Showing posts with label Dream. Show all posts
Showing posts with label Dream. Show all posts

Wednesday, April 15, 2015

We had a dream of long decades ago..










നിരോധനങ്ങൾക്കും നിയമ രൂപീകരണങ്ങൾക്കും എതിരെ എതിർപ്പിന്റെ മുദ്രവാക്യം ഉയരുന്നത് അതിൽ എന്തോ പിഴവ് സംഭവിച്ചത്  കൊണ്ടോ ചിലരുടെയെങ്കിലും അനിഷ്ട്ടതിനു കാരണമായതോ കൊണ്ടാണ്..അവ്യക്തമായ എന്തോ ഒന്നിന്റെ ശക്തി മൂലം എടുക്കേണ്ടി വന്ന നിയമത്തിനു പക്ഷേ പലപ്പോഴുംനീതിയുടെയോ തിരിച്ചരിവിന്റെയോ മുഖമുണ്ടാവില്ല. രാഷ്ട്രീയമായ നിലനില്പ്പിനു വേണ്ടി ചില കക്ഷികൾക്ക് രാഷ്ടീയ പാർട്ടികൾ വഴങ്ങി കൊടുക്കുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. പക്ഷെ ഇപ്പഴും മതേതരം എന്ന് ഭൂര്പിപക്ഷതിനിടയിൽ വിടുവായത്തം പറയുന്ന ഒരു രാജ്യവും ഭരണകൂടവും ഒളിഞ്ഞും തെളിഞ്ഞും തീവ്ര ഹിന്ദുത്വ നയങ്ങൾ പൊതു ജനങ്ങളിൽ നിയമങ്ങളുടെ രൂപത്തിൽ അടിച്ചേൽപ്പിക്കുകയാണ്. ഏതൊരു മതമായാലും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുക എന്നുള്ളത് അടിസ്ഥാനപരമായ സഹജീവി വർതിത്വതിന്റെ കാതലാണ്. ചില ഇഷ്ട്ടങ്ങൾ നമ്മൾ മറന്നേക്കുക. ചില ഇഷ്ട്ടങ്ങൾ വേണ്ടെന്നു വെച്ചും ചില ഇഷ്ട്ടങ്ങൾ പരസ്പരം ഷെയർ ചെയ്തുമുള്ള ജീവിതത്തേക്കാൾ മനോഹരമായി മറ്റെന്തുണ്ട്? അതൊന്നും പക്ഷെ അടിച്ചേൽപ്പിക്കലാവരുത്. അങ്ങനെ ആവുമ്പോൾ അവിടെ എതിർപ്പിന്റെ സ്വരം ഉയരുക എന്നുള്ളത് സ്വാഭാവികം.

ആവാസ വ്യവസ്ഥയുടെ ഭാഗമാണ് ഒന്ന് മറ്റൊന്നിനു ഭക്ഷണമാവുക എന്നത്. ഇഷ്ട്ടമുള്ളവർക്ക് ആവാം. അതിനൊക്കെ നിർബന്ധിക്കുക, നിരോധിക്കുക എന്നുള്ളത് ഒരുതരം ഫാസിസ്റ്റ് ചിന്താഗതിയാണ്. അല്ലെങ്കിൽ തന്നെ കാര്യ കാരണങ്ങൾ അറിയാതെ മനുഷ്യനെ കൊല്ലുന്നവൻ ഗോ മാംസം നിരോധിക്കുന്നതിൽ എന്തു യുക്തിയാണ് ഉള്ളത്? നിരോധിച്ചാലും ഇല്ലെങ്കിലും അത് കഴിക്കാത്തവർ നിരവധിയുണ്ട്. അതിനൊക്കെ പക്ഷെ മതപരമായ അച്ചടക്കങ്ങൾക്കപ്പുറത്ത് വ്യക്തിപരമായ കാരണങ്ങളുണ്ട്. ഒരു പക്ഷെ കൊല്ലുക അതും വളരെ ക്രൂരമായി എന്നുള്ള അവസ്ഥ സഹിക്കാൻ കഴിയാത്തത് കൊണ്ട് ഉപേക്ഷിച്ചവരും ഉണ്ടാകും. മതങ്ങൾക്കപ്പുറത്തു നിന്ന് ചില പൊതുവായ ഇഷ്ട്ടങ്ങൾക്ക് വിലക്കു കൽപ്പിക്കുന്നതും അതു കൊണ്ടാണ്. അതിനു പക്ഷെ ഒരു സ്വതന്ത്ര്യമായ നിലപാടിന്റെ ശക്തിയുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മനോഹാരിതയുണ്ട്.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും മറ്റും പലപ്പോഴും മൃഗങ്ങളുടെ വില പോലും മനുഷ്യ ജീവനു നല്കിയിട്ടില്ലാത്ത പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഗോ മാതാവിനെ അപമാനിച്ചു എന്നും പറഞ്ഞു മനുഷ്യരെ എറിഞ്ഞു കൊല്ലുക, കുടുംബങ്ങളെ നാടുകടത്തുക എന്നുള്ള തരത്തിലുള്ള ഗോത്ര വർഘ നിയമങ്ങൾ ഇവിടങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നു. അതും ഇതും കൂടെ കൂട്ടിവായിക്കുമ്പോൾ മുഴച്ചിരിക്കുന്ന ഒരുപാടു ഏച്ചു കെട്ടലുകൾ കാണാൻ കഴിയുക സ്വാഭാവികം.

എഴുതപ്പെട്ട നിയമങ്ങൾ അതു മതം എഴുതിയതോ ഭരണകൂടം എഴുതിയതോ എന്തു തന്നെ ആയാലും കാലഘട്ടത്തിന് അനുസൃതമായ ചില എഡിറ്റ്‌ വർക്കുകൾ നടത്തേണ്ടി വരും. അതു ഒരു തോൽവി എന്നതിനപ്പുറത്ത് നിലനില്പ്പിന്റെ അനിവാര്യതയാണ്. അതില്ല എങ്കിൽ ചെറുതെങ്കിലും അത്ര ചെറുതല്ലാതെ ചോദ്യം ചെയ്യലുകൾ നേരിടേണ്ടി വരും. മനുഷ്യന്റെ ആവശ്യങ്ങളും അനാവശ്യങ്ങളും അനിവാര്യതകളും കാലക്രമേണ മാറി കൊണ്ടിരിക്കും. അത് പണമോ, ഭക്ഷണമോ, വഴികളോ, അതിരുകളോ എന്തും തന്നെയാവാം. അവിടെയാണ് ലഭ്യതക്കും വിനിമയങ്ങല്ക്കും അനുസൃതമായി തിരുത്തലുകൾ നടത്തേണ്ടതിന്റെ അനിവാര്യത പ്രകടമാവുന്നത്. അല്ലെങ്കിൽ തന്നെ സർവത്ര സ്വതന്ത്ര്യമായ ഒരു ലോകത്ത് വിവസ്ത്രനായി ജീവിച്ച മനുഷ്യ കുലത്തെ ആരാണ് നിയമങ്ങൾ കൊണ്ട് ബന്ധിച്ചത്?

കുബുദ്ധി എന്നോ ദുർബുദ്ധിയെന്നോ എന്തു പറയണം എന്നറിയില്ല. അന്നും ഇന്നും ചിലർക്ക് നേതാവാവാനായിരുന്നു  ഇഷ്ട്ടം. നേതാവ് നിയമങ്ങൾ പറഞ്ഞു, എഴുതി, അതിരുകൾ നിശ്ചയിച്ചു. മറ്റുള്ളവർ അതിനെ പിന്തുടരാൻ നിർബന്ധിതരായി. എതിർത്തവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു..യുദ്ധങ്ങളുണ്ടായി... ഒത്തൊരുമയും നീതിയും ഒരു യുദ്ധത്തിന്റെയും ഉപോൽപന്നമായിരുന്നില്ല. വെറുപ്പും, അതിരുകളും, ആയുധങ്ങളും, സംഘടനകളും രൂപീകരിക്കപ്പെട്ടു. അത് വീണ്ടും വീണ്ടും വലുതായി കൊണ്ടിരുന്നു. ഇതൊക്കെ തന്നെ മുൻകൈ എടുക്കുന്നവരുടെ കുഴപ്പമായിരുന്നോ....അതോ മോഹങ്ങളായിരുന്നോ എന്നറിയില്ല. വിഭജനങ്ങളും വർഗീയതയും അല്ലാതെ യുദ്ധങ്ങൾ ഒന്നും തന്നില്ല.

വിഭജനങ്ങൾക്ക് പല രാഷ്ട്രീയമുണ്ടായിരുന്നു. നിറത്തിന്റെ രാഷ്ട്രീയം, അതിരുകളുടെ രാഷ്ട്രീയം, മതങ്ങളുടെ രാഷ്ട്രീയം അങ്ങനെ ഒരുപാടൊരുപാട്. പക്ഷെ മതങ്ങളുടെ രാഷ്ട്രീയം ഇതിന്റെയെല്ലാം മുകളിൽ തഴച്ചു വളർന്നു. അത്‌ വലിയ ശക്തിയായി മാറി. ചോദ്യം ചെയ്യപ്പെടാനാവാത്ത വിധം മതങ്ങളും മതങ്ങളുടെ രാഷ്ട്രീയവും വളർന്നു. അത് മനുഷ്യനെ അവനറിയാതെ കാർന്നു തിന്നു കൊണ്ടിരുന്നു. പ്രത്യക്ഷാ നിരുപദ്രവകാരി ആണെന്നു തോന്നിയെങ്കിലും അതിനോളം വലിയ അപകടകാരി മറ്റൊന്നും ഇല്ലെന്നെതാണ് സത്യം. വ്യക്തികളോടൊപ്പം അവന്റെ ചിന്തകളും മരിച്ചു കൊണ്ടിരുന്നു. സ്നേഹത്തിൽ അതിഷ്ട്ടിതമായ ഒരു ലോകം പല സത്യങ്ങളെയും സൌകര്യപൂർവ്വം മറന്നു. വ്യക്തി സ്വതന്ത്ര്യതിലതിഷ്ട്ടിതമായ ഒരു സ്വതന്ത്ര ചിന്തയെ മതവും മതത്തിലതിഷ്ട്ടിതമായ കുടുംബവും ഭയന്നു. അതുകൊണ്ട് തന്നെ പ്രതികരണങ്ങൾ പലതും ചെറിയൊരു സൌഹൃത വലയം ഭേദിച്ചു പുറത്തു കടന്നില്ല. അക്രമ രാഷ്ട്രീയത്തിനും തീവ്ര മത വാദങ്ങൾക്കും ഫാസിസത്തിനും മൌനമാനെങ്കിൽ പോലും ജന സമ്മിതികൂടിയതും അതുകൊണ്ടാണ്.

എല്ലാറ്റിനും അപ്പുറത്ത് നമ്മളെ സ്വയം അംഗീകരിച്ചും ചുറ്റുപാടിനെ ബഹുമാനിച്ചും കൊണ്ടുള്ള ഒരു ജീവിതമാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിനു തന്നെയാണ് നിലനിൽപ്പ്‌ ഉള്ളതും. അതല്ലാതെയുള്ള മറ്റെല്ലാത്തിനും മാറ്റങ്ങളും എതിർപ്പും വന്നുകൊണ്ടേയിരിക്കും. പക്ഷെ അതിനെ എതിർപ്പ് കൂടാതെ പൊതു സമ്മതത്തോടെ കൊണ്ട് വരിക എന്നുള്ളത് ഒരു വലിയ കർത്തവ്യം തന്നെയാണ്. പക്ഷെ അവിടെയും തുല്യത സമ്മതിച്ചു കൊടുക്കാൻ ഇഷ്ട്ടമില്ലാത്ത ഒരു വിഭാഗം വിലങ്ങു തടിയാണ്. നേരത്തെ പറഞ്ഞ പോലെ തന്നെ ഒരു വിഭാഗത്തെ അടിച്ചമർത്തി നേതാവാകാൻ മാത്രം കച്ച കെട്ടിയിറങ്ങിയ ഒരു വിഭാഗം ഇതിനെ സമ്മതിച്ചു തരില്ല. സമത്വ സുന്ദരമായ ലോകം എന്നുള്ളത് മതങ്ങളും രാഷ്ട്രീയ പാർട്ടികളും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ്. പക്ഷെ ശരിക്കും സമത്വത്തിനു വേണ്ടി ഇവർ പ്രവർത്തിക്കുന്നുണ്ടോ? ഇല്ലെന്നു നിസ്സംശയം പറയാം. അത് കൊണ്ടാണ് മതങ്ങൾക്കിടയിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും വിഭാഗീയതയും ഗ്രൂപുകളും ചേരിതിരിവും കലാപങ്ങളും ഉണ്ടാകുന്നത്.

sex, gender, race, age, sexual orientation, origin, caste or class, income or property, language, religion, convictions, opinions, health or disability ഈ മേഖലകളിലെല്ലാം തന്നെ തുല്യത പൂർണ്ണ മനസ്സോടെ അംഗീകരിച്ചു കൊടുക്കാൻ എന്താണ് ഇപ്പോഴും ഭൂരിപക്ഷത്തിനു കഴിയാത്തത്? ഇടയ്ക്കിടയ്ക്ക് സംസാര വിഷയം ആകുന്നുണ്ടെങ്കിൽ പോലും എന്തു കൊണ്ടാണ് സമ്പൂർണ സമത്വം ഇനിയും നടപ്പിലാവാത്തത്? ഒരു പരിധിക്കപ്പുറത്തു ആരും ഇതിനെ അംഗീകരിക്കാത്തത് എന്ത് കൊണ്ടാണ്? ഉത്തരം ഒന്നേ ഉള്ളൂ. തുല്യത നടപ്പിലായാൽ അവിടെ മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും യാതൊരുവിധ കക്ഷികല്ക്കും നിലനിൽപ്പില്ല എന്ന് തന്നെ. അതിനെ സമ്മതിച്ചു കൊടുക്കാൻ ഭൂരിപക്ഷം തയ്യാറല്ലാത്തതു കൊണ്ടല്ലേ equality ഇപ്പോഴും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങുന്നത്? പൊതു ഇടങ്ങളിൽ സ്ത്രീ എന്നും വിമർശിക്കപെടുന്നതും അക്രമിക്കപ്പെടുന്നതും പുരുഷന്റെ വികാര ദൗർലഭ്യമായി ഇത്തരം അക്രമങ്ങളെ വിലയിരുത്തപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും ലിംഗ സമത്വം അംഗീകരിച്ചു കൊടുക്കാത്തത് കൊണ്ട് മാത്രമാണ്.കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ബ്രെയിൻ വാഷിംഗ് സ്ത്രീകളെ കൊണ്ട് തന്നെ ഞങ്ങൾ തുല്യത അർഹിക്കുന്നവരല്ല എന്ന് ചിന്തിപ്പിക്കാൻ പാകമാക്കി. മതങ്ങൾ ഇത്തരം ചിന്തകളെ അരക്കെട്ടിട്ടുറപ്പിച്ചു.

ഇത്തരം ചിന്താഗതികൾ വ്യക്തികളിലും ചെറിയ ഗ്രൂപുകളിലും മാത്രം ഇന്നും ഒതുങ്ങുന്നു. അതിനു കാരണം ഒന്നേ ഉള്ളൂ. തുല്യത എന്നുള്ള ചിന്ത തന്നെ ഒരുതരം ഒഴുക്കിനെതിരെയുള്ള നീന്തലാണ്. വിജയ സാധ്യത വളരെ കുറവും. സ്വാർത്ഥ സ്നേഹത്തിൽ അധിഷ്ടിതമാണ് ഈ ലോകം. നമുക്ക് മുൻപ് നമ്മളുടെ അച്ഛനോ അമ്മയോ അല്ലെങ്കിൽ നമ്മുടെ പിൻ തലമുറയിൽ പെട്ട പലരും തുല്യതയെ പറ്റി ചിന്തിചിട്ടുണ്ടാകും. അത് നടപ്പിൽ വരുത്തുന്നതിനെ പറ്റി ആകുലപ്പെട്ടിട്ടുണ്ടാകും. അതിനു വേണ്ടി മുന്നിട്ടിറങ്ങിയ വഴികളിൽ നേരിട്ട തടസ്സങ്ങൾ അവരെ ചിന്തിപ്പിച്ചു. ഒരു തരം സ്വഭാവ വൈകല്യമായി ഇതിനെ വിലയിരുത്തിയും പൊതു സമൂഹം ഇതിനെ ഒറ്റപ്പെടുത്തിയതും തന്റെ മകനോ മകളോ ഈ വിധം ചിന്തിക്കുന്നതിൽ നിന്നും പ്രവർത്തിക്കുന്നതിൽ നിന്നും അവരെ തടയാൻ കാരണമായി.

സ്വതന്ത്ര്യമായി ഒരു പ്രത്യയ ശാസ്ത്രത്തിനും മതങ്ങൾക്കും പാർട്ടികൾക്കും അപ്പുറത്തു നിന്ന്  ചിന്തിച്ചാൽ എല്ലാവർക്കും ഒരേ ഉത്തരം കിട്ടുന്ന ഒന്നാണ് equality. അതിൽ സംശയമില്ല. അങ്ങനെയുള്ള ഒരു ലോകം എന്നെങ്കിലുമൊരിക്കൽ നടപ്പിൽ വരട്ടെ എന്ന് ആശംസിക്കുന്നു.

Martin Luther King തന്റെ പ്രശസ്തമായ "I have a dream" എന്ന പ്രസംഗത്തിൽ equalityയെ കുറിച്ച് ധാരാളം പറയുന്നുണ്ട്. പ്രമുഖരും സാധാരണക്കാരുമായി പലരും ഇതിനെ പറ്റി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതെല്ലാം അന്നും ഇന്നും സ്വപ്നങ്ങളാണ്. "We had a dream of long decades ago.."

I have a dream that one day on the red hills of Georgia, the sons of former slaves and the sons of former slave owners will be able to sit together at the table of brotherhood. 

- Martin Luther King, Jr.


Tuesday, July 22, 2014

ഒറ്റയ്ക്ക് കണ്ട സിനിമകൾ.

അന്നും സിനിമക്ക് പോയത് ഒറ്റക്കായിരുന്നു.
എന്ത് കൊണ്ടാണെന്നറിയില്ല  ആരും കൂടെയില്ലെങ്കിലും ഇഷ്ട്ടപ്പെട്ട നായികാ നായകന്മാരുടെ സിനിമ എന്നും ഒറ്റക്കാണ് കണ്ടിരുന്നത്‌. ഇപ്പോഴും മലയാള സിനിമയുടെ ഹാങ്ങോവർ വിട്ടു മാറാത്ത കൂട്ടുകാരുണ്ട്. അത് അവരുടെ കുറ്റം ആണെന്ന് പറയാൻ കഴിയില്ല. ഒറ്റക്കിരുന്നു ചിരിക്കുന്നതും പ്രണയം ആസ്വദിക്കുന്നതും ഒരു കൂട്ട് ഇല്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. തോറ്റു കൊടുക്കാൻ ഇഷ്ട്ടമാല്ലയിരുന്നു. അന്നും ഇന്നും. കൂടെ ആരും ഇല്ലാതെ എങ്ങനെ പ്രണയം ആസ്വധിക്കാനാകും? കഴിയില്ല അല്ലെ? പക്ഷെ എനിക്ക് കഴിയും. എങ്ങനെ എന്ന് ചോദിക്കരുത്.

വല്ലാണ്ട് വലിച്ചു നീട്ടി ബോറടിപ്പിച്ചു അല്ലെ? അല്ലേലും എനിക്ക് കാര്യങ്ങൾ ചുരുക്കി പറയുന്നത് ഇഷ്ട്ടമല്ല..അറിയില്ല എന്ന് പറയുന്നതാകും ഉത്തമം.

സിനിമ കണ്ടിരിക്കുമ്പോ തൊട്ടടുത് രണ്ടുപെണ്‍കുട്ടികൾ . ഒരു 20-25 വയസ്സ് പ്രായം വരും. അതിൽ ഒരുത്തി എല്ലാം മറന്നു ചിരിക്കുന്നു. കേൾക്കാൻ നല്ല രസമുള്ള ചിരി. അത് കൊണ്ടാണ് ശ്രദ്ധിച്ചതും. ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം. ആണുങ്ങളെ പോലെ ചുരുണ്ട് ചെറിയ മുടി. ബോബ് ചെയ്തു വെച്ചിരിക്കുന്നു. പറയാൻ മറന്നു. ചുരുണ്ട് ചെറിയമുടിയുള്ള പെണ്‍കുട്ടികളെ എനിക്ക് വല്ല്യ ഇഷ്ട്ടമാണ്. അതിൽ പിടിച്ചോട്ടെ എന്ന് ചോദിക്കാൻ തോന്നും ചിലപ്പോൾ.
നല്ല തമാശ സീൻ വരുമ്പോ പുള്ളിക്കാരി എല്ലാം മറന്നു ചിരിക്കും. കൂടെയുല്ലവൾ ഇടയ്ക്കു നുള്ളുന്നുണ്ട്.

"എടീ ഒന്ന് മെല്ലെ ചിരിക്ക്..വേറേം ആൾക്കാർ ഉള്ളതാ.. ആർ യു മാഡ് ?"
കൂട്ടുകാരി വഴക്കു പറഞ്ഞു.
"നീ പോടീ എനിക്ക് ചിരിക്കാൻ ആരുടേം ലൈസൻസ് വേണ്ട..ഇതൊക്കെ കണ്ടു എങ്ങനെയാ ചിരിക്കാതിരിക്കുന്നെ .. ഐം ദി സോറി മോളെ..."
എന്നും പറഞ്ഞു അവൾ കൂട്ടുകാരിയുടെ കവിളിൽ നുള്ളി...
"ഷെയ്..ഈ പെണ്ണിനു ഇത് എന്ത് പറ്റി ? വട്ടായോ ദൈവമേ?"
"ഹാ ചെറുതായിട്ട്"

അന്ന് പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഞാനൊരു ധൈര്യം കാണിച്ചു. എന്നും പറയാം പറയാം എന്ന് കരുതി പിന്നെ പറയാതെ ഇറങ്ങി പോകും. പക്ഷെ ഇന്ന് പറഞ്ഞു

"ഇയാൾടെ ചിരി കൊള്ളാം.. നൈസ് ലാഫിംഗ്.."
ടീ ഷർട്ട്‌ നേരെ ആക്കികൊണ്ട് അവൾ ചോദിച്ചു.
"സോറി"
"നൈസ് ലാഫിംഗ് എന്ന്..."
"ഒഹ്  താങ്ക്സ്..."

കൂട്ടുകാരി അവളേംപിടിച്ചു വലിച്ച്  ഇറങ്ങിപ്പോയി. ഞാൻ അവർ പോകുന്നതും നോക്കി നിന്നു. താഴെ നിന്ന് അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കൂടുകാരി അവളെ വിടാതെ വലിച്ചു കൊണ്ട് പോയി..
ഹാ..ഒരു ദീർഘനിശ്വാസവും വിട്ട്.  ഹെല്മെറ്റും കോട്ടും എടുത്തു അലക്ഷ്യമായി പുറത്തേക്കിറങ്ങി. ഒരു കോൾഡ്‌ കോഫിയും  ബർഗറും മേടിച്ചു ഫുഡ്‌ കോർട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. താഴെ അവരു രണ്ടു പേരും വെസ്പയിൽ പോകുന്നത് കണ്ടു. ഡ്രൈവർ അപ്പോഴും കൂട്ടുകാരി തന്നെ. എന്തിനോ വേണ്ടി ഒരു പുഞ്ചിരി മുഖത്ത് വന്നു. അവർ കണ്മുന്നിൽ നിന്നും മാഞ്ഞപ്പോൾ ആ ചിരി മായ്ച്ചു വീണ്ടും ഒരു നെടുവീർപ്പിട്ട.
വാട്സപ്പിൽ മേസേജസ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
കര്യമായിട്ട് ഒന്നും ഇല്ല...ആരെങ്കിലും ഒരു സെൽഫി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യും. എല്ലാവരും കൂടെ തെറി വിളിക്കും. അതല്ലേൽ ഗ്രൂപ്പ്‌ മുഴുവൻ സെൽഫി മയം. മഴ എന്ന് വേണേലും പറയാം.
നേരം ഇരുട്ടായി എന്ന് മനസ്സും ശരീരവും ഒരുമിച്ചു പറഞ്ഞു. മെല്ലെ എഴുന്നേറ്റു. ഓരോ കടകളിലേക്കും വെറുതെ നോക്കി നോക്കി നടന്നു. ആര്ചീസിന്ടെ മുൻപിൽ എത്തിയപ്പോ ഒരു കോഫി മഗിൽ കണ്ണുടക്കി.ഹെൽമെറ്റ്‌ കയ്യിൽ തൂക്കി ആര്ചീസിലെക്ക് കേറി.

"MYD
Mind Your Business"

എന്ന് തിളങ്ങുന്ന വെള്ളി കളറിൽ എഴുതിയ ഒരു കറുപ്പ്  കളർ മഗ്. വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. അതും കയ്യിൽ തൂക്കി കടയിലൂടെ രണ്ടു റൌണ്ട് നടന്നു. കയ്യിൽ ആ മഗ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു കടക്കാരൻ എന്നെ നോക്കി ചിരിച്ചു. വേറെ ഒന്നും കണ്ടില്ല..മഗും പിടിച്ചു ബിൽ അടച്ചു പുറത്തിറങ്ങി. ആർചീസിന്റെ ചെറിയ ചുവന്ന കവർ കയ്യിൽ താലോലിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ബൈക്കും എടുത്തു ഇരുട്ടിലൂടെ ഫ്ലാറ്റിലേക്ക്. ലിഫ്റ്റിൽ കേറി 5 പ്രസ്‌ ചെയ്തു. ചാരിനിന്ന് അലക്ഷ്യമായി ലിഫ്റ്റ്‌ മുകളിലെതുന്നതും നോക്കി നിന്ന്. റൂമിന്റെ വാതിൽ തുറന്നപ്പോ. എന്നെയും കാത്തു നിന്നോണം ടി വിയും കണ്ടിരിക്കുന്ന കൂട്ടുകാർ. എന്നതേം പോലെ..

"ഇന്നിപ്പോ ആർചീസ് ആണല്ലോ...എന്താണ്?? എത്ര പൊടിച്ചു?"
"ഹാ അതൊരു കോഫി മഗ് ആണ്.."
"നിനക്ക് നടക്കും.."

ഒരു സംവരണം കൊടുത്ത ചിരിയും നല്കി റൂമിലേക്ക് നടന്നു..
പിന്നെ എന്താ... ഭക്ഷണം കഴിക്കുന്നു..ഉറങ്ങുന്നു..എണീക്കുന്നു..കുളിക്കുന്നു..ഓഫീസിൽ പോകുന്നു..ജോലി ചെയ്യുന്നു..വരുന്നു..ടി വി കാണുന്നു... ഭക്ഷണം കഴിക്കുന്നു.. ലാപ്ടോപിൽ ഏതേലും സിനിമകാണുന്നു ഉറങ്ങുന്നു..
വെള്ളിയാഴ്ച വൈകുന്നേരം വരെ ഇത് തന്നെ പരിപാടി..ഒരു മാറ്റവും ഇല്ല. ഇടയ്ക്കു ഓഫീസിൽ വല്ല ബർത്ത് ഡേ പാർട്ടി...അല്ലേൽ കാർ മേടിച്ചതിന്റെ..അങ്ങനെ എന്തെങ്കിലും..  കുറച്ചു നേരം അതിന്റെ ബഹളം. അത് കഴിഞ്ഞാൽ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്..

സിനിമകൾ വീണ്ടും കണ്ടു. അധികവും ഒറ്റക്ക് തന്നെ..ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത സ്ക്രീൻ ഷോട്ട് ആരേലും വാട്സപ്പിൽ ഇടും..സീറ്റ് നമ്പർ നോക്കി അടുത്ത സീറ്റ് ബുക്ക്‌ ചെയ്യും..ശനിയും ഞായറും അങ്ങനെ കോഫിയും ബർഗറും ടോനെറ്സും തിന്നു തീര്ക്കും കൂടെ ഒരു സിനിമയും..

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമ.
ഒറ്റക്ക്..
ഇന്റെർവൽ...
പെപ്സി മേടിചു തിരിച്ചു വരുമ്പോ ദെ...ചുരുണ്ട മുടിക്കാരത്തി വീണ്ടും മുൻപിൽ...
ഒന്ന് ചിരിച്ചു.. ആ ചിരി തിരിച്ചു കിട്ടിയോ എന്നറിയില്ല.
എന്റെ രണ്ടു മൂന്നു വരി പിറകിലായിരുന്നു... ഇന്ന് കൂട്ടുകാരികൾ എല്ലാം ഉണ്ട് കൂടെ.. അവരങ്ങനെ കൊറിച്ചും ചിരിച്ചും പടം കണ്ടു. ഇപ്പ്രാവശ്യം പക്ഷെ ആ ചിരി കേട്ടില്ല..ആ ചുരുണ്ട മുടിക്കാരത്തിയുടെ ചിരി.
സിനിമ കണ്ടു പുറത്തിറങ്ങിയപ്പോ

"എക്സ്ക്യൂസ്മി..."
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം
"യെസ് .."
ഞാൻ തിരിഞ്ഞു. അതെ..ആ ചുരുണ്ട മുടിക്കാരത്തി.

"ഹായ്.." അവൾ കൈ നീട്ടി..
"ഹായ്.." ഞാൻ ആ കൈ പിടിച്ചു തിരിച്ചും വിഷ് ചെയ്തു..
"എന്നും ഒറ്റയ്ക്കാണോ സിനിമക്ക് വരാറ്??"
"ഹേയ്..മിക്കവാറും..ഇടക്ക് ഫ്രണ്ട്സ് ഉണ്ടാകും.."
"ഇടക്കോ?? അപ്പൊ മിക്കവാറും ഒറ്റക്ക്.. ആം ഐ റൈറ്റ്??"
"യപ്‌"
"ഒന്ന് നടന്നല്ലോ? അവൾ വിളിച്ചു..."
"അപ്പൊ കൂട്ടുകാരികൾ.."
"ദേ ആർ ലിട്ട്ൽ ബിസി..."
"ഓക്കേ ലെറ്റ്സ് വാല്ക്.."
"ഒറ്റക്ക് കാണുമ്പോ ബോറടിക്കില്ലേ?"
"നോട്ട് അറ്റ്‌ ഓൾ... ഇഷ്ട്ടപ്പെട്ടവരുടെ ഫിലിംസ് ആകുമ്പോ അങ്ങനെ തോന്നാറില്ല.."
"ഈ ഇഷ്ട്ടപ്പെട്ടവർ എന്ന് പറയുമ്പോ? ആരൊക്കെ?"
"ഷാരുഖ് ഖാൻ..ദീപിക പദുകോണ്‍..അലിയ ഭട്ട്...പരിണീതി ചോപ്ര..അവരൊക്കെ.."
"അപ്പൊ മലയാളം?"
"സ്പെഷ്യൽ ആരും ഇല്ല...ഫഹദിനെ ഇഷ്ട്ടമാണ്..ബാക്കി എല്ലാവരും കണക്കാണ്.. "വാട്സ് യുവേർസ് ?"
"ഒഫ്കൊഴ്സ് ഷാരൂഖ്‌...ദെൻ..ദീപിക... ആൻഡ്‌ ഐ അം നോട് എ സീരിയസ് മൂവി വാചെർ.."
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു..
"ഒരു കോഫി ആയാലോ??"
"യെസ് ഒഫ്കൊഴ്സ് "
"ഹോട്ട് ഓർ കോൾഡ്‌?"
"മം...കോൾഡ്‌..വിത്ത്‌ ഐസ്ക്രീം..."
രണ്ടെണ്ണം മേടിച്ചു.. ഉടനെ അവൾ പേഴ്സിൽ നിന്നും അവളുടെ പങ്ക് എടുത്ത് ടാബിളിൽ വെച്ചു .
"ഓക്കേ.." ഞാൻ ആ കാശ് എടുത്തു..
എന്നിട്ട് അവളുടെ പേഴ്സ് എടുത്തു..
"ഇറ്റ്സ് ക്യൂട്ട് & കളർഫുൾ..ലൈക്‌ ഇറ്റ്‌.."
"താങ്ക്സ്.." അവൾ ചിരിച്ചു..
"ഇവിടെ എന്തു ചെയ്യുന്നു?? സ്റ്റഡി ഓർ ജോബ്‌??"
"ആം എ വെബ്‌  ഡിസൈനർ..അറ്റ്‌ എ ഐ ടി കമ്പനി ..കാക്കനാട്.. നെയിം...ഫായിസ് "
"ഓ സോറി... ആം ടിന്റ.."
"ടിന്റ???"
"യപ്‌...കേട്ടിട്ടുണ്ടോ നേരത്തെ??"
"നോ... എന്ത് ചെയ്യുന്നു? "
"എം ബി എ..."
"ഹോസ്റ്റലിൽ ആണോ താമസം??"
"അല്ല വീട്ടിലാ..കുറച്ചപ്പുറത്ത്‌...ഒരു 4 കിലോമീറെഴ്സ് അപ്പുറത്താണ് വീട്.."
"ഓ.."
എന്തോ പറയാൻ വേണ്ടി വാ തുറന്നതും...മൊബൈൽ റിംഗ് തുടങ്ങി...
അവൾ പുഞ്ചിരിച്ചു കൊണ്ട്..കോഫി കുടിക്കുന്നു.
മൊബൈൽ എടുത്തു നോക്കിയപ്പോ....
കാൾ അല്ല..അലാറം ആണ്...
"ആരാപ്പോ..ഈ സമയത്തേക്ക് അലാറം വെച്ചത്?...സോറി."

എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അവളും ഇല്ല കോഫിയും ഇല്ല...
ജ്യോതിയും വന്നില്ല തീയും വന്നില്ല...ഒരു മന്നാംകട്ടയും വന്നില്ല എന്ന അവസ്ഥ.
മുകളിൽ കറങ്ങുന്ന ഫാനും..താഴെ കിടന്നു കരയുന്ന ഫോണും.
ഒരു മാതിരി മറ്റേടത്തെ സ്വപ്നം ആയിപ്പോയി.