻ ന്യായങ്ങൾ ഇവർക്കുണ്ടാകും. ചോധ്യങ്ങൾക്ക് വസ്തുനിഷ്ഠമായ ഉത്തരമോ മറുപടിയോ ഇത്തരക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. എവിടെയോ പറഞ്ഞു കേട്ട കുറെ കാര്യങ്ങൾ, അതു ഭൂരിപക്ഷത്തിന്റെ കൂടെ നിന്ന് കല്ലെറിയുക മാത്രമാണു ചെയ്യുന്നത്. എന്താണ് സംഭവം? എന്ത് കൊണ്ട് ഒരു വിഭാഗം അതിനെ വിമർശിക്കുന്നു? വിമർശിക്കപ്പെടും എന്ന് ഉറപ്പായിട്ടും എന്ത് കൊണ്ട് അവർ ഇത് ചെയ്യുന്നു? (ചുംബന സമരം ഒരു ഉദാഹരണം) ഞാൻ എന്തിനു ഇതിനെ വിമർശിക്കണം? ഞാൻ അതിനു യോഗ്യനാണോ? എന്നൊന്നും കൂട്ടം കൂടി നിന്ന് കല്ലെറിയുന്ന ഒരുത്തനും തന്നെ ചിന്തിക്കുന്നില്ല.

നമുക്ക് ചുംബന സമരത്തിന്റെ കേസ് തന്നെ എടുക്കാം. തെറ്റാണെന്ന് ആരോ പറഞ്ഞു. ഭൂരിപക്ഷം അത് ഏറ്റുപിടിച്ചു. എന്തുകൊണ്ട് ചുംബന സമരം? അതിന്റെ കാലിക പ്രസക്തി എന്താണ്? എത്രത്തോളമാണ്? എന്നൊന്നും അതിനെ വിമർശിക്കുന്ന ബഹു ഭൂരിപക്ഷം ആളുകൾ നോക്കുന്നില്ല. കാലഘട്ടങ്ങളായി സെക്സ് പഠിക്കാൻ പോണ്‍ വീഡിയോകൾ ആശ്രയിക്കുന്ന ഇതേ ഭൂരിപക്ഷ സമൂഹം. അതല്ലെങ്കിൽ സെക്സും അന്യ സ്ത്രീ പുരുഷ സൌഹൃദങ്ങളും പാപമായി മാത്രംകണ്ടും സംസാരിച്ചും പോന്ന ഒരു സമൂഹം. അവരെ കൊണ്ട് സ്വപ്നത്തിൽ പോലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷന്മാർക്കിടയിലെ സ്വാതന്ത്ര്യ ഇടപെടലുകളും. അതിനോടൊപ്പം തന്നെ തന്നെ കൊണ്ട് സാധിക്കാത്തത് താൻ എന്നും മോഹത്തോടെ മാത്രം കണ്ടിരുന്ന സ്ത്രീ സൌഹൃദങ്ങൾ ചിലർ അറിയുമ്പോൾ ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു തരം frustration (മോഹ ഭംഗം) അതാണ്‌ ഇവരെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.

ഞാൻ കണ്ട, അറിഞ്ഞ ലോകത്തെ പറ്റി മാത്രമേ എനിക്ക് സംസാരിക്കാൻ പറ്റൂ. അതിലെ ആധികാരികതയുള്ളൂ. അത് കൊണ്ട് പറയുകയാണ്‌. ഈ കാലഘട്ടത്തിൽ പോണ്‍ വീഡിയോ കണ്ടിട്ടില്ലാത്ത, അന്യ സ്ത്രീ പുരുഷന്റെ നഗ്നത ആസ്വധിചിട്ടില്ലാത്ത, ഒരന്യ ശരീരത്തെ പ്രേമിചിട്ടില്ലാത്ത, പ്രേമിക്കാൻ മോഹിചിട്ടില്ലാത്ത ഒരാള് പോലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു ജാടക്കു വേണ്ടി ഇല്ല എന്നു നിങ്ങൾക്ക് കളവു പറയാം. പക്ഷെ അത് സത്യമല്ലെന്ന് നിനക്കും എനിക്കും ഒരുപോലെ അറിയാം. അത് കൊണ്ട് പറയുകയാണ്‌. വായിട്ടലക്കുന്നതിനു മുൻപ് ഒരു തവണയെങ്കിലും കണ്ണാടി നോക്കുക. ആട്ടിൻ തോലിട്ട ചെന്നായയെ നിങ്ങള്ക്ക് കാണാം. പിന്നെ എന്തിനു വേണ്ടിയാണു ഇതെല്ലാം? ചുംബന സമരത്തെയും ആണ്‍ - പെണ്‍ സൌഹൃദങ്ങളെയും വിമർശിക്കരുത് എന്നല്ല പറയുന്നത് നിനക്കൊന്നും അതിനു യോഗ്യതയില്ല എന്നാണു. കാരണം. അന്യന്റെ മകളെ - പെങ്ങളെ- ഭാര്യയെ പ്രേമിച്ച നിനക്ക് മറ്റൊരു അന്യ സ്ത്രീയും പുരുഷനും സ്വകാര്യ നിമിഷങ്ങൾ പങ്കിടുമ്പോൾ അതിൽ ഇടപെടാൻ എന്താണ് അവകാശം? കാരണം നീയൊക്കെ ചെയ്യുന്നത് തന്നെയാണ് അവർ ചെയ്യുന്നത്. നിങ്ങൾക്ക് അതിനു നാല് ചുമരിന്റെ മറ വേണം. പക്ഷെ അവർക്ക് വേണ്ട. മറ തേടുന്നത് വ്യഭിച്ചരിക്കാനാണ്. അല്ലാതെ ചുംബിക്കാൻ ആരും മറ തേടി പോകില്ല. ഒരു പാട് പോണ്‍ വീഡിയോ കണ്ടു ചുംബനം വെറുമൊരു ഫോർ പ്ലേ മാത്രമായി കാണാനേ നിങ്ങൾക്ക് കഴിയൂ. സമൂഹത്തിലെ പൊതു സമ്മതരിൽ പലരും ഇതിനെ അനുകൂലിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒരൊറ്റ തവണ ആലോചിച്ചാൽ മതി.

ഞാനീ പറഞ്ഞതെല്ലാം തന്നെ എല്ലാവർക്കും അറിയുന്നതാണ്. ഒരു പുതിയ കാര്യമൊന്നുമല്ല ഞാനീ പറഞ്ഞത്. പിന്നെ എന്ത് കൊണ്ട്? സമൂഹം ഇപ്പോഴും പഴയതിനേക്കാൾ അഥപതിച്ചു കൊണ്ടിരിക്കുന്നു? കാരണം ഒന്നേ ഉള്ളൂ. തന്റെ തെറ്റുകളെ കുറവുകളെ അംഗീകരിക്കാൻ കഴിയില്ല. അതിപ്പോഴും ഒരു കുറവ് തന്നെയാണ്. എതിരഭിപ്രായങ്ങൾ ഉണ്ടാവുക സാധാരണയാണ്. എല്ലാ കാര്യത്തിലും രണ്ടു പക്ഷം ഉണ്ടാകും. അതിപ്പോ സ്വന്തം അമ്മയെ തല്ലിയാലും. സംവാദങ്ങളിലായാലും ഇത് പോലുള്ള സമരങ്ങളുടെ കാര്യത്തിലായാലും കാലക്രമേണ സത്യവും അസത്യവും മറ നീക്കി പുറത്തു വരും. പക്ഷെ, അജണ്ട പല തവണ വ്യക്തമാക്കിയിട്ടും ചുംബന സമര വിരോധികൾ ഇപ്പോഴും അതിനെ കാണുന്നത് ലൈംഗിക വേഴ്ചയായി തന്നെയാണ്. അവർ ഇപ്പോഴും ചെയ്യുന്നത് ഇവരുടെ പ്രൈവറ്റ് ഫോട്ടോസ് എടുത്തു നിലവിളിക്കുകയാണ്.

ഞാനും നിങ്ങളുമൊക്കെ മലയാളികളാണ്. ഒരു പാട് വൃത്തികേടുകൾ നിറഞ്ഞ വൃത്തികെട്ട പല മനുഷ്യർ ഉള്ള ഒരു സമൂഹം കൂടിയാണ് നമ്മൾ മലയാളികൾ. പലതിനെയും ഇപ്പോഴും അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത, വീമ്പു പറയാൻ മാത്രം അറിയുന്ന ഒരു പറ്റം ആളുകൾ കൂടിയാണ് മലയാളികൾ. ചിലയിടത്ത് ചെന്ന് മലയാളിയാണെന്ന് പറയാൻ പോലും മടിക്കുന്ന ഒരുപാടു കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്. വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതിനു ഒരു മാറ്റം ഈ അടുത്ത കാലത്തോ ലോകവസാനതിനു മുൻപോ സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. തോന്നുന്നില്ലെന്നല്ല. നടക്കില്ല. ദൈവം തമ്പുരാൻ വന്നു പറഞ്ഞാൽ പോലും നന്നാവില്ല എന്ന് ദൃഡ നിശ്ചയം എടുത്ത ആളുകൾ പിന്നെ എങ്ങനെ നന്നാവാനാണ്?

ഈയടുത്ത ദിവസങ്ങളിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു. അന്യ നാട്ടിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഫീസ്‌ കൊടുക്കാൻ വേണ്ടി പോയ അച്ഛൻ കണ്ടത് ഒരു ആണ്‍കുട്ടിയുടെ കൂടെ കൊഞ്ചി കൊഴിയുന്ന മകളെയാണ്. എന്നൊക്കെ പറഞ്ഞു സാധാചാരം പൊട്ടിയൊലിക്കുന്ന ഒരു "പ്രവാസി" കഥ. ഞാൻ ആദ്യമേ അയാളോട് പറഞ്ഞു കഥ കൊള്ളാം. പക്ഷെ ഇത് പോലത്തെ കഥകൾ കാരണം അനുഭവിക്കേണ്ടി വരുന്നത് മാന്യമായി ജീവിക്കുന്നവരാണ്. നിങ്ങളെ പോലുള്ളവരാണ് എന്നെ പോലുള്ളവരെ കുറിച്ച് നാട്ടിൽ കഥകൾ പറഞ്ഞു പരത്തുന്നത്. എന്ത് പറഞ്ഞിട്ടും ടിയാൻ സമ്മതിക്കാൻ തയ്യാറല്ല. ഞാൻ അതിലെ നന്മ മാത്രമാണ് ഉദ്ദേശിച്ചത്, നിനക്കൊന്നും അന്യന്റെ പെങ്ങളെ കളിയ്ക്കാൻ കിട്ടാത്തത് കൊണ്ടാണ്, അങ്ങനെ തുടങ്ങി ഒരുപാടു ആരോപണങ്ങൾ. അയാളുടെ സംസ്കാരം അയാള് കാണിച്ചു. ഞാൻ അത്രയേ മനസ്സിലക്കിയുള്ളൂ. കാരണം അന്യന്റെ പെങ്ങളെ കിട്ടിയാൽ അവിടെ കളി മാത്രമേ നടക്കൂ എന്നാണ് അവന്റെയൊക്കെ ധാരണ. അന്യ സ്ത്രീയും പുരുഷനും തമ്മിൽ സെക്സ് മാത്രമേ നടക്കൂ എന്നുള്ള തരത്തിലാണ് അയാൾ അവസാനം വരെ സംസാരിച്ചത്. ഫീസ്‌ കൊടുക്കാൻ വന്ന അച്ഛൻ കണ്ടത് തന്നെ പോലുള്ള ഒരുത്തനെയാവില്ലേ എന്ന് ഒരു തവണയെങ്കിലും ആ മാന്യൻ ചിന്തിച്ചു നോക്കാത്തത് കൊണ്ടാണ് ഇത് പോലുള്ള പോസ്റ്റുകൾ പിറക്കുന്നത്‌. ഞാൻ പറയുന്നത് എന്ത് തന്നെയായാല്ലും അംഗീകരിക്കാൻ അയാൾ തയ്യാറല്ല. പക്കാ മലയാളി.

ഇതിനു മുന്പ് ഒരു ദിവസം നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. റെയിൽവേ സ്റെഷനിലെത്തി മുൻപിൽ ഒരു പണ്ഡിതൻ നടക്കുന്നുണ്ട്. വെള്ളയും വെള്ളയുമാണ് വേഷം. അടുത്ത് തന്നെ ഒരു അന്ധൻ കഷ്ട്ടപ്പെട്ടു റെയിൽവേ പാളം മുറിച്ചു അപ്പുറത്തേക്ക് പോകാൻ ശ്രമിക്കുന്നു. എന്നേക്കാൾ പ്രായമുള്ളവരും വിവരവും വിദ്യാഭ്യാസവും ഉള്ളവർ അവിടെ ചുറ്റുമുണ്ട്. ഒരുത്തനും അത് ശ്രദ്ധിക്കുന്നില്ല. ഞാൻ അയാളെ ചേർത്ത് പിടിച്ചു പാളം മുറിച്ചു കടന്ന് അയാളെ പോവെണ്ടിടത് എത്തിച്ചു തിരിച്ചു പോന്നു. എന്നെ പുകഴ്ത്തി പറഞ്ഞതല്ല. അത് പോലുള്ളവരെ അപൂർവ്വമായെങ്കിലും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടാകും. വൃദ്ധന് ഭക്ഷണം നല്കുന്ന സ്കൂൾ കുട്ടികൾ, യാചകരെ ഭക്ഷണം കഴിപ്പിക്കുന്ന മുടി വെട്ടി കൊടുക്കുന്ന ആ മനുഷ്യൻ, അനാഥ വൃദ്ധരെ സഹായിക്കുന്ന അശ്വതി അങ്ങനെ ഒരുപാടു നന്മ മരങ്ങളെ നിങ്ങൾക്ക് അപൂർവ്വമായെങ്കിലും കാണാം. ആരോ ചെയ്ത സുകൃതം.നന്മ വറ്റാത്ത അപൂർവ്വം മനസ്സുകൾ. പക്ഷെ നിങ്ങൾക്ക് ഒരിക്കൽ പോലും ഒരു രാഷ്ട്രീയ നേതാവിനേയോ ആത്മീയ പ്രഭാഷകനെയോ ഇത്തരത്തിൽ കാണാൻ കഴിയില്ല. മാത്രവുമല്ല ഇവരെ അവഗണിക്കുന്നത് ധാരാളം കാണാനും കഴിയും.

മിണ്ടാതെ അവിടെയെങ്ങാനും ഇരുന്നോണം. ഇനി വല്ലതും പരയുകയാണേൽ അത് ഭൂരിപക്ഷത്തിന് സമ്മതമാവുന്നതാവണം. അല്ലാത്ത ഒന്നും തന്നെ പറയാനോ ചെയ്യാനോ പാടില്ല. ഈയടുത് കൊചൗസെപ് ചിറ്റിലപ്പിള്ളി എന്ന മനുഷ്യൻ ഒരു ട്രാഫിക് ഉദ്യോഗസ്ഥക്കും മണലൂറ്റിനെതിരെ സമരം ചെയ്ത ജസീറ എന്ന സ്ത്രീക്കും 5 ലക്ഷം വാഗ്ദാനം നല്കുകയുണ്ടായി. പല കാരണങ്ങളായും അതിൽ ജസീറക്കുള്ള വാഗ്ദാനം അദ്ദേഹം തന്നെ വേണ്ടെന്നു വെച്ച്. ഇതിനു ശേഷം അദ്ധേഹം മലയാളികൾക്കിടയിൽ വ്യാപകമായി വിമർശിക്കപ്പെട്ടു. 5 ലക്ഷം പോയിട്ട് 1000 രൂപ പോലും അന്യനു നൽകാത്തവൻ വരെ കീ ബോർഡ്‌ എടുത്തിറങ്ങി. മലയാളികളുടെ ഒരു തരം അഴുകിയ മെന്റാലിറ്റി.

വാൽകഷണം : കുറച്ചു സമയം കണ്ണാടി നോക്കിയാൽ തീരാവുന്ന ചെറിയ പ്രശ്നങ്ങളേ ഉള്ളൂ എല്ലാം. പ്രാധാന്യം കൊടുക്കുന്ന ഒന്നും തന്നെ അത്രത്തോളം പ്രാധാന്യം അർഹിക്കാതതാണ്. പ്രാധാന്യം കൊടുക്കേണ്ട ഒന്നും തന്നെ ചർച്ച ചെയ്യാൻ ഭൂരിപക്ഷം തയ്യാറല്ല. ന്യൂന പക്ഷം തയ്യാറായാൽ തന്നെ അതിനു സമ്മതിക്കുകയും ഇല്ല.


Thursday, January 8, 2015

എന്തു കൊണ്ട് ചാർളീ ഹെബ്ടോ? എന്തു കൊണ്ട് ഇസ്ലാം?

ഒരു കാർട്ടൂണ്‍ വരച്ചു എന്ന കാരണം കൊണ്ട് ഒരു സ്ഥാപനം ആക്രമിക്കപ്പെട്ടു. 12 പേർ കൊല്ലപ്പെട്ടു. മതാന്ധത ബാധിച്ച ഒരു വിഭാഗം കാരണം കുറച്ചൊന്നുമല്ല സമൂഹം അനുഭവിക്കേണ്ടി വരുന്നത്. മതം നമുക്ക് സ്വർഗം വാഗ്ദാനം ചെയ്തു. വിശ്വസിക്കുന്നവനു സ്വർഗമുണ്ടെന്നും അവിടെ സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം സൌകര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു. സുന്ദരികളായ സ്ത്രീകൾ, പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതുമായ പാനീയങ്ങൾ അങ്ങനെ എല്ലാമെല്ലാം മതങ്ങൾ മരണാന്തരം നമുക്ക് വാഗ്ദാനം നല്കി. ആത്മ അനന്ത സാക്ഷിയായ ഖുർആൻ നന്മ മാത്രം കൽപ്പിച്ചു. തെറ്റും ശരിയും യഥാക്രമം വിലയിരുത്തി. എന്നിട്ടും ആധുനിക ലോകത്തിനും മനുഷ്യ ജീവനും ഏറ്റവും അപകടകരമായ ഒരു മതമായി ഇസ്ലാം മാറി. ഇസ്ലാമിനെ അങ്ങനെ മാറ്റിയെടുത്തു ഒരു വിഭാഗം.
ഇന്നും നീണ്ടു നില്ക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പ്രശ്നങ്ങൾ, പെഷവാർ വെടിവെപ്പ്, ഗാസ, താലിബാൻ, ഐസിസ് എല്ലാം സർവ്വ സമാധാന കാംശിയായ ഇസ്ലാം എന്ന മതത്തിന്റെ ഉപോൽപന്നങ്ങൾ. തലയൊന്നുയർതാൻ പോലുമാകാതെ തലയ്ക്കു മുകളിൽ വെടിയും ബോംബും ഒഴിയാത്ത കഷ്മീരിന്റെയും അഫ്ഗാനിസ്താന്റെയും ഗാസയുടെയും പാലസ്ത്രീന്റെയും ജനത. ചുംബിക്കാൻ പോയിട്ട് നൊന്തു പെറ്റ പൊന്നിനെ ഒന്ന് മുലയൂട്ടുന്നതിനു മുൻപ് കണ്ണ് തുറന്നു ഉമ്മയെ ഒന്ന് കാണുന്നതിനു മുൻപ് ഇഹ ലോകം വെടിയേണ്ടി വരുന്ന പിന്ചോമനകൾ. എതിർത്തു നില്ക്കാൻ മറ്റൊരു മതമോ കയ്യിലൊരു മുട്ടു സൂചിയോ ഇല്ലാതിരുന്നിട്ടു പോലും നിഷ്കരുണം തീ തുപ്പുന്ന തോക്കിനു മുൻപിൽ ജീവൻ വെടിയേണ്ടി വരുന്നവർ!!
ഇന്നും നിസ്കാരത്തിലെ കൈ കെട്ടുന്നതിനെ കുറിച്ചും സ്ത്രീ പള്ളിയിൽ പ്രവേശിക്കുന്നതിനെ കുറിച്ചും സുന്നി-മുജാഹിദ് സത്യ-അസത്യങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന മത നേതാക്കൾ എന്ന് വിളിക്കപ്പെടുന്ന വെള്ളയും വെള്ളയും ധരിച്ചു താടി വെച്ച് വീമ്പു പറഞ്ഞു നടക്കുന്ന ഉസ്താദുമാർ എന്ന് വിളിക്കപ്പെടുന്നവർ താലിബാൻ തീവ്ര വാദികൾക്ക് വേണ്ടി വാക്ക് പയറ്റു നടത്തുന്ന സദാം ഹുസൈനു വേണ്ടി മയ്യത്ത് നിസ്കരിക്കുന്ന ഉസാമ ബിൻ ലാദന് വേണ്ടി പ്രാർത്ഥിക്കുന്ന സ്വയം ബോംബു വെച്ച് കെട്ടി അല്ലാഹു അക്ബർ എന്ന് നിലവിളിച്ച് ജിഹാദിയെന്നും ഇസ്ലാമിനു വേണ്ടി ധീര രക്തസക്തിയായി എന്നും വിളിക്കപ്പെടുന്ന ഒരു സമൂഹത്തെ സ്രിഷ്ട്ടിക്കുന്നു. നമസ്കാര സമയമായതിനെ വിളിച്ചറിയിക്കുന്ന ബാങ്ക് വിളിയെ അലോസരമായി തോന്നുന്ന ഒരു വിഭാഗത്തെ ഇതേ മതം വളർത്തിയെടുക്കുന്നു.
അന്യന്റെ വിയർപ്പു വീണ അപ്പം തിന്നു ഏമ്പക്കം വിട്ട് എന്തിനോ വേണ്ടി നിലവിളിക്കുന്ന ഒരു വിഭാഗമായി ഇന്ന് ഭൂരിപക്ഷം ഇസ്ലാം മത പണ്ഡിതന്മാർ വളർന്നിരിക്കുന്നു . ലക്ഷങ്ങൾ മേടിച്ചു നടത്തേണ്ട ഒരു തട്ടിപ്പ് മാത്രമായി മത പ്രഭാഷണങ്ങൾ മാറിയിരിക്കുന്നു. അന്ത്യനാളിനെ കുറിച്ച് സ്വർഗത്തെ കുറിച്ച് സകാത്തിനെ കുറിച്ച് രാവന്തിയോളം പ്രസംഗിച്ച ഒരു പണ്ഡിതൻ സ്വന്തം കണ്മുന്നിൽ നടക്കുന്ന അനാചാരങ്ങളും അസമത്വങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള അന്ധനെ അവഗണിക്കുന്നു. ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടുന്നവനെ അവഗണിക്കുന്നു. കോടികൾ സ്ത്രീ ധനം മേടിക്കുന്നു. പടുകൂറ്റൻ മാളികകളിൽ അന്തിയുറങ്ങുന്നു. സ്വന്തം മക്കളെ പോലും സമയത്ത് പള്ളിയിൽ എത്തിക്കാൻ കഴിയാത്ത ആ വിഭാഗം സമോഹോന്നമാനത്തിനു വേണ്ടി ഘോര ഘോരം നിലവിളിക്കുന്നു. നിങ്ങളാണ് അന്ധകാരത്തെ സൃഷ്ട്ടിക്കുന്നത്...നിങ്ങളാണ് തീവ്രവാദികളെ സ്രിഷ്ട്ടിക്കുന്നതു....അന്യ സ്ത്രീയുടെ മുഖത്ത് നോക്കുന്നത് പോലും വ്യഭിചാരമെന്നു സമൂഹത്തെ പഠിപ്പിച്ച നിങ്ങൾ തന്നെ ആണ്‍കുട്ടികളിൽ കാമം തീർക്കുന്നു. യത്തീംഗാന എന്ന 4 ചുമരുകൾക്കുള്ളിൽ തടവു പുള്ളികളെ പോലെ നിങ്ങൾ വളർത്തുന്നവർ കൊച്ചു പെണ്‍കുട്ടികളിൽ കാമം തീർക്കുന്നു. ഇരകളെ ക്രൂരമായി പരിഹസിച്ചു ചിരിക്കുന്നു....
അപകടകരമായ ഒന്നും തന്നെ ഒരു മതവും പറയുന്നില്ല. ഐക്യവും സമാധാനവുമാണ് മതം പറയുന്നത്. പ്രത്യകിച്ചും ഇസ്ലാം, ഒരു അനാഥന്റെ മുൻപിൽ വെച്ച് സ്വന്തം മക്കളെ താലൊലിക്കരുത് എന്ന് പഠിപ്പിച്ച ഇസ്ലാം, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ണുന്നവൻ എന്റെ മതത്തിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച ഇസ്ലാം, നമസ്കാരത്തിന്റെ സമയമായിട്ടു പോലും മുൻപിൽ നടക്കുന്ന വൃദ്ധന്റെ മുൻപിൽ കേറി നടന്നിട്ടില്ലാത്ത അലി (റ) നെ പോലുള്ളവരുടെ ഇസ്ലാം, ബഹുമാനത്തിന്റെ ആദരവിന്റെ സ്നേഹത്തിന്റെ മതമായ ഇസ്ലാം,
ഗാസയിലും കശ്മീരിലും പട്ടിണി പാവങ്ങളെ സൃഷ്ട്ടിക്കുന്ന ഇസ്ലാം, താലിബാനെ സൃഷ്ട്ടിച്ച..വളർത്തിയ ഇസ്ലാം, കാന്തപുരതെയും പേരോട് അബ്ദുറഹ്മാൻ സകാഫിയെയും സൃഷ്ട്ടിച്ച ഇസ്ലാം..! എന്തിനു വേണ്ടി???? ആർക്കു വേണ്ടി?? 


വാൽകഷ്ണം : കഞ്ചാവിനെ പറ്റിയും മറ്റു മയക്കു മരുന്നുകളെ പറ്റിയും ഭൂരിപക്ഷ സമൂഹം പറയുന്നത് അത് മനസ്സിനെയും ശരീരത്തെയും ബാധിക്കും, ചിന്തിക്കാനുള്ള ശേഷി ഇല്ലാതെയാകും, തിന്മകൾക്കു കാരണമാവും എന്നൊക്കെയാണ്. പക്ഷെ ഈ ലോകത്തിന്റെ പോക്ക് കാണുന്നത് കൊണ്ട് പറയട്ടെ...മനുഷ്യ നന്മക്ക് എന്ന് പറയപ്പെടുന്ന മതങ്ങൾക്ക് പിറകെ നടക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് വല്ല കഞ്ചാവും അടിച്ചു വല്ലിടത്തും പോയി കിടക്കുന്നത്.

Tuesday, December 16, 2014

സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും മറ്റൊരു ലോകം.

തലകെട്ട് പോലെ തന്നെ നമുക്കെല്ലാവർക്കും അറിയുന്ന മനപ്പൂർവ്വം അറിയില്ലെന്ന് നടിക്കുന്ന അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകമുണ്ട്. ആക്ടിവിസ്റ്റുകൾ അഥവാ പ്രവർത്തിക്കുന്നവർ, അവരുടെ പ്രതികരണങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. സമൂഹം അവരെ പരിഹസിക്കുന്നു. നമുക്ക് കിട്ടിയ സ്വാതന്ത്ര്യം തോന്നിയത് പറയാനും ചെയ്യാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം അത് നേടി തന്നവരുടെ ബുദ്ധിമുട്ടുകളെയും എന്തിനു നേടി തന്നു എന്ന മരുചോദ്യതിനും ഇട വരുത്തുന്നു..വരുത്തി കൊണ്ടിരിക്കുന്നു.

വ്യക്തി സ്വാതന്ത്ര്യം - തനിക്ക് നല്ലതെന്ന് തോന്നിയതിനെ അംഗീകരിക്കാനും ഉൾകൊള്ളാനും വേണ്ട അല്ലെങ്കിൽ അനിയുക്തമല്ലാത്ത ഒന്നിനെ തള്ളാനുമുള്ള സ്വാതന്ത്ര്യം. ചിലർക്കിതു പക്ഷെ മറ്റുള്ളവരുടെ ചെയ്തികളെ കണ്ണും പൂട്ടി വിമർശിക്കാനും പരിഹസിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. നാം എന്ത് ചെയ്തു? അവർ എന്ത് ചെയ്യുന്ന എന്ന് മനസ്സിലാക്കാതെ തന്റെ ജീവിതത്തെ പൊതു ജീവിതമായി കണ്ട് തന്റെ സ്വഭാവത്തെ സമൂഹത്തിന്റെ സ്വഭാവമായി കണ്ട് ക്രൂരമായി വിമർശിക്കുന്നവർ. വേണ്ടെന്നു പറയുന്നില്ല. പക്ഷെ ഒരു മിനിമം ബോധമുള്ള വിമർശനങ്ങൾ സമൂഹത്തിനു ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നതിന് പലരെയും സഹായിച്ചിട്ടുണ്ട്. അബദ്ധ ധാരണകളെ തിരുത്താൻ സഹായിച്ചിട്ടുണ്ട്. അവരെയാണ് നമ്മൾ നിരൂപകർ എന്ന് വിളിക്കുന്നത്‌. നന്മ തിന്മകൾ ഒരുപോലെ മനസ്സിലാക്കി തന്റെ കഴിവിനെയും ചുമതലയും ഉൾകൊണ്ടു കൊണ്ടുള്ള വിമർശനങ്ങലെയാണ്‌ ഞാൻ മിനിമം ബോധമുള്ള വിമർശനങ്ങൾ എന്നു വിളിക്കുന്നത്‌. സമൂഹത്തിലുള്ള അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശബ്ധമുയർത്താൻ പലരും കാണിച്ചു തുടങ്ങുന്ന ധൈര്യം ഇത്തരം ബോധമില്ലാത്ത വിമർശനങ്ങൾ കാരണം ഇല്ലാതാകുന്നു. നിഷ്കരുണം ഭ്രൂണഹത്യ ചെയ്യപ്പെടുന്നു.

ഒരു ചട്ടകൂടിനുള്ളിൽ ആരോ എഴുതിയ ആശയങ്ങൾക്കും നിയമങ്ങല്ക്കും അതീതനായി അടിമയായി ജീവിക്കണമെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്.ലിഖിതനിയമങ്ങളെല്ലാം തന്നെ തിരുത്തപ്പെടെണ്ടതും പോളിചെഴുതേണ്ടതുമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ, ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ആ സമൂഹവുമായി ബന്ധമില്ലാത്തതും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ നിയമങ്ങൾ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണം ചിലർ രൂപം കൊടുത്ത അലിഖിത നിയമങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. അതാണ്‌ നമ്മളിൽ പലരെയും നിയന്ത്രിക്കുന്നത്‌. അല്ലാതെ മനുഷ്യ നന്മയും സന്തോഷവും ലക്ഷ്യം വെച്ച് എഴുതപ്പെട്ടതിനു അതീതമായല്ല.
ഇവിടെയാണ് നമുക്ക് മതത്തെ പറ്റി സംസാരിക്കേണ്ടി വരുന്നത് . കാരണം, അങ്ങനെ മനുഷ്യനു വേണ്ടിയും മനുഷ്യ നന്മക്കു വേണ്ടിയും സൃഷ്ട്ടിക്കപ്പെട്ടവയാണ് മതങ്ങൾ എന്നാണല്ലോ വെപ്പ്. മാത്രമല്ല ശരിയും തെറ്റും ഖുറാനും ബൈബിളും ഗീതയും വേണ്ട വിതത്തിൽ എഴുതിയിട്ടുമുണ്ട്. മനുഷ്യനോ മനുഷ്യന്റെ സ്വാതന്ത്ര്യ ജീവിതത്തിനോ തടസ്സമായ ഒന്നും തന്നെ ഇത് മൂന്നിലും പറഞ്ഞതായി എന്റെ അറിവിലില്ല. പക്ഷെ ഇന്ന് മനുഷ്യൻ കൂടുതൽ വിപത്തുകൾ അനുഭവിക്കുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ഈ പറയപ്പെട്ട മതങ്ങൾ കാരണം തന്നെയാണ്. സുന്നി - മുജാഹിദ് - സലഫി - ഷിയാ - എ പി - ഇ കെ അങ്ങനെ ഒരുപാടു പേരുകളിൽ മുസ്ലിംകളും കത്തോലിക് - സിറിയൻ - ഓർത്തഡോൿസ്‌ അങ്ങനെ പേരുകളിൽ ക്രിസ്ത്യാനികളും ബ്രാഹ്മണൻ - തീയൻ - നായർ - പട്ടർ അങ്ങനെ പല പേരുകളിൽ ഹിന്ദുക്കളും വിഭജിക്കപ്പെട്ടിരിക്കുന്നു. എന്താണ് സത്യമെന്ന് ഈ മൂന്നു മത ഗ്രന്ഥങ്ങളും വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട് എങ്കിലും അത് ശ്രദ്ധിക്കാനോ പഠിക്കണോ നില്ക്കാതെ മത നേതാക്കൾ പുരോഹിതർ എന്ന് വിളിക്കപ്പെടുന്നവരുടെ അടിമകളായി മനുഷ്യൻ അധപതിച്ചു കൊണ്ടിരിക്കുന്നു.  അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലോകം. ഇതിന്റെയൊക്കെ യാഥാർത്ഥ്യ സത്യം മനസ്സിലാക്കിയ ആളുകൾ അടിമകളാൽ പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കാരണം സ്വാതന്ത്ര്യ സ്വഭാവമുള്ള ഇത്തരക്കാർ യഥാർത്ഥ മനുഷ്യരാണ്,മനുഷ്യത്വമുള്ളവരാണ്. അന്ധരും അന്ധത നടിക്കുന്നവരുമല്ല. ഇത്രയും കാലമായി നേടിയ വിദ്യാഭ്യാസം കൊണ്ട് ചിന്തിക്കാനുള്ള വിവേകം കാണിക്കുന്നില്ല മനുഷ്യൻ. വിവേക പൂർണ്ണമായ ചിന്ത കൊണ്ട് മനസ്സിലാക്കാവുന്ന തീർത്തും അടിസ്ഥാനപരമായ കാര്യങ്ങൾക്കു വേണ്ടിയാണു നമ്മൾ വഴക്കിട്ടിട്ടുള്ളതും വഴക്കിട്ടു കൊണ്ടിരിക്കുന്നതും.

സ്വാതന്ത്ര്യം നേടി തന്നവർ വിമർശിക്കപ്പെടുന്നു - സ്വ ജീവനും സ്വത്തും സമാധാനവും കളഞ്ഞു, ലൗഗിക സുഖങ്ങളെ വേണ്ടെന്നു വെച്ച് നമുക്ക് സ്വാതന്ത്ര്യം നേടി തന്നെ ഗാന്ധിയും ഗാന്ധിയെ പോലെയുള്ളവരും വരെ വിമർശിക്കപ്പെടുന്നു. തിന്നത് എല്ലിനിടയിൽ കേറിയ അവസ്ഥ എന്ന് പറയും. ഒന്നും ചെയ്യാതെ പ്രവർത്തിക്കാതെ മുരടിച്ചു പോകുന്നവരുടെ പരിഹാസങ്ങൾ. വെറുമൊരു പ്രതികാര തൊഴിലാളികൾ. താനോ തന്നെ പോലുള്ള ഒരായിരം പേരോ ഒരായിരം ജന്മമെടുത്താലും അപ്രാപ്യമായ ഒന്നിനെ നിരൂപിക്കുന്നതിലും പരിഹസിക്കുന്നതിലും എന്ത് ആനന്ദമാണ് ഇവർ കണ്ടെത്തുന്നത്? സമൂഹത്തിനു വേണ്ടി സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് പകരം വാഴ്ത്തപ്പെടുന്നത് കൊള്ളകാരാണ്. സമൂഹത്തിന്റെ പണം കൊള്ളയടിച്ചു അതിൽ നിന്നും നല്ലൊരു ഭാഗം അപഹരിച്ചും അതിൽ നിന്നും തുച്ഛമായ തുക കൊണ്ട് സമൂഹത്തിന്റെ വായടപ്പിക്കുന്നവർ ഇപ്പോഴും മാന്യന്മാരാണ്. അവർ നേതാക്കളാണ്. അവർ ആരാലും വിമർഷിക്കപ്പെടുന്നില്ല. നൈമിഷികമായ വികാരം കൊള്ളൽ മാത്രമാണ് നടക്കുന്നത്. വികാരം കൊള്ളുന്നവൻ അതെ പ്രവർത്തി ചെയ്യുന്ന തന്റെ നേതാവിനെ പുകഴ്ത്തുന്നു. പകരക്കാരനായി കാണുന്നു. സൽകർമ്മം ചെയ്യുന്ന നേതാവും രാഷ്ട്രീയക്കാരനും വ്യക്തിക്കും രാഷ്ട്രീയത്തിനും അതീതമായി അംഗീകരിക്കപ്പെടുന്നില്ല. അപ്പോഴും അനുയായികൾ അടിമകളാണ്. അവരെ അംഗീകരിക്കാൻ കറ പുരണ്ട നേതാവ് സമ്മതിക്കുന്നില്ല. കറയും രക്തവും പുരണ്ടവനെ വീണ്ടും വീണ്ടും നേതാവ് എന്ന് വിളിക്കുന്നു അടിമകൾ. സമൂഹത്തിന്റെ ഭൂരിപക്ഷ വിഭാഗത്തെ നന്നായി അറിയുന്ന ഇവർ സ്വയം തിരുത്താനോ ചിന്തിക്കാനോ തയ്യാറാകുന്നില്ല. ന്യൂന പക്ഷത്തെ ഒതുക്കുക ഇല്ലായ്മ്മ ചെയ്യുക എന്ന താരതമ്യേനെ ശ്രമകരമല്ലാത്ത ജോലി കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നവർ തെറ്റുകൾ ആവർത്തിക്കുന്നു. പ്രതികരിക്കുന്നവരോട് നിനക്ക് ചെയ്യാനും പ്രതികരിക്കാനും വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്? ദാരിദ്ര്യം, മാലിന്യം, വാർധക്യം കാരണം റോഡിൽ വലിച്ചെറിയപ്പെട്ടവർ ഇതൊന്നും നീ  കാണുന്നില്ലേ എന്ന് ഒന്നും ചെയ്യാത്ത അടിമകൾ തിരിച്ചു ചോദിക്കുന്നു. ഒരു സൽകർമ്മതിലും പങ്കാളിയാവാണോ അതിനെ പ്രോത്സാഹിപ്പിക്കണോ ഇത്തരക്കാരെ കിട്ടില്ല. പട്ടി പുല്ലു തിന്നുകേം ഇല്ല. പശുവിനെ തിന്നാൻ സമ്മതിക്കുകെം ഇല്ല എന്ന അവസ്ഥ.

സ്വാതന്ത്ര്യത്തിന്റെ ആണ്‍ - പെണ്‍ വിഭജനം - അടിസ്ഥാനപരമായ ഘടന കൊണ്ടാണോ പണ്ടു കാലം തൊട്ടേ എഴുതപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല സ്ത്രീ ഇപ്പോഴും രണ്ടാംതരമാണ്. ആദമിന്റെ വാരിയെല്ലിൽ നിന്നും സൃഷ്ട്ടിക്കപ്പെട്ട സ്ത്രീയെ അവിടന്നങ്ങോട്ട് ഒരു രണ്ടാം താരമായി ഭൂരിപക്ഷം കണ്ടു. പ്രസവിക്കാനും ആണിനേയും കുടുംബത്തെയും ഊട്ടാനും മാത്രം എന്നും ആ ഭൂരിപക്ഷ വിഭാഗം സ്ത്രീയെ വിലയിരുത്തി. സ്ത്രീ പുരുഷ സമത്വത്തെ അവർ പല മുടന്ത് ന്യായങ്ങളും പറഞ്ഞു ഒതുക്കി. ഒരു ലൈംഗിക വേഴ്ചാ ഉപകരണം മാത്രമായി സ്ത്രീയെ തരം താഴ്ത്തി. ലൈംഗിക വേഴ്ചയിലും സ്ത്രീ അടിയിലും പുരുഷൻ മുകളിലും കിടന്നു കൊണ്ടുള്ള ഒരു പ്രക്രിയ മാത്രം സമൂഹം തുടർന്നു പോന്നു. അതിനെ പിന്തുടർന്ന് പോന്നു സമൂഹം. ആണിന്റെ സ്ഘലനം കൊണ്ട് അവസാനിപ്പിക്കേണ്ട പ്രക്രിയയായി ലൈംഗികത കണ്ടു. തന്തയെതെന്നറിയാത്ത കുട്ടികളുണ്ടാകും എന്ന കാരണം കൊണ്ട് ഇസ്ലാം ബഹു ഭർത്രുത്വം പാടില്ലെന്നു പറഞ്ഞു. യുദ്ധവും അനുപാതത്തിലെ വിത്യസ്തതയും മൂല കാരണമായി കണ്ടു കൊണ്ട് ബഹു ഭാര്യത്വം അനുവദിച്ച ഇസ്ലാമിലെ ചില പണ്ഡിതർ ഒരു സ്ത്രീയെയും കുടുംബത്തെയും സുഖത്തോടെയും സമാധാനത്തോടെയും നോക്കാൻ കഴിയുക എന്ന അടിസ്ഥാന തത്വം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ച് നാലു പെണ്ണു കെട്ടി.

മൂന്നു പെണ്‍ ജീവനുകൾ.
1.പഠനത്തിൽ എന്നേക്കാൾ ഒരുപാടു മുൻപിലായിരുന്ന എന്റെ ബാല്യകാല സഖി...നാട്ടിലെ ട്യൂഷൻ സെന്ററുകൾ മുഴുവൻ വിചാരിച്ചിട്ടും കണക്കിൽ കഷ്ട്ടി പാസ്‌ മാർക്ക് മേടിച്ച എനിക്ക് ഒരു ട്യൂഷനും പോകാതെ മുഴുവൻ മാർക്ക്‌ മേടിച്ച അവൾ അത്ഭുതമായിരുന്നു. ജീവിതത്തിൽ അവൾ ഓരോ പടവുകളായി ചവിട്ടി കേറുന്നത് ഞാൻ സ്വപ്നം കണ്ടു. എന്റെ കല്യാണമാണെന്ന് അവളു വന്നു നിർ-വികാരയായി പറഞ്ഞപ്പോ കരഞ്ഞത് ഞാനായിരുന്നു. അവൾ പക്ഷെ ആ സാഹചര്യവുമായി  പൊരുതപ്പെട്ടിരുന്നു. പെണ്ണെന്ന മഹാ ശക്തിയെ ഞാനവളിലൂടെ കണ്ടു. കാലങ്ങൾ ഒരുപാടു കടന്നു പോയി. അവളെ പോലെ ഒരുപാടു കൂട്ടുകാരികൾ. ഹൃദയം തൊട്ട ചിലരും.
2.ആണ്‍ വർഘതിനെതിരെ  അതെ നാണയത്തിൽ പ്രതികരിച്ച എന്ടെയൊരു പ്രിയപ്പെട്ട കൂട്ടുകാരി മാന്യൻ എന്ന് സ്വയം വിളിക്കപ്പെടുന്ന എന്റെ ആണ്‍ സുഹ്രതുകക്കിടയിൽ പിഴച്ചവളായി. അവളുടെ മാനം വലിച്ചു കീറാൻ അവർ മത്സരിച്ചു...അവളുടെ ഉപ്പയും ഉമ്മയും എന്നെ വിളിച്ചു. എന്റെ മുൻപിൽ വെച്ച് അവളുടെ ഉപ്പ പൊട്ടിക്കരഞ്ഞു...എന്റെ ഒരൊറ്റ ജാമ്യത്തിൽ അവള്ക്കിഷ്ട്ടപ്പെട്ട കല്യാണം നടത്താമെന്ന് അവർ സമ്മതിച്ചു. ഇന്നവളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ മറ്റെന്തിനേക്കാളും ഞാൻ സന്തോഷവാനാണ്. ഇത് പോലെ പ്രിയപ്പെട്ടവളുടെ സന്തോഷത്തിനു എത്ര പേര് ജാമ്യം നിന്നിട്ടുണ്ട്?
3.എന്നെ പോലെ എന്നേക്കാൾ കൂടുതൽ സ്വപ്നവും കഴിവും ഉള്ളവലായിരുന്നു മൂന്നാമത്തെ കൂട്ടുകാരി. എന്നെ ഉണർത്തിയവൾ. പക്ഷെ കിസ്സ്‌ ഓഫ് ലവ്വിന്റെ സംഘാടന യോഗത്തിൽ പങ്കെടുത്തു എന്ന ഒറ്റ കാരണം കൊണ്ട് അവൾ വീട്ടുതടങ്കലിലായി. മഫ്ത ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന് ശട്ടം കെട്ടി. വിവാഹമെന്ന ചങ്ങല കൊണ്ട് അവളെ ബന്ധിക്കുമെന്നു അവർ ഭീഷണിപ്പെടുത്തി. ഞാൻ നിസ്സഹായനായിരുന്നു.അവർക്കെന്ടെ മാംസമേ വിൽക്കാൻ കഴിയൂ എന്നവൾ കരഞ്ഞു നിലവിളിച്ചു.
ഇവരെ പോലെ ഒരുപാടു പെണ്‍ ജന്മങ്ങൾ. കാലത്തിന്റെ സമൂഹത്തിന്റെ സമുദായത്തിന്റെ അന്ധമായ ഓട്ടത്തിനിടയിൽ ജീവിതം നഷ്ട്ടപ്പെട്ട സ്വപ്നങ്ങൾ വെണ്ണീറായ ഒരുപാടു കൂട്ടുകാരികൾ.

എഴുതാനില്ല ഇനിയൊന്നും. എത്രത്തോളം? എന്തിനു വേണ്ടി? ഒന്നിനു വേണ്ടി മാത്രം..ഞാനോരടിമയല്ല എന്ന് വിളിച്ചു പറയാൻ വേണ്ടി മാത്രം. അന്ധനല്ല ഞാൻ..എനിക്കറിയാം എന്നെ...ഈ ലോകത്തെ...ഞാനറിഞ്ഞിട്ടുണ്ട്‌ എന്റെ സ്വാതന്ത്ര്യത്തെ....മറ്റൊരാളുടെ സ്വതന്ത്ര്യമില്ലയ്മ്മയെ...

Tuesday, August 19, 2014

മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി ആംസ്റ്റർഡാം.

Dhanushkodi
ഏകാന്തതയുടെ അപാര തീരത്ത് നിന്നും.












"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും" എന്നാണല്ലോ. എന്ത്യേ? അല്ലെ? എന്നാ അങ്ങനെ തന്നെയാണ്.

അപ്പൊ എന്തായിരുന്നു പറഞ്ഞു വന്നത്? ഒന്നും പറഞ്ഞില്ല അല്ലെ. ഓക്കേ. എന്നാ പറയാം.
"അതല്ല..എന്താപ്പോ ഈ മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം. ഇത് വഴി എങ്ങനെയാ അംസ്റ്റർഡാം പൊകുന്നെ? ഒരു ബന്ധവും ഇല്ലല്ലോ..
ഈ അംസ്റ്റർഡാം എന്ന് പറയുന്നത്..നെതെര്ലണ്ട്സിൽ അല്ലെ? ഹോളണ്ട്?.."
"അതെ... സംഭവം അത് തന്നെ.."
"അത് എങ്ങനെയടോ ശരിയാകുന്നെ? തനിക്ക് ആകെ മൂന്നു ദിവസം അല്ലെ ഒഴിവു ഉള്ളൂ..അതിനിടക്ക് എങ്ങനെയാ അംസ്റ്റർഡാം പോകുന്നെ?.."
"അതേയ്..താനിങ്ങനെ തോക്കിൽ കേറി വെടി വെക്കല്ലേ മാഷെ..ഞാൻ പറയാം..മൂന്നു ദിവസത്തെ കഥയില്ലേ..എല്ലാം പറയാം..."

------------------------------------------------------------------------------------------------------------

ഓക്കേ....
മധുരൈ - രാമേശ്വരം - ധനുഷ്കോടി വഴി അംസ്റ്റർഡാം.
എല്ലാം പറയാം..
"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം....."
"അതു നേരത്തെ കേട്ടതാ ബാക്കി പറ.."
" :( ചൂടാവണ്ട പറയാം.."

------------------------------------------------------------------------------------------------------------

കുറച്ചു ദിവസങ്ങളായി കേൾക്കുന്നതും വായിക്കുന്നതും കാണുന്നതും എല്ലാം ധനുഷ്കോടി. കാണുന്ന സിനിമയും വായിക്കുന്ന ബ്ളോഗും എല്ലാം...സർവം ഒരു ധനുഷ്കോടി മയം..
ശ്രീ ബാല ചേച്ചിയുടെ ഏകാന്തതയുടെ അപാരതീരം വായിച്ചു കഴിഞ്ഞപ്പോ നോ രക്ഷ...എന്നെ പിടിച്ചോ....അല്ലേൽ ഞാനിപ്പോ പോകും ധനുഷ്കോടിക്ക് എന്ന അവസ്ഥ....എനിക്ക് എന്നെ തന്നെ പിടിച്ചു നിർത്താൻ കഴിയുന്നില്ല.
അതിനിടക്കാണ്‌ കൂടെ ജോലി ചെയ്യുന്ന ഒരുത്തന്റെ ഫേസ്ബുക്കിൽ അവൻ കൂട്ടുകാരുടെ കൂടെ ധനുഷ്കോടി പോയ ഫോട്ടോസ് കണ്ടത്. അതും പെരുന്നാൾ ലീവിന്. അവനെ അപ്പൊ എന്റെ കൈയ്യിൽ കിട്ടിയിരുന്നേൽ സ്പോട്ടിൽ കൊന്നെന്നെ..
"അപ്പൊ തന്നെ കൊല്ലുമോ?..."
"ഇങ്ങനെയെങ്കിൽ ഞാനില്ല കളിയ്ക്കാൻ..ഞാനിതു ഒന്ന്  മുഴുമിപ്പിക്കട്ടെ.... എന്നിട്ട് ചോദിച്ചാൽ പോരെ..."
"ഓക്കേ ഓക്കേ ഇനി ചോദിക്കില്ല..ബാക്കി പറ... "(ഒന്നും കൂടെ ചമ്രം പടിഞ്ഞ്‌  ഇരുന്നു...സന്ദേശം സിനിമയിൽ സിദ്ധീക്ക് വീണപോ ഒടുവിൽ ഉണ്ണികൃഷ്ണൻ ചിരിക്കുന്നതും അത് കഴിഞ്ഞു മുഖം തുടക്കുന്നതോടൊപ്പം ചിരി തുടക്കുന്നതും ഉള്ള ഒരു സീൻ ഇല്ലേ...അത് പോലെ..).

"താൻ കഥ പറയുന്നുണ്ടോ..."
"പറയാം..കുറച്ചു ഉപ്പും മുളകും ഇല്ലേൽ ആരും വായിക്കില്ല മാഷെ..."
"ഓ...എന്നാ പറ..ഉപ്പും മുളകും അധികമാവണ്ട..."
"വോകേയ്.."

അങ്ങനെ പാൻട്രിയിൽ ഇരുന്നപ്പോ കൂട്ടുകാരനോട് എന്റെ മനോ വിഷമം പങ്കു വെച്ചു..
"എന്നാലും നീ എന്നെ ഒന്ന് വിളിച്ചില്ലല്ലോ.."
"അതെങ്ങനെയാ...നീ അതും മോഹിച്ചു ഇരിക്കുവാനെന്നു നമ്മൾ അറിയണ്ടെ..ഇനി ഇപ്പൊ എന്ത് ചെയ്യും...അടുത്ത തവണ ആവട്ടെ നോക്കാം.."
തേടിയ വള്ളി കാലിൽ ചുറ്റി എന്നും പറയുന്ന പോലെ അപ്പുറത്ത് നിന്നും ലിബീശേട്ടന്റെ വക ഒരു ചോദ്യം..
"ഞങ്ങൾ പോകുന്നുണ്ട്..വ്യാഴാഴ്ച വൈകുന്നേരം പോരുന്നോ..?"
"എപ്പോ..എങ്ങനെ...എങ്ങോട്ട്..ധനുഷ്കോടിക്കോ....ശരിക്കും? 
(ഒരു വകക്ക് കൊള്ളില്ലാത്ത പന്ന ചായ ഒരൊറ്റ വലിക്ക് കുടിച്ചു ഞാൻ ചോദിച്ചു...)
"ആ...എന്ഫീൽടിന്റെ ട്രിപില് പോകാനായിരുന്നു പരിപാടി..വിപിനും അച്ചുവും...ബട്ട്‌..നോ രക്ഷ അവന്മാരുടെ രജിസ്ട്രേഷൻ കഴിഞ്ഞു..."
(പെരുത്ത്‌ നന്ദി പടച്ചോനെ...ഇങ്ങളെന്നെ മുഴുവനോം മറന്നിട്ടില്ല...)എന്നും മനസ്സിൽ പറഞ്ഞു ലിബീഷേട്ടനോട് ചോദിച്ചു 
"അപ്പൊ എന്നാ നമ്മൾ പോകുന്നെ??"
"താൻ പോരുന്നുണ്ടോ?..ഞാൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യട്ടെ??"
"അത് എന്ത് ചോദ്യമാണ്...എപ്പോ പുറപ്പെട്ടു എന്ന് ചോദിച്ച പോരെ..."
വീണ്ടും വീണ്ടും ചോദിച്ചു അങ്ങനെ ടിക്കറ്റ്‌ ബൂക്ട്...

------------------------------------------------------------------------------------------------------------

എറണാംകുളം ടു മധുരൈ...
വ്യാഴാഴ്ച വൈകീട്ട് 11:30നു... പത്തു മണി ആയപ്പോഴേക്കും ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി.. ആവശ്യക്കാരന് ഔചിത്യം എന്നന്നല്ലോ...
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ട്രെയിൻ വന്നു...
"സ്ളീപർ ഇല്ല...റിസെർവേഷൻ ആണ്..കുഴപ്പമില്ലല്ലോ..."
"സീറ്റ്‌ ഉണ്ടല്ലോ..എന്ത് കുഴപ്പം..ഇനി ഇപ്പൊ നിന്നിട്ടാനെങ്കിലും ഞാൻ പോരും..പോരെ??" (അങ്ങനെ ഒന്നും ഇല്ലെങ്കിലും ഇപ്പൊ എനിക്ക് അങ്ങനെ  തോന്നും. നമ്മടെനായരു ചെക്കൻഉമ്മച്ചി കുട്ടിയോട് പറയുന്ന പോലെ..)
അങ്ങനെ ട്രെയിനിൽ കേറി..എനിക്ക് വേണ്ടി മേടിച്ച സീറ്റിൽ ഉപവിഷ്ട്ടനായി...
ട്രെയിൻ അങ്ങനെ ഉരുണ്ടുരുണ്ട് പോകാൻ തുടങ്ങി...
എറണാംകുളം ടു മധുരൈ 12 മണിക്കൂർ യാത്ര...എന്ത് ചെയ്യും??
കുറച്ചു നേരം ചാഞ്ഞും ചരിഞ്ഞും കിടക്കാതെ ഉറങ്ങി..കാര്യമായിട്ട് ഉറക്കം വരുന്നില്ല..ഇനി ഇപ്പൊ എന്ത് ചെയ്യും? ഫേസ്ബുക്കിൽ കേറിയാൽ ചാർജ് ഫേസ്ബുക്ക്‌ കൊണ്ട് പോകും..അപ്പൊ നെറ്റിനൊദു ഗുഡ് ബൈ..വരുന്ന വരേക്കെങ്കിലും...പ്ളീസ്....
പിന്നെ??

(ഈ ധനുഷ്കോടി യാത്ര മനോഹരമാക്കിയത്തിൽ "The Fault in Our Starts" എന്ന പുസ്തകത്തിന്‌ വലിയൊരു പങ്കുണ്ട്. ആ പുസ്തകം വായിച്ചവർക്ക് "ആംസ്റ്റർഡാം" മനസ്സിലാവും.)

അങ്ങനെ അവരോടു വായിച്ചും ചിന്തിച്ചും കുറച്ചു നേരം  ഉറങ്ങിയും രാത്രി കഴിഞ്ഞു...ഉറക്കം എണീറ്റപ്പോ സമയം രാവിലെ 8-9 മണി ആയി...

വെറുതെ ഒന്ന് ചാഞ്ഞ് ഇരുന്നപ്പോഴാണ് ആദിയെ ഓർത്തത്‌..
ഒരു യാത്ര ഉണ്ടന്നു ഇന്നലെ രാത്രി പറഞ്ഞിരുന്നു..അതിനു ആശംസയും തന്നതാണ്....
സ്വതന്ത്രം ദുരുപയോഗിക്കുന്ന ആണ്‍കുട്ടികളെ കാണുമ്പോൾ എനിക്ക് ആദിയെ പോലുള്ളവരെ ഓർമ വരും...
പെണ്ണായി ജനിച്ചു എന്ന കാരണം കൊണ്ട് സ്വാതത്ര്യം നഷ്ട്ടപ്പെട്ടവർ...എന്നെ പോലെ ഉള്ളവർ യാത്ര പോകുന്നെന്നു അഹങ്കാരത്തോടെ പറയുമ്പോ ഒരു നെടു വീർപോടെ ആശംസ നേരുന്ന കൂട്ടുകാരികൾ...
"WHY SHOULD BOYS HAVE ALL THE FUN...."
ഇടക്ക് തോന്നിയിട്ടുണ്ട്...അവരേം കൂടെ കൂട്ടാം എന്ന്...
ആദിയെ പോലെ...മോളിയെ പോലെ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരികളെ....എന്തു ചെയ്യാൻ...ഞാൻ നിസ്സഹായനാണ്...
ആണും പെണ്ണും ഒട്ടിയിരുന്നാൽ...ഉറക്കെ ചിരിച്ചാൽ...ഒറ്റക്ക് യാത്ര ചെയ്താൽ..അതിനെയൊക്കെ ചോദ്യം ചെയ്യുന്ന സമൂഹത്തോട് പുച്ഛം തോന്നിയ്യിട്ടുണ്ട്..എന്ത് ചെയ്യാനാ... സോറി മാഷെ..എനിക്കെന്തു ചെയ്യാൻ കഴിയും..പ്രാർഥിക്കുകയല്ലാതെ..

മോളിയോടു എന്തെങ്കിലും യാത്ര ഉണ്ടന്നു പറഞ്ഞാൽ ആദ്യം നല്ല തെറി പറയും..

"ഡോ..."
"എന്താടോ...പറ..."
"ഒരു യാത്രയുണ്ട്....."
"പോടാ പട്ടീ...."
" :) "
" :( എങ്ങോട്ടാ...?"
"ധനുഷ്കോടി..."
" :( :( ഞാനിനി തന്നോട് മിണ്ടില്ല... ഞാൻ പോകാൻ കൊതിച്ചിരിക്കുന്ന സ്ഥലമാണ്..എന്ത് ചെയ്യാൻ...ഞങ്ങൾക്കൊക്കെ മോഹിക്കാനല്ലേ പറ്റൂ.. പോയി വാ..."
"ഓക്കേ..ടേക്ക് കെയർ...സീ യു ലെറ്റർ..ബൈ.."
"ബൈ"

നന്നായി മിസ്സ്‌ ചെയ്തു രണ്ടു പേരേം..ഈ യാത്രയിൽ..

അങ്ങനെ ഹൈസലും അഗസ്ടസും ആദിയും മോളിയും....
അയ്യോ പ്രധാന കഥാപാത്രങ്ങളെ പറയാൻ മറന്നു..ഇത് വായിച്ചാൽ അവരെന്നെ കൊല്ലും...
എന്റെ പ്രിയപ്പെട്ട അച്ചുവും ലിബീഷേട്ടനും...എന്റെ ധനുഷ്കോടി സ്വപ്നം പൂർത്തീകരിച്ചു തന്നെ രണ്ടു വലിയ മനുഷ്യർ..ശരിക്കും രണ്ടു വലിയ മനുഷ്യർ...

Selfie
ഏകാന്തതയുടെ അപാര തീരത്ത് നിന്നും ഒരു സെൽഫീ













ആദിയേം മോളിയേം പൂട്ടി വെച്ചത് ഒരു പ്രത്യേക അറയിലാണ്...
താക്കോൽ ഇപ്പൊ കാണുന്നില്ല...
അവരെ പിന്നീട് കാണിച്ചു തരാം..

അങ്ങനെ ഇവരുടെ കൂടെ സുഖമായി മധുരൈ എത്തി...

Madhurai Railway Station
മധുരൈ റെയിൽവേ സ്റ്റേഷൻ 













നല്ല വിശപ്പുണ്ട്...ഒരാനയെ തിന്നാനുള്ളത്ര വിശപ്പുണ്ട്...ആദ്യം കണ്ട  കുഴപ്പമില്ലാത്ത ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. മൂന്നു ദിവസം കൊണ്ട് എല്ലാം നന്നായി കണ്ടു പഠിക്കാനുള്ളത് കൊണ്ടും..മോളിയോടും ആദിയോടും വിശേഷങ്ങൾ പറയാനും..പിന്നെ ഇവിടെ പൊടിപ്പും തൊങ്ങലും കൂട്ടി എഴുതാനും.. വേണ്ടി മാംസാഹാരം മൂന്നു ദിവസത്തേക്ക് ഉപേക്ഷിക്കാൻ തീരുമാനിച്ചു..കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ....നല്ല ചോറ്..കൂടെ സാമ്പാറും പപ്പടവും..വിശപ്പ് മാറാൻ ധാരാളം....

അത് കഴിച്ചു കഴിഞ്ഞു അടുത്ത പരിപാടി...താമസിക്കാനൊരു മുറി വേണം... 
(നല്ല ബൂകിംഗ് ഉള്ള ആ മത്തായി ചേട്ടന്റെ മുറി അല്ല... ഇനി ഇപ്പൊ അതായാലും കുഴപ്പമില്ല... ഇനി ഇപ്പൊ മത്തായിച്ചൻ ഉണ്ടോ ആവോ...)
ഉപ്പും പുളിയും കൂടിയാൽ പറയണം കേട്ടോ...അടുത്ത തവണ ഉണ്ടാക്കുമ്പോ കുറക്കാൻ ശ്രമിക്കാം...
അങ്ങനെ അതും ഓക്കേ.. 1350 രൂപക്ക് നല്ല കിടിലൻ 3ബെഡ് റൂം.  A/C, ടി വി..തുടങ്ങിയ എല്ലാ സൌകര്യങ്ങളും..

Hotel Room
കിടപ്പു മുറി













ഒന്നു വിശ്രമിച്ചു  കുളിക്കാനുള്ളവർ കുളിച്ച് ഞങ്ങൾ (ഞാൻ കുളിച്ചില്ല...എനിക്ക് ഇപ്പോഴും കുളിക്കുന്നത് ഇഷ്ട്ടമല്ല..) പുറത്തിറങ്ങി...

പുറത്തു കണ്ടു കാഴ്ചകൾ..

Madhurai Town
മധുരൈ 
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ 
Jigarthanda : A type of drink like falooda
ജിഗർതണ്ട (ഒരു തരം പാനീയം. ഷേക്ക്‌ പോലെ)
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ
Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

Thirumalai Nayak Mahal
തുരുമലൈ നായക്ക് മഹൽ

തുരുമലൈ നായക്ക് മഹൽ


























































































ഒരു തരം സ്വഭാവ ദൂഷ്യം.


























തിരുമലൈ നായക് മഹലിൽ കണ്ട കലാവിരുത് ആണ് ഇത്.
നമ്മൾ വൃത്തിയോടെ കാത്തു സൂക്ഷിച്ചു വിദേശികൾക്ക് മുൻപിൽ നമ്മുടെ സംസ്കാരവും വൃത്തിയും ബഹുമാനവും കാണിക്കുവാനുല്ലതാണ് നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ അവിടങ്ങളിലെല്ലാം പൊതുവായി കാണുന്നതാണ് ഈ വിധം കോറിയിട്ട പേരുകൾ. ആ സൃഷ്ട്ടിയുടെയും ശില്പിയുടെയും മുഴുവൻ അധ്വാനവും വെറുതെയാക്കി കളയുന്ന ഒരു തരം ഹീന പ്രവർത്തി. എങ്ങനെ നിങ്ങൾക്ക് ഇത് ചെയ്യാൻ മനസ്സ് വരുന്നു? ഷാജഹാൻ മുംതാസിന് വേണ്ടി പണി കഴിപ്പിച്ച താജ് മഹലിലും ഇത് പോലുള്ള വൃത്തികേടുകൾ കാണാം. ട്രെയിനിലും മൂത്രപുരകളിലും കാണുന്നത് പോട്ടെ എന്ന് വെക്കാം. പക്ഷെ ഇതൊക്കെ അല്പ്പം കടന്നകൈ തന്നെയാണ്.

[തിരുമലൈ നായക്ക് മഹൽ. പതിനേഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട കൊട്ടാരം.തിരുമലൈ നായക് എന്ന രാജാവ് ആണ് ഇത് നിർമ്മിച്ചത്‌. 1623-59 കാലഘട്ടങ്ങളിൽ മധുരൈ ഭരിച്ചിരുന്ന രാജാവ്‌ ആണ് തുരുമലൈ നായക്.]


------------------------------------------------------------------------------------------------------------

കൂടെ പോന്നവരിൽ അച്ചു സ്വല്പം ഭക്ഷണ പ്രിയൻ ആണെന്ന് വൈകാണ്ട് തന്നെ മനസ്സിലായി. റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നത് മുരുകൻസ് ഇഡലി ഷോപിലെക്ക്. അര മണിക്കൂർ മുന്പ് സമൃദ്ധമായി ഊണ് കഴിച്ചവർ ആണെന്ന് ഓർമ വേണം.
(അതൊക്കെ ആര് ഓർമ്മിക്കാൻ. അല്ല പിന്നെ..ഇതൊക്കെ നമ്മൾ കഴിചില്ലേൽ വേസ്റ്റ് ആയി പോകില്ലേ..)
അവിടെ ചെന്ന് ഒരാൾ മൂന്നു ഇഡലി വീതം കഴിച്ചു. സത്യം പറയണമല്ലോ...നല്ല രുചിയായിരുന്നു. നല്ല സോഫ്റ്റ്‌ ഇഡലി.
അതു വഴി പോകുന്നവർക്ക് തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിന്റെ കൂടെ ഉണ്ടായിരുന്ന ചമ്മന്തി മുഴുവൻ എങ്ങനെ കഴിക്കും എന്നുള്ള ഒരു കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു.

ഇഡലി കഴിച്ചു വെറുതെ നോക്കിയപ്പോഴാണ് ചുമരിൽ ജിഗർതണ്ട എന്ന ബോർഡ്‌ കണ്ടത്. 
"അതെന്താ സാധനം? അത് ജീവ അഭിനയിച്ച ഒരു സിനിമ അല്ലെ? അതെന്തിനാ ഇവിടെ? വ്യാജ സീ ഡി ആണോ?..."
കഴിച്ചു കഴിഞ്ഞു ഏമ്പക്കം വിട്ടിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വൈറ്റെർ വന്നു..
"എന്നാ വേണം? കുടിക്കത്ക്ക്?? ചായ..കോഫി...ജിഗർതണ്ട..."
അത് പുള്ളിയുടെ വായിൽ നിന്നും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.
"മൂന്നു ജിഗർതണ്ട.."
"സ്മാൾ ഓർ ലാർജ്...?"
"അതിപ്പോ അങ്ങനെ ഒക്കെ ഉണ്ടോ? ഇതെന്താ നോണ്‍-വെജ് ഹോട്ടലിൽ മദ്ധ്യം വിളമ്പുന്നോ...ഇവിടെ ഒക്കെ എന്തും ആവാമെന്നാണോ??"
എന്തായാലും ഫസ്റ്റ് ടൈം അല്ലെ....
"സ്മാൾ മതി..."
പുള്ളിക്കാരൻ മൂന്നു ചെറിയ കപ്പിൽ സാധനം കൊണ്ട് വന്നു തന്നു. നമ്മുടെ ഷാർജ ഷേക്ക്‌ പോലെ ഒരു സാധനം. വല്ല്യ കുഴപ്പക്കാരൻ അല്ല...

അവിടന്ന് ഇറങ്ങി...റോഡിലൂടെ നടക്കുമ്പോ അത് ശ്രദ്ധിച്ചു. ബൈക്ക് ഓടിക്കുന്ന ആരും ഹെൽമെറ്റ്‌ വെച്ചിട്ടില്ല. പോലിസുകാരു പോലും.

"അതെന്താ അങ്ങനെ..?"
"അത് ഈ നിയമം കൊണ്ടു വന്നത് ഹൈ കോർട്ട് ആണല്ലോ...സുപ്രീം കോർട്ട് അല്ലല്ലോ...അത് കൊണ്ടാവും..."
"ഓ..അത് ശരിയാ..."
(അത് നമുക്ക് പിന്നീട് തീരുമാനിക്കാം..സുപ്രീം കോർട്ട് ആണോ ഹൈ കോർട്ട് ആണോ എന്നുള്ളത്.)

അത് കഴിഞ്ഞു നേരെ വഴിയോരത്ത് വില്പനക്ക് വെച്ച ദൈവങ്ങൾക്കും പൂ ചൂടിയ തമിഴത്തി പെണ്ണുങ്ങൾക്കും ഇടയിലൂടെ മീനാക്ഷി അമ്മൻ ക്ഷേത്രതിലോട്ട്. 

God for Sale
God for sale

Madhrai Meenakshi Temple
മദുരൈ മീനാക്ഷി അമ്മൻ ക്ഷേത്രം.

The Golden Lotus Temple tank
സ്വർണ താമര കുളം.

Elephant
കാശ് കൊടുത്താൽ ആനയിൽ നിന്നും
അനുഗ്രഹം മേടിക്കാം.

Inside the shrine of Meenakshi
ശ്രീകോവിലിലെ സ്വർണ തൂണ്‍ 

Vishnu weds Meenakshi to Shiva
ശിവന്റെ സാനിദ്ധ്യത്തിൽ മീനാക്ഷിയെ
വേളി കഴിക്കുന്ന വിഷ്ണു.

Meenakshi Amman Temple
മദുരൈ മീനാക്ഷി ക്ഷേത്രം 


















































































എന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും മറ്റൊന്ന് ആയതു കൊണ്ട് ഇവിടെ എനിക്ക് കുറെ രൂപങ്ങളും വഴിപാടുകളും നിർമിതികളും അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല.
നാം എന്ത് കാണണം അതിനെ എങ്ങനെ മനസ്സിലാക്കണം എന്ന് തീരുമാനിക്കുന്നത്‌ നാം തന്നെയാണല്ലോ.
ദൈവങ്ങൾക്ക് പണവും സ്വർണവും പഴങ്ങളും നിവേധിക്കുന്നത് കണ്ടിട്ടുണ്ട് പല മതങ്ങളും...ദൈവത്തിന് എന്തിനാണ് ഇതൊക്കെ? അതൊക്കെ നമ്മൾ മനുഷ്യർക്ക് അല്ലെ വേണ്ടത്?
അല്ലേൽ ഈ വിഷയം വേണ്ട അത് നമുക്ക് വിടാം...നമ്മുടെ അറിവുകൾക്കും ആശയങ്ങൾക്കും അപ്പുറത്താണ് ദൈവീകത.

എവിടെയാ പറഞ്ഞു നിർത്തിയത്?
"മീനാക്ഷി അമ്മൻ ക്ഷേത്രം..."

അവിടെ നിന്നും ഞങ്ങൾ പുറത്തിറങ്ങി...
നേരം ഇരുട്ടി...
റൂമിൽ കേറുന്നതിനു മുന്പ് ഭക്ഷണം കഴിക്കണം...
അലഞ്ഞു തിരിഞ്ഞ് നടന്നു ഒരു ഹോട്ടൽ കണ്ടു..അവിടന്ന് ഭക്ഷണം കഴിച്ചു...
വഴിയോരത്ത് നിന്നും കുറച്ചു പേരക്കയും മേടിച്ചു റൂമിലേക്ക് നടന്നു. 
(എന്റെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് നല്ല പച്ച നിറമുള്ള പഴുത്ത പേരയ്ക്ക.)
റൂമിൽ ചെന്ന് കേരളത്തിനേം തമിഴ്നാടിനേം ഒന്ന് അവലോകനം ചെയ്തു...
"പഴങ്ങളുടെയും പച്ച കറിയുടെയും വില കാണുമ്പോ സങ്കടം വരുന്നു..ഇവർക്ക് എന്ത് സുഖമാ..ദിവസവും ആപ്പിളും മുന്തിരിയും കഴിച്ചു കിടക്കാം..നമുക്ക് ഇതൊക്കെ കിട്ടണേൽ ഹൊസ്പിറ്റെലിൽ പോണം..."
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങൾ ഉറങ്ങി. ഉറങ്ങും മുൻപ് അച്ചുവും ലിബീശേട്ടനും ഒരു കാര്യം പറഞ്ഞിരുന്നു. 
"ഞങ്ങൾ രാവിലെ എണീറ്റ്‌ അമ്പലത്തിൽ പോലും 6 മണി ആകുമ്പോഴേക്കും തിരിച്ചുവരാം. അപ്പോഴേക്കും നീ കുളിച്ചു റെഡി ആകണം.."
"ഓക്കേ...എല്ലാം ശരിയാക്കാം...ഗുഡ് നൈറ്റ്‌.." എന്നും പറഞ്ഞു ഞാൻ കിടന്നു. രാവിലെ അവർ വന്നു വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്...
അങ്ങനെ ആറരയുടെ ട്രെയിൻ മിസ്സായി.. മൂന്നു പേരും അധികം വഴക്കിനൊന്നും നില്ക്കാതെ കുളിച്ചു കുട്ടപ്പന്മാരായി ബസ്‌ കേറി. (സത്യായിട്ടും ഞാൻ കുളിച്ചു..ദിവസം ഒരു പ്രാവശ്യം എങ്കിലും ഞാൻ കുളിക്കാറുണ്ട്.)

Madurai Bus Stand
മധുരൈ ബസ്‌ സ്റ്റാന്റ് 
Auto rickshaw's in front of Madurai bus stand
ഇരകളെയും കാത്തു കിടക്കുന്ന സിംഹങ്ങൾ 
ബസിൽ ഒരു നാല് മണിക്കൂർ യാത്ര ടു രാമേശ്വരം.
കുറച്ചു ഫോട്ടോസ് കാണിച്ചു തരാം. അല്ലാതെ കുറെ പറയാൻ ഉണ്ടെന്നു തോന്നുന്നില്ല.

Bus to Rameswaram
ഇക്കാര്യത്തിൽ നമ്മുടെ കേരളം തോറ്റു പോകും.

Rameswaram Town
ട്രാഫിക്‌ ലൈറ്റ് കൂടാതെ അത് കാണാത്തവർക്ക്
വേണ്ടി മൈക്കും പിടിച്ചു ഒരു പോലീസുകാരനും ഇവിടെ നിൽപ്പുണ്ട് .
സത്യമായിട്ടും.

Rameswaram Town
രാമേശ്വരം ടൌണ്‍.

Rameswaram Town
രാമേശ്വരം ടൌണ്‍.

Pamban Bridge
പാമ്പൻ പാലത്തിൽ നിന്നും.

Pamban Bridge
പാമ്പൻ പാലത്തിലൂടെ.

Pamban Bridge
പാമ്പൻ പാലം 
















































































രാമേശ്വരത്ത് ഞാൻ ഒന്നും കാണാത്തത് എന്ത് കൊണ്ടായിരുന്നു എന്നതിന് ഒരൊറ്റ ഉത്തരം...
ധനുഷ്കോടി ഇങ്ങനെ വിളിപ്പാടകലെ നില്ക്കുംപോ എനിക്കെങ്ങനെ രാമേശ്വരം ആസ്വധിക്കാനാകും?
ഒരു 2-3 മണി ആയപ്പോഴേക്കും രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലെക്ക് ബസ്‌ കേറി. എന്റെ യാത്രകളിലെ ഏറ്റവും മനോഹരമായ യാത്ര...ചുറ്റും നീണ്ടു പറന്നു കിടക്കുന്ന മണൽ കൂനകളും ഇടയ്ക്കുള്ള മുക്കുവന്മാരുടെ വീടുകളും അല്ലാതെ വേറെ ഒന്നും കാണാനില്ല...അതൊരു കാഴ്ച തന്നെയാണ്. ശ്രീബാല ചേച്ചി പറഞ്ഞത് പോലെ തന്നെ ഏകാന്തതയുടെ അപാര തീരം. കുറച്ചു നേരത്തെ അക്ഷമയോടെയുള്ള യാത്രക്ക് ശേഷം ബസ്‌ രാമേശ്വരം കടപ്പുറത്ത് എത്തി...

അതെ...വിളിപ്പാടകലെ..ആ മനോഹര തീരം...പ്രേത നഗരം..ഏകാന്തതയുടെ അപാര തീരം....ആത്മാക്കളുടെ നഗരം..അങ്ങനെ എന്തും പറയാം... ശ്രീബാല ചേച്ചി പറഞ്ഞതായിരിക്കും കൂടുതൽ ചേർച്ച...ഏകാന്തതയുടെ അപാര തീരം...

അവിടെ നിന്നും ഒരു മിനി ബസിൽ കടൽ തീരത്ത് കൂടെ ശാന്തമായി ഒഴുകുന്ന ബംഗാൾ ഉൾക്കടലിനു അരികത്തു കൂടെ ഒരു സുന്ദരമായ യാത്ര. അൽപ സ്വല്പം അപകടം പതിയിര്ക്കുന്ന യാത്ര. ഇത്രേം നാളത്തെ കാത്തിരിപ്പ് ഒന്നും വെറുതെയായില്ല.

ആടിയുലഞ്ഞുള്ള ആ ബസ്‌ യാത്ര...എത്ര മനോഹരം ആയിരുന്നെന്നോ...വാക്കുകൾക്കതീതം...തിരയും തീരവും ഒരുപോലെ അറിഞ്ഞ യാത്ര...
എന്നെ ഈ മനോഹര തീരത്തേക്ക് വിളിച്ചു വരുത്തിയ എല്ലാ പ്രേത മനുഷ്യത്മാക്കൾക്കും നന്ദി. 

ഇനി കുറച്ചു പുറകോട്ടു പോകാം..
പണ്ട് പണ്ട് പണ്ട്...
മൂന്നു നാലു മാസങ്ങൾക്ക് മുൻപ്..
അന്ന് യാധ്രശ്ചികമായി ടിവിയിൽ കണ്ടു...
ശ്രീബാല ചേച്ചിയെ...
പ്രഭാത ഭക്ഷണ ശേഷം വെറുതെ ഇരുന്നു ചനെലുകൾക്കിടയിലൂടെ ഓടിയപ്പോ കണ്ടു...മാത്രഭൂമി ചാനെലിൽ..
"സബർമതിയിലെ ബാപ്പു."
അതിനെ കുറിച്ചുള്ള ഇന്റർവ്യൂ ആയിരുന്നു. ചാനൽ മാറ്റാൻ ഒരുമ്പെട്ട ഉപ്പയുടെ കയ്യിൽ നിന്നും റിമോട്ട് തട്ടി പറിച്ചു മാത്രഭൂമി തന്നെവെച്ചു ...
ചായ കയ്യിൽ പിടിച്ചു ടിവിയിലേക്ക് ഉറ്റു നോക്കുന്ന എന്നെ നോക്കി  ഒരു ചിരി ചിരിച്ച് ഉപ്പ എണീറ്റ്‌ പോയി..

അതിനു ശേഷമാണ് ഞാൻ ഏകാന്തതയുടെ അപാര തീരം വായിച്ചത്..

കുറെ വിട്ടു പോന്നു അല്ലെ... ഇനി കുറച്ചു ഫോട്ടോസ് കണ്ടിട്ട് ബാക്കി പറയാം..

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Bay of Bengal
ബംഗാൾ ഉൾക്കടൽ 

Wrecked fishing boat at Lands End, Dhanushkodi
തകർന്നു കിടക്കുന്ന ഒരു തോണിയുടെ ബാക്കി പത്രം 

Trip to Dhanushkodi
മറക്കാനാവാത്ത ആ യാത്ര.

Trip to Dhanushkodi
കണ്ണെത്താ ദൂരത്തേക്ക്.

Trip to Dhanushkodi
ഞങ്ങളെ സുരക്ഷിതമായി രാമ സേതു
പൊയന്റിൽ എത്തിച്ച വാഹനം.

Adam's Bridge
രാമ സേതു പോയിന്റ്‌. (ഇന്ത്യയിൽ നിന്നും ശ്രീ ലങ്കയിലെക്കുള്ള ഒരേ
ഒരു കര മാർഗമുള്ള അതിർത്തി ഇതായിരുന്നു പണ്ട്)













































































ഇനി ധനുഷ്കോടിയെ പറ്റി പറയാം. പ്രേത നഗരം എന്നാണ് ധനുഷ്കോടി അറിയപ്പെടുന്നത്. 1964 ലിൽ ഉണ്ടായ ഒരു ചുഴലിക്കാറ്റ് ആണ് ഈ നഗരത്തിനു ആ പേര് കൊടുത്തത്. അത് വരേയ്ക്കും എല്ലാ നഗരങ്ങളെയും പോലെ മനുഷ്യനും മറ്റു ജീവികളും ഒരു പോലെ വസിക്കുന്ന ജീവവായു ഉള്ള ഒരു നഗരം തന്നെയായിരുന്നു ധനുഷ്കൊടിയും. റെയിൽവേ സ്റെഷനും പള്ളിയും സ്കൂളും അങ്ങനെ എല്ലാം ഉണ്ടായിരുന്ന ഒരു നഗരം. ഇന്നോ..ഇനിയും മരിക്കാത്ത..മരിക്കാൻ തയ്യാറാകാത്ത..ഇപ്പോഴും എവിടെയൊക്കെയോ ജീവന്റെ തുടിപ്പുള്ള ഒരു നഗരം. ഇപ്പോഴും അവിടെ മനുഷ്യർ ഉണ്ട്. മുക്കുവന്മാർ. പിന്നെ അവരുടെ ചെറിയ കടകളും. പ്രേത നഗരം കാണാൻ വരുന്നവർക്ക് ഓരോ കാഴ്ച വസ്തുക്കൾ സമ്മാനിച്ച്‌ അതിൽ നിന്നും ഉപജീവനം കണ്ടെത്തുന്നവർ.

ഇതാ കണ്ടോളൂ ഇനിയും നശിചിട്ടില്ലാതെ ചില അവശിഷ്ട്ടങ്ങൾ.

Remnants of a Church
1964 ലെ ചുഴലിക്കാറ്റിൽ നശിച്ചുപോയ ഒരു പള്ളിയുടെ
അവശിഷ്ട്ടം (ബിഗ്‌ ബി എന്ന സിനിമയിലെ ആ പാട്ടു സീനിലെ
ബിൽഡിംഗ്‌.)

Remnants of a Dhanushkodi
ബാക്കി പത്രങ്ങൾ 

Remnants of a Dhanushkodi
ബാകി പത്രം 

Remnants of a Dhanushkodi
ഇനിയും ഒരു തെളിവിനു മാത്രമായി.

Remnants of a Dhanushkodi
എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.

Remnants of a Dhanushkodi
തിരയുടെ ക്രൂര വിനോദം.


Remnants of a Dhanushkodi
തീരവും അവശിഷ്ട്ടങ്ങളും.

Remnants of a Dhanushkodi
ഇനിയും ഒരു ഉയിർതെഴുന്നെൽപ്പിനായി.

Dhanushkodi Beach
ഞാൻ ഇവിടെ ഒക്കെ പോയിരുന്നു എന്നതിന് ഒരു തെളിവ് വേണ്ടേ.



































ധനുഷ്കോടിയിൽ നിന്നും ഏതാണ്ട് 18 മൈൽ (29 കിലോമീറ്റർ) മതി ശ്രീ ലങ്കയിൽ എത്താൻ. പണ്ടായിരുന്നു. ഇപ്പൊ പറ്റില്ല. ഇപ്പൊ അവിടെ മുഴുവൻപരന്നു കിടക്കുന്ന കടലാണ്.
പാമ്പൻ സ്റ്റേഷനിൽ നിന്നും ഓടിയിരുന്ന ഒരു ട്രെയിൻ ഉണ്ടായിരുന്നു. 1964 ലെ ചുഴലികാറ്റിൽ നൂറോളം യാത്രക്കാരുമായി ആ ട്രെയിനും യാത്രക്കാരും അഴലിന്റെ ആഴങ്ങളിലേക്ക് യാത്രയായി. ആ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അതിന്റെ ഒരു തെളിവ് എന്നോണം അവശിഷ്ട്ടമായി കിടപ്പുണ്ട്. ആ പ്രദേശത്തിന്റെ ഭൂ പ്രക്രതി അങ്ങനെ ആയതു കൊണ്ടാവാം തുടർച്ചയായി കടലാക്രമണത്തിന് ഇരയായിരുന്നു ധനുഷ്കോടി പണ്ട്. 

ഇപ്പോഴും ഒരു വിധത്തിലുള്ള പുനരുദ്ധാരണ പ്രവർത്തികളും നടക്കാതെ ഒരു പ്രേത നഗരമായി അത് അവശേഷിക്കുന്നു. ഒരു അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതെ..
എങ്ങും പരന്നു കിടക്കുന്ന മണലും കടലും മാത്രം...ഇടക്ക് ആ പാവം മുക്കുവന്മാരുടെ കുടിലുകളും...ഓല മേഞ്ഞത്...

മനുഷ്യനു ജീവിക്കാൻ കൊട്ടാരങ്ങളും ബാത്ത് ടബ്ബും മോഡുലാർ കിച്ചണും എ സിയും ഫ്രിഡ്ജും ഒന്നും വേണ്ട എന്നതിന് ഉത്തമ ഉദാഹരണം ആണ് ഓരോ ധനുഷ്കോടി നിവാസിയും.
കുറച്ചു നേരം കറന്റ്‌ ഇല്ലാതെയായാൽ..നെറ്റ് സ്പീഡ് കുറഞ്ഞാൽ....മഴ കുറഞ്ഞാൽ..കൂടിയാൽ...ട്രാഫിക്‌ ബ്ളോക്കിൽ കുടുങ്ങിയാൽ കിടന്നു അലറുന്ന നാമോരോരുത്തരും മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് ഇവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നത്. ആവശ്യത്തിനു ഉപ്പും മുളകും മേടിക്കാൻ പോലും ഒരു കടയില്ല.. നിനക്കൊക്കെ തിന്നത് എല്ലിനിടയിൽ കുടുങ്ങിയതിന്റെയാണ് എന്ന് പറയില്ലേ..അതാണ്. അത് മനസ്സിലാകണമെങ്കിൽ പല്ലിനിടയിൽ പോലും ഒന്നും കുടുങ്ങാനില്ലാത്ത മനുഷ്യന്റെ ജീവിതം കാണണം.

ഏറെ നേരം ആ തീരത്ത് ചിലവഴിക്കാൻ സമയവും ഡ്രൈവറും ഞങ്ങളെ സമ്മധിച്ചില്ല..അവിടെ നിന്നും തിരിച്ചു രാമേശ്വരത്തിനു...പാതി വഴിയിൽ വെച്ച് ഡ്രൈവർ കാശ് മേടിച്ചു. നൂറു രൂപ. അതത്ര വലിയ തുകയൊന്നും അല്ലായിരുന്നു. കണ്ട കാഴ്ചകൾക്ക്..മനസ്സിലാക്കിയ സത്യങ്ങൾക്ക്. പാതി വഴിയിൽ എത്തിയപ്പോ അച്ചുവാണ് പറഞ്ഞത്..
"നമുക്ക് ഇനി അങ്ങൊട്ട് നടന്നല്ലോ?"
"അത് കൊള്ളാം.. ഈ തീരത്തു കൂടെ.."
"തമ്പീ..ഇങ്കെ നിര്തുങ്കോ...ഞങ്ങൾ നടന്നു വന്നോളാം..."
കാശ് കൊടുത്തത് കൊണ്ട് ഡ്രൈവർ വണ്ടി നിറുത്തി. ഞങ്ങൾ ആ തീരത്ത് കൂടെ പ്രേത നഗരത്തിന്റെ തുടിക്കുന്ന ജീവനും കണ്ടറിഞ്ഞു നടന്നു...
നടന്നു നടന്ന് രാമേശ്വരം എത്തി..അവിടെ ആ തീരത്ത് കുറച്ചു സമയം ഇരിക്കാം എന്ന് തീരുമാനിച്ചു...ഇന്നൊരു ദിവസം കൂടെ മാത്രം . നാളെ ഈ നേരം ആകുമ്പോഴേക്കും നാട്ടിലേക്ക് വണ്ടി കേറി കാണും...
രാമേശ്വരത്ത്...ആ മനോഹര തീരത്ത്...തിരയെണ്ണി...തിരയുടെ സൌന്ദര്യംആസ്വധിച്ചങ്ങനെ ഇരുന്നു.

എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..എന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന ഒരു കാഴ്ച...
ദെ വരുന്നു...എന്ഫീല്ടെന്മാർ..വരി വരിയായി...ആ എന്ഫീല്ടിന്റെ ശബ്ദം...
ഒരു ശീല്കാരത്തേക്കാൾ എന്നെ മോഹിപ്പിച്ച ശബ്ദം...
ഒരു പെണ്ണിനേക്കാൾ എന്നെ മോഹിപ്പിച്ച വാഹനം...
അതങ്ങനെ വരി വരിയായി വരുന്നത് കണ്ടപ്പോ ഞാൻ എല്ലാം മറന്നു...
ധനുഷ്കോടിയും ഈരേഴു പതിനാല് ലോകവും ഞാൻ മറന്നു...

അവരു പോയി കഴിഞ്ഞപ്പോ..
തിരയുടെ നുരകൾ എന്നെ മെല്ലെ എന്നെതലോടാൻ തുടങ്ങി...
ഞാനുണർന്നു..
മെല്ലെ കാല്ച്ചുവട്ടിലെക്ക് നോക്കി....
എന്റെ പാദങ്ങളെ തഴുകി മെല്ലെ പിന്നോട്ട് പോകുന്ന തിരകൾ...
ഉറങ്ങനോരുങ്ങുന്ന ജ്യേഷ്ടനെ മെല്ലെ തോണ്ടി വിളിച്ച് ഓടുന്ന കൊച്ചു കുഞ്ഞിനെ പോലെ..
എന്റെ മിനുവിനെ പോലെ...
കാൽപാദങ്ങൾ നിലത്തടിച്ച്..കൊച്ചു പാദസരങ്ങൾ കിലുക്കി....ഉറക്കം നഷ്ട്ടപ്പെടുതിയത്തിൽ വഴക്ക് പറയുമെന്ന് പേടിച്ചു മെല്ലെ ഓടുന്ന...എന്റെ കൊച്ചു പെങ്ങളെ പോലെ....
എന്നെ ഒന്ന് തഴുകി ആ തിര പിന്നോട്ട് പോയി...
എന്നെ ചിന്തകളിൽ നിന്നും വിളിച്ചതിന് ദേഷ്യപ്പെടുമോ എന്ന പേടിയോടെ...
ഞാൻ കൈ നീട്ടി..പേടിച്ചു പേടിച്ചു അവൾ വീണ്ടും വന്നു....
ഞാൻ വഴക്ക് പറയുന്നില്ല എന്ന് കണ്ടപ്പോൾ അവളെന്റെ കൈകളിലേക്ക് കേറി....
ആ കൊച്ചു കൈകൾ എന്നെ പുണർന്നു...
ഞാനവളെ  വാരിയെടുത്ത് ഉമ്മ വെച്ചു..
ഒരുപാടൊരുപാട്..
വീണ്ടും വീണ്ടും..
മതി വരുവോളം...

തിരകളെ പറ്റി പറയുമ്പോൾ ഒരുപാടു പറയാനുണ്ട്...
പ്രിയതമനെ രതി മൂർച്ചയിൽ എത്തിച്ചു പിൻവാങ്ങുന്ന പ്രിയതമയെ പോലെ...
കാലുകൾക്കിടയിലൂടെ ഓടികളിക്കുന്ന കൊച്ചു പെങ്ങളെ പോലെ..
പൂച്ച കുഞ്ഞിനെ പോലെ....
പനിച്ചു വിറച്ച് ഉമ്മയുടെ മടിയിൽ കിടക്കുമ്പോ തലമുടിയിഴകളിൽ തഴുകുന്ന ഉമ്മയുടെ കൈ വിരലുകൾ പോലെ....
നേരം വൈകി വന്നതിനു ശാസിക്കുന്ന ഉപ്പയെ പോലെ....
പ്രണയിതാക്കളെ കണ്ട സാധാചാര വാദികളെ പോലെ....
തിരകൾക്കു പല ഭാവങ്ങളാണ്...
ഓരോ നേരത്തും ഓരോ ഭാവങ്ങൾ..
തോന്നിയ പോലെ...

അവൾക്കെന്നെ വിട്ടു പോവാൻ ഇഷ്ട്ടമാല്ലയിരുന്നു..
എനിക്കും...
യാത്ര അനിവാര്യമായതു കൊണ്ട് മാത്രം അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം സമ്മാനിച്ച്‌ ഞാൻ യാത്ര പറഞ്ഞു..
ഇനിയും വരുംമെന്നു പറഞ്ഞ്..
ഇല്ല ഇത് നുണയല്ല...
ഞാൻ ഇനിയും വരും..നിന്നെ കാണാൻ...


നന്ദി..
എന്നെ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്ന ശ്രീബാല ചേച്ചിക്ക്...
ഒന്ന് കൂടെ ഓർമിപ്പിച്ച അഖിലിന്..
കൂടെ കൂട്ടിയ അച്ചുവിന്...ലിബീശേട്ടന്..
എവിടെയോ ഇരുന്നു കൂടെ പറന്നു വന്ന പ്രിയപ്പെട്ടെ ആദിക്ക്...എന്റെ സ്വന്തം മോളിക്ക്...
ഹൈസലിനു..അഗസ്റ്റസിനു...ജോണ്‍ ഗ്രീൻ എന്ന എന്റെ പ്രിയ കൂട്ടുകാരന്.
എന്നെ ഇങ്ങനെ പറക്കാൻ അനുവദിച്ച ഉപ്പാക്ക് ഉമ്മാക്ക്...എന്നെ ഒരു ആണായി ജനിപ്പിച്ച...സർവ ശക്തനായ ദൈവത്തിന്...
നന്ദി...നന്ദി....നന്ദി..ഒരു നൂറായിരം നന്ദി.

കൂടുതൽ അറിയാൽ 
ധനുഷ്കോടി
മീനാക്ഷി അമ്മൻ ക്ഷേത്രം
തിരുമലൈ നായക് മഹൽ 
പാമ്പൻ പാലം

ഞാൻ കണ്ട കാഴ്ചകൾ എന്റെ കണ്ണിലൂടെ കാണാൻ.
ആ മനോഹര തീരത്തു കൂടെ
എന്റെ യാത്ര

Sunday, August 3, 2014

ഉമ്മാ

നീണ്ട പതിനേഴു വർഷത്തെ സ്വർഗ ജീവിതത്തിനും മൂന്നു വർഷത്തെ രണ്ടാം സ്വർഗ ജീവിതനിനും ശേഷം ദൈവം ആദി പുത്രനെ ഭൂമിയിലെക്കിറക്കിയ പോലെ എന്നെ എറണാംകുളതെക്ക് മാറ്റി. ഇനി നീ അവിടെ ജീവിച്ചാൽ മതി എന്നും പറഞ്ഞ്.
ഈ ശിക്ഷ എനിക്കു തരാൻ ഞാൻ കഴിച്ച വിലക്കപ്പെട്ട കനി ഏതാണെന്ന് ചോദിച്ചപ്പോ ദൈവം മറുപടി പറഞ്ഞില്ല.
ഹോസ്റ്റലിൽ എത്തിയ ആദ്യത്തെ ദിവസം തന്നെ ഞാൻ ആസ്വദിച്ച വിലക്കപ്പെട്ട കനി  ഏതാണെന്ന് എനിക്ക് മനസ്സിലായി. രാത്രി കഴിക്കാൻ വേവാത്ത ചോറും കൂടെ വെള്ളത്തിൽ ഉപ്പും മുളകും ഇട്ട കറിയും.
ഉറങ്ങാൻ നേരം ഉമ്മ വിളിച്ചപ്പോ ഞാൻ പറഞ്ഞു.

"ഉമ്മാ..ഉമ്മ ഉണ്ടാക്കിയിരുന്ന കഞ്ഞി വെള്ളം താളിച്ച കറിയും...ചമ്മന്തിയും തന്നെയായിരുന്നു ബെസ്റ്റ്.."

നൊന്തു പെറ്റ വയറിനു അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.

"ഉമ്മ എന്താ ചെയ്യാ... നീ വല്ല ഹോട്ടലിൽ നിന്നും കഴിച്ചോ മോനേ..കാശ് ഞാൻ അയച്ചു തരാം.."

ഫോണ്‍ വെച്ച ഉടൻ സിദ്ധീക്ക് പറഞ്ഞു.

"നീ എന്ത് വിവരക്കേടാണ് പായീ പറഞ്ഞത്? നമ്മൾ പട്ടിണി ആണേലും അത് ഉമ്മാനോട് പറയണോ? ഉമ്മാക്ക് വിഷമാവില്ലേ? ഇന്നിനി നിന്റെ ഉമ്മ വല്ലതും കഴിക്കുമോ?"

ശരിയാണല്ലോ...മോശമായിപ്പോയി..
അതിനു ശേഷം ഒരു ദിവസം പട്ടിണി കിടക്കേണ്ടി വന്നാലും ഉമ്മ വിളിക്കുമ്പോ പറയും..

"ഞാൻ പിന്നെ വിളിക്കാം ഉമ്മാ..വയറു നിറഞ്ഞു പൊട്ടാറായി..ഇന്ന് ഒരു പാർട്ടി ഉണ്ടായിരുന്നു..."

ഫോണ്‍ വെക്കുന്നതിനു മുന്പ് സന്തോഷം നിറഞ്ഞ ഉമ്മാന്റെ ശബ്ദം കേൾക്കാം...

"നോക്കീ..ഇന്ന് ഫായിക്ക് ഒരു പാർട്ടി ഉണ്ടായിരുന്നത്രേ നല്ലോണം ഫുഡ്‌ കഴിച്ചു എന്ന്...സംസാരിക്കാൻ വയ്യ എന്ന് പറയുന്നു.."

ഇടതു കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ മെല്ലെ തുടച്ചു...ഉമ്മാന്റെ സന്തോഷം കൊണ്ട് നിറഞ്ഞ വയറും തടവി വീണ്ടും നടന്നു..

ഉമ്മാ...

Tuesday, July 22, 2014

ഒറ്റയ്ക്ക് കണ്ട സിനിമകൾ.

അന്നും സിനിമക്ക് പോയത് ഒറ്റക്കായിരുന്നു.
എന്ത് കൊണ്ടാണെന്നറിയില്ല  ആരും കൂടെയില്ലെങ്കിലും ഇഷ്ട്ടപ്പെട്ട നായികാ നായകന്മാരുടെ സിനിമ എന്നും ഒറ്റക്കാണ് കണ്ടിരുന്നത്‌. ഇപ്പോഴും മലയാള സിനിമയുടെ ഹാങ്ങോവർ വിട്ടു മാറാത്ത കൂട്ടുകാരുണ്ട്. അത് അവരുടെ കുറ്റം ആണെന്ന് പറയാൻ കഴിയില്ല. ഒറ്റക്കിരുന്നു ചിരിക്കുന്നതും പ്രണയം ആസ്വദിക്കുന്നതും ഒരു കൂട്ട് ഇല്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. തോറ്റു കൊടുക്കാൻ ഇഷ്ട്ടമാല്ലയിരുന്നു. അന്നും ഇന്നും. കൂടെ ആരും ഇല്ലാതെ എങ്ങനെ പ്രണയം ആസ്വധിക്കാനാകും? കഴിയില്ല അല്ലെ? പക്ഷെ എനിക്ക് കഴിയും. എങ്ങനെ എന്ന് ചോദിക്കരുത്.

വല്ലാണ്ട് വലിച്ചു നീട്ടി ബോറടിപ്പിച്ചു അല്ലെ? അല്ലേലും എനിക്ക് കാര്യങ്ങൾ ചുരുക്കി പറയുന്നത് ഇഷ്ട്ടമല്ല..അറിയില്ല എന്ന് പറയുന്നതാകും ഉത്തമം.

സിനിമ കണ്ടിരിക്കുമ്പോ തൊട്ടടുത് രണ്ടുപെണ്‍കുട്ടികൾ . ഒരു 20-25 വയസ്സ് പ്രായം വരും. അതിൽ ഒരുത്തി എല്ലാം മറന്നു ചിരിക്കുന്നു. കേൾക്കാൻ നല്ല രസമുള്ള ചിരി. അത് കൊണ്ടാണ് ശ്രദ്ധിച്ചതും. ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം. ആണുങ്ങളെ പോലെ ചുരുണ്ട് ചെറിയ മുടി. ബോബ് ചെയ്തു വെച്ചിരിക്കുന്നു. പറയാൻ മറന്നു. ചുരുണ്ട് ചെറിയമുടിയുള്ള പെണ്‍കുട്ടികളെ എനിക്ക് വല്ല്യ ഇഷ്ട്ടമാണ്. അതിൽ പിടിച്ചോട്ടെ എന്ന് ചോദിക്കാൻ തോന്നും ചിലപ്പോൾ.
നല്ല തമാശ സീൻ വരുമ്പോ പുള്ളിക്കാരി എല്ലാം മറന്നു ചിരിക്കും. കൂടെയുല്ലവൾ ഇടയ്ക്കു നുള്ളുന്നുണ്ട്.

"എടീ ഒന്ന് മെല്ലെ ചിരിക്ക്..വേറേം ആൾക്കാർ ഉള്ളതാ.. ആർ യു മാഡ് ?"
കൂട്ടുകാരി വഴക്കു പറഞ്ഞു.
"നീ പോടീ എനിക്ക് ചിരിക്കാൻ ആരുടേം ലൈസൻസ് വേണ്ട..ഇതൊക്കെ കണ്ടു എങ്ങനെയാ ചിരിക്കാതിരിക്കുന്നെ .. ഐം ദി സോറി മോളെ..."
എന്നും പറഞ്ഞു അവൾ കൂട്ടുകാരിയുടെ കവിളിൽ നുള്ളി...
"ഷെയ്..ഈ പെണ്ണിനു ഇത് എന്ത് പറ്റി ? വട്ടായോ ദൈവമേ?"
"ഹാ ചെറുതായിട്ട്"

അന്ന് പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഞാനൊരു ധൈര്യം കാണിച്ചു. എന്നും പറയാം പറയാം എന്ന് കരുതി പിന്നെ പറയാതെ ഇറങ്ങി പോകും. പക്ഷെ ഇന്ന് പറഞ്ഞു

"ഇയാൾടെ ചിരി കൊള്ളാം.. നൈസ് ലാഫിംഗ്.."
ടീ ഷർട്ട്‌ നേരെ ആക്കികൊണ്ട് അവൾ ചോദിച്ചു.
"സോറി"
"നൈസ് ലാഫിംഗ് എന്ന്..."
"ഒഹ്  താങ്ക്സ്..."

കൂട്ടുകാരി അവളേംപിടിച്ചു വലിച്ച്  ഇറങ്ങിപ്പോയി. ഞാൻ അവർ പോകുന്നതും നോക്കി നിന്നു. താഴെ നിന്ന് അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കൂടുകാരി അവളെ വിടാതെ വലിച്ചു കൊണ്ട് പോയി..
ഹാ..ഒരു ദീർഘനിശ്വാസവും വിട്ട്.  ഹെല്മെറ്റും കോട്ടും എടുത്തു അലക്ഷ്യമായി പുറത്തേക്കിറങ്ങി. ഒരു കോൾഡ്‌ കോഫിയും  ബർഗറും മേടിച്ചു ഫുഡ്‌ കോർട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. താഴെ അവരു രണ്ടു പേരും വെസ്പയിൽ പോകുന്നത് കണ്ടു. ഡ്രൈവർ അപ്പോഴും കൂട്ടുകാരി തന്നെ. എന്തിനോ വേണ്ടി ഒരു പുഞ്ചിരി മുഖത്ത് വന്നു. അവർ കണ്മുന്നിൽ നിന്നും മാഞ്ഞപ്പോൾ ആ ചിരി മായ്ച്ചു വീണ്ടും ഒരു നെടുവീർപ്പിട്ട.
വാട്സപ്പിൽ മേസേജസ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
കര്യമായിട്ട് ഒന്നും ഇല്ല...ആരെങ്കിലും ഒരു സെൽഫി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യും. എല്ലാവരും കൂടെ തെറി വിളിക്കും. അതല്ലേൽ ഗ്രൂപ്പ്‌ മുഴുവൻ സെൽഫി മയം. മഴ എന്ന് വേണേലും പറയാം.
നേരം ഇരുട്ടായി എന്ന് മനസ്സും ശരീരവും ഒരുമിച്ചു പറഞ്ഞു. മെല്ലെ എഴുന്നേറ്റു. ഓരോ കടകളിലേക്കും വെറുതെ നോക്കി നോക്കി നടന്നു. ആര്ചീസിന്ടെ മുൻപിൽ എത്തിയപ്പോ ഒരു കോഫി മഗിൽ കണ്ണുടക്കി.ഹെൽമെറ്റ്‌ കയ്യിൽ തൂക്കി ആര്ചീസിലെക്ക് കേറി.

"MYD
Mind Your Business"

എന്ന് തിളങ്ങുന്ന വെള്ളി കളറിൽ എഴുതിയ ഒരു കറുപ്പ്  കളർ മഗ്. വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. അതും കയ്യിൽ തൂക്കി കടയിലൂടെ രണ്ടു റൌണ്ട് നടന്നു. കയ്യിൽ ആ മഗ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു കടക്കാരൻ എന്നെ നോക്കി ചിരിച്ചു. വേറെ ഒന്നും കണ്ടില്ല..മഗും പിടിച്ചു ബിൽ അടച്ചു പുറത്തിറങ്ങി. ആർചീസിന്റെ ചെറിയ ചുവന്ന കവർ കയ്യിൽ താലോലിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ബൈക്കും എടുത്തു ഇരുട്ടിലൂടെ ഫ്ലാറ്റിലേക്ക്. ലിഫ്റ്റിൽ കേറി 5 പ്രസ്‌ ചെയ്തു. ചാരിനിന്ന് അലക്ഷ്യമായി ലിഫ്റ്റ്‌ മുകളിലെതുന്നതും നോക്കി നിന്ന്. റൂമിന്റെ വാതിൽ തുറന്നപ്പോ. എന്നെയും കാത്തു നിന്നോണം ടി വിയും കണ്ടിരിക്കുന്ന കൂട്ടുകാർ. എന്നതേം പോലെ..

"ഇന്നിപ്പോ ആർചീസ് ആണല്ലോ...എന്താണ്?? എത്ര പൊടിച്ചു?"
"ഹാ അതൊരു കോഫി മഗ് ആണ്.."
"നിനക്ക് നടക്കും.."

ഒരു സംവരണം കൊടുത്ത ചിരിയും നല്കി റൂമിലേക്ക് നടന്നു..
പിന്നെ എന്താ... ഭക്ഷണം കഴിക്കുന്നു..ഉറങ്ങുന്നു..എണീക്കുന്നു..കുളിക്കുന്നു..ഓഫീസിൽ പോകുന്നു..ജോലി ചെയ്യുന്നു..വരുന്നു..ടി വി കാണുന്നു... ഭക്ഷണം കഴിക്കുന്നു.. ലാപ്ടോപിൽ ഏതേലും സിനിമകാണുന്നു ഉറങ്ങുന്നു..
വെള്ളിയാഴ്ച വൈകുന്നേരം വരെ ഇത് തന്നെ പരിപാടി..ഒരു മാറ്റവും ഇല്ല. ഇടയ്ക്കു ഓഫീസിൽ വല്ല ബർത്ത് ഡേ പാർട്ടി...അല്ലേൽ കാർ മേടിച്ചതിന്റെ..അങ്ങനെ എന്തെങ്കിലും..  കുറച്ചു നേരം അതിന്റെ ബഹളം. അത് കഴിഞ്ഞാൽ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്..

സിനിമകൾ വീണ്ടും കണ്ടു. അധികവും ഒറ്റക്ക് തന്നെ..ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത സ്ക്രീൻ ഷോട്ട് ആരേലും വാട്സപ്പിൽ ഇടും..സീറ്റ് നമ്പർ നോക്കി അടുത്ത സീറ്റ് ബുക്ക്‌ ചെയ്യും..ശനിയും ഞായറും അങ്ങനെ കോഫിയും ബർഗറും ടോനെറ്സും തിന്നു തീര്ക്കും കൂടെ ഒരു സിനിമയും..

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമ.
ഒറ്റക്ക്..
ഇന്റെർവൽ...
പെപ്സി മേടിചു തിരിച്ചു വരുമ്പോ ദെ...ചുരുണ്ട മുടിക്കാരത്തി വീണ്ടും മുൻപിൽ...
ഒന്ന് ചിരിച്ചു.. ആ ചിരി തിരിച്ചു കിട്ടിയോ എന്നറിയില്ല.
എന്റെ രണ്ടു മൂന്നു വരി പിറകിലായിരുന്നു... ഇന്ന് കൂട്ടുകാരികൾ എല്ലാം ഉണ്ട് കൂടെ.. അവരങ്ങനെ കൊറിച്ചും ചിരിച്ചും പടം കണ്ടു. ഇപ്പ്രാവശ്യം പക്ഷെ ആ ചിരി കേട്ടില്ല..ആ ചുരുണ്ട മുടിക്കാരത്തിയുടെ ചിരി.
സിനിമ കണ്ടു പുറത്തിറങ്ങിയപ്പോ

"എക്സ്ക്യൂസ്മി..."
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം
"യെസ് .."
ഞാൻ തിരിഞ്ഞു. അതെ..ആ ചുരുണ്ട മുടിക്കാരത്തി.

"ഹായ്.." അവൾ കൈ നീട്ടി..
"ഹായ്.." ഞാൻ ആ കൈ പിടിച്ചു തിരിച്ചും വിഷ് ചെയ്തു..
"എന്നും ഒറ്റയ്ക്കാണോ സിനിമക്ക് വരാറ്??"
"ഹേയ്..മിക്കവാറും..ഇടക്ക് ഫ്രണ്ട്സ് ഉണ്ടാകും.."
"ഇടക്കോ?? അപ്പൊ മിക്കവാറും ഒറ്റക്ക്.. ആം ഐ റൈറ്റ്??"
"യപ്‌"
"ഒന്ന് നടന്നല്ലോ? അവൾ വിളിച്ചു..."
"അപ്പൊ കൂട്ടുകാരികൾ.."
"ദേ ആർ ലിട്ട്ൽ ബിസി..."
"ഓക്കേ ലെറ്റ്സ് വാല്ക്.."
"ഒറ്റക്ക് കാണുമ്പോ ബോറടിക്കില്ലേ?"
"നോട്ട് അറ്റ്‌ ഓൾ... ഇഷ്ട്ടപ്പെട്ടവരുടെ ഫിലിംസ് ആകുമ്പോ അങ്ങനെ തോന്നാറില്ല.."
"ഈ ഇഷ്ട്ടപ്പെട്ടവർ എന്ന് പറയുമ്പോ? ആരൊക്കെ?"
"ഷാരുഖ് ഖാൻ..ദീപിക പദുകോണ്‍..അലിയ ഭട്ട്...പരിണീതി ചോപ്ര..അവരൊക്കെ.."
"അപ്പൊ മലയാളം?"
"സ്പെഷ്യൽ ആരും ഇല്ല...ഫഹദിനെ ഇഷ്ട്ടമാണ്..ബാക്കി എല്ലാവരും കണക്കാണ്.. "വാട്സ് യുവേർസ് ?"
"ഒഫ്കൊഴ്സ് ഷാരൂഖ്‌...ദെൻ..ദീപിക... ആൻഡ്‌ ഐ അം നോട് എ സീരിയസ് മൂവി വാചെർ.."
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു..
"ഒരു കോഫി ആയാലോ??"
"യെസ് ഒഫ്കൊഴ്സ് "
"ഹോട്ട് ഓർ കോൾഡ്‌?"
"മം...കോൾഡ്‌..വിത്ത്‌ ഐസ്ക്രീം..."
രണ്ടെണ്ണം മേടിച്ചു.. ഉടനെ അവൾ പേഴ്സിൽ നിന്നും അവളുടെ പങ്ക് എടുത്ത് ടാബിളിൽ വെച്ചു .
"ഓക്കേ.." ഞാൻ ആ കാശ് എടുത്തു..
എന്നിട്ട് അവളുടെ പേഴ്സ് എടുത്തു..
"ഇറ്റ്സ് ക്യൂട്ട് & കളർഫുൾ..ലൈക്‌ ഇറ്റ്‌.."
"താങ്ക്സ്.." അവൾ ചിരിച്ചു..
"ഇവിടെ എന്തു ചെയ്യുന്നു?? സ്റ്റഡി ഓർ ജോബ്‌??"
"ആം എ വെബ്‌  ഡിസൈനർ..അറ്റ്‌ എ ഐ ടി കമ്പനി ..കാക്കനാട്.. നെയിം...ഫായിസ് "
"ഓ സോറി... ആം ടിന്റ.."
"ടിന്റ???"
"യപ്‌...കേട്ടിട്ടുണ്ടോ നേരത്തെ??"
"നോ... എന്ത് ചെയ്യുന്നു? "
"എം ബി എ..."
"ഹോസ്റ്റലിൽ ആണോ താമസം??"
"അല്ല വീട്ടിലാ..കുറച്ചപ്പുറത്ത്‌...ഒരു 4 കിലോമീറെഴ്സ് അപ്പുറത്താണ് വീട്.."
"ഓ.."
എന്തോ പറയാൻ വേണ്ടി വാ തുറന്നതും...മൊബൈൽ റിംഗ് തുടങ്ങി...
അവൾ പുഞ്ചിരിച്ചു കൊണ്ട്..കോഫി കുടിക്കുന്നു.
മൊബൈൽ എടുത്തു നോക്കിയപ്പോ....
കാൾ അല്ല..അലാറം ആണ്...
"ആരാപ്പോ..ഈ സമയത്തേക്ക് അലാറം വെച്ചത്?...സോറി."

എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അവളും ഇല്ല കോഫിയും ഇല്ല...
ജ്യോതിയും വന്നില്ല തീയും വന്നില്ല...ഒരു മന്നാംകട്ടയും വന്നില്ല എന്ന അവസ്ഥ.
മുകളിൽ കറങ്ങുന്ന ഫാനും..താഴെ കിടന്നു കരയുന്ന ഫോണും.
ഒരു മാതിരി മറ്റേടത്തെ സ്വപ്നം ആയിപ്പോയി.