Friday, July 4, 2014

മാനം വിറ്റും ലൈക്‌ മേടിക്കണം

മലയാളിക്ക് തെറി വിളിക്കാൻ എന്നായാലും ആരെങ്കിലുമൊക്കെ വേണം. രഞ്ജിനി ഹരിദാസോ, റിമി റോമിയോ, വേറെ ഏതേലും സെലെബ്രെടിമാരോ അങ്ങനെ ആരെങ്കിലുമൊക്കെ. ചുമ്മാ കേറി ഭരണി പാട്ട് പാടുന്ന ഒരാളോട്  "അല്ല മാഷെ. എന്താണ് സംഭവം? " എന്ന് ചോദിച്ചാൽ "അതിപ്പോ..ഈ..ഞാൻ" എന്നിങ്ങനെ ബ ബ ബ അല്ലാതെ സംഭവം പലർക്കും അറിയില്ല.

മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?
മലയാള ഭാഷയുടെ പിതാവ് ആരാണ്?
ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്?
ഇനി ഇപ്പ്പൊ സ്പോര്റ്സിനു മാത്രമേ ഉത്തരം പറയൂ എന്നാണെങ്കിൽ
ആരാണ് ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റൻ?
ഫുട്ബോൾ ടീം ക്യാപ്റ്റൻ?
അത് അത് എന്ന് പറയാനല്ലാതെ ഉത്തരം പറയാൻ പലര്ക്കും കഴിയില്ല.

ആരാണ് നിന്റെ ജില്ലയുടെ കളക്ടർ?
പഞ്ചായത്ത് പ്രസിഡന്റ്‌?
വാർഡ്‌ മെമ്പർ?
രണ്ടു തലമുരക്കപ്പുരതെക്ക് സ്വന്തം കാരണവന്മാരുടെ പേര് പോലും പലര്ക്കും മ്ഹേ ഹേ..

എന്താണ് ഇന്ത്യക്ക് ക്രിക്കറ്റ്‌നോട് ഇത്ര പ്രിയം കൂടാൻ കാരണം? ഇന്ത്യക്കാര് ക്രിക്കറ്റിനെ ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ? ഒരു റഷ്യക്കാരൻ ടെന്നിസിനെ ഇഷ്ട്ടപ്പെടുന്നതിന്റെ നൂറിലൊന്നു എങ്കിലും നമ്മൾ ഇന്ത്യക്കാർ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം. കാരണം ഇപ്പോൾ ഫിഫ വേൾഡ് കപ്പ്‌ കൊടുംപിടി കൊള്ളുന്ന സമയം ആണ്. ഈ സമയത്ത് ഒരുത്തനും ക്രിക്കറ്റ്‌ വേണ്ട. ഇനിയിപ്പൊ ഈ സമയത്ത് ഇന്ത്യ - പാക്കിസ്ഥാൻ കളി  ഉണ്ടായാൽ പോലും ഒരുത്തനും കളി കാണില്ല. അത് ഇനി സച്ചിന്റെ ഇരുന്നൂറാം സെഞ്ചുറി ആണെങ്കിൽ പോലും.

പിന്നെ എന്തിനാണ് നാം സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് ഷറപോവയെ തെറി വിളിച്ചത്? ഈ തെറി വിളിച്ച എല്ലാവര്ക്കും ശരപോവയെ അറിയാം. പക്ഷെ 99% പേര്ക്കും ടെന്നീസ് എന്താണെന്നു അറിയില്ല. കാരണം അവർ സ്നേഹിച്ചതും അറിഞ്ഞതും ഷറപോവ എന്നാ കളിക്കാരിയുടെ കഴിവിനെയോ കളിയെയോ അല്ല. അവളുടെ ശരീരത്തെ ആണ്. പെണ്ണിന്റെ ശരീരത്തിനോട്‌ തോന്നുന്ന കാമം എന്ന ഒരേ ഒരു  വികാരം കാരണം പല ഇന്ത്യക്കാർക്കും ഇന്ന് ശരപോവയെ അറിയാം. പെണ്ണിന്റെ ശരീരത്തിൽ ഒരു ഇത്തിരി മാംസം കണ്ടാൽ പരസ്യമായി അതിനെ ശാസിക്കാനും തെറി വിളിക്കാനും കല്ലേറ് നടത്താനും മുന്നിട്ടിറങ്ങുകയും രഹസ്യമായി അതിനെ പല ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നവരും ആണ് ഈ തെറി പറയുന്ന മാന്യന്മാർ.

"ഫ്പാ പന്ന കഴുവേറി മോനെ ആർക്കാടാ എന്നെ തെറി വിളിക്കേണ്ടത്. ആർക്കാടാ എന്റെ സാധാചാരം പഠിപ്പിക്കേണ്ടത് " എന്ന് വല്ല സ്ത്രീകളും മുഖത്ത് നോക്കി ചോദിച്ചാൽ അവിടെ തീരും ഈ സാധാചാര പോലീസ് കളിക്കുന്നവമാരുടെ ആണത്വം. പിന്നെ മറുത്തൊരു അക്ഷരം പറയാൻ ഒരാള്ക്കും കഴിയില്ല.

ട്രെയിൻ എന്ന വാഹനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഓടുന്നുണ്ട്. പക്ഷെ ട്രെയിനിന്റെ ടോയിലറ്റിൽ കാണുന്ന തെറികൾ മുഴുവൻ പച്ച മലയാളത്തിൽ ആയിരിക്കും. അതിൽ ഒന്നു പോലും ഇവിടെ എഴുതാൻ പറ്റാത്തത് ആയതു കൊണ്ട് ഞാൻ എഴുതുന്നില്ല. താജ് മഹൽ, കുതുബ് മിനാർ, ഇന്ത്യ ഗേറ്റ്, ഗേറ്റ് ഓഫ് ഇന്ത്യ - ബംഗ്ലൂർ, മൈസൂർ, ഊട്ടി പോലുള്ള വിനോദ സഞ്ചാര സ്ഥലങ്ങൾ ഇവിടങ്ങളിൽ ഒക്കെ ഇരിക്കുന്ന ബെഞ്ചിലും തൂണിലും മതിലിലും കാണും. "വിനോദ് മഞ്ചേരി" "ദീപു കാസർഗോഡ്‌" "രവി കുന്നംകുളം" "പാച്ചു തൃശൂർ" അങ്ങനെ മലയാളിയുടെ പേരുകൾ. അതിന്റെ കർത്താവു ആയതു കൊണ്ടല്ല. എന്നാലും കിടക്കട്ടെ. ഒരു കാര്യവും ഇല്ല. ഒരു സുഖം..

ഇനി പറഞ്ഞു തഴമ്പിച്ച മറ്റൊരു കാര്യം. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപോവ ചെയ്ത തെറ്റ് എന്താണ്? ഒരാളെ അറിയില്ല എന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ? അതും ജനിപ്പിച്ച തന്തയും തള്ളയും ആരാണെന്ന് പോലും അറിയാത്ത മനുഷ്യ ജീവികൾ ഉള്ള ഈ കാലത്ത്. എനിക്ക് മനസ്സിലാവാത്ത വേറെ ഒരു കാര്യം ഇതിലും വലിയ തെമ്മാടിത്തരവും തന്തയില്ലായ്മ താരവും ചെയ്തവര്ക്കെതിരെ ഒരു ചെറു വിരല അനക്കാൻ പോലും ഈ തെറി വിളി നടത്തിയവരിൽ ഒരെട്ട എന്നതിന് കഴിയില്ല. ആണത്തം കാണിക്കേണ്ടത് കൂട്ടം കൂടി കല്ലെറിഞ്ഞോ തെറി വിളി അല്ല. നേർക്ക്‌ നേരെ നിന്ന്.. മുഖത്തോട് മുഖം നിന്നാണ്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞാൽ ഒരൊറ്റ എണ്ണത്തിന്റെ കൈ പൊങ്ങില്ല.
നടു റോഡിൽ ഒരു പെണ്ണ് പരസ്യമായി പീടിപ്പിക്കപ്പെട്ടാലും ഒരാൾ അപകടത്തിൽ പെട്ട് രക്തം വാർന്നു മരിച്ചാലും മൊബൈൽ ക്യാമറയിൽ അത് പകർതാനല്ലതെ ഒരു കൈ സഹായം നല്കാൻ പലരും തയ്യാറാകില്ല. പിന്നെ എന്തിനു ഇങ്ങനെ കൂട്ടം കൂടി വിവരക്കേട് പറയണം.
"നിങ്ങൾക്കറിയാമല്ലോ, നൂറു ശതമാനം സാക്ഷരത ഉള്ളവരാണ് ഞങ്ങൾ" എന്നിട്ട് ഒരു ശതമാനം സാക്ഷരത ഉള്ളവൻ പോലും കാണിക്കാത്ത പരിപാടി അല്ലെ ഈ കാണിച്ചത്?

ഇനി വേറെ ഒരു വിഭാഗം കാണാം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴഞ്ചൊല്ല് ഉണ്ട് മലയാളത്തിൽ..ചിലര്ക്ക് അത് മാനം വിറ്റും ലൈക്‌ മേടിക്കണം എന്നാണ്.
ഷറപോവയുടെ കാലിൽ വീണു നിരുപാധികം ക്ഷമ ചോദിക്കുന്നു ചില വിഡ്ഢികൾ. തെറി വിളി നടത്തിയവരെക്കളും വലിയ കഴുതകൾ. നാണവും മാനവും ഇല്ലാതെ വര്ഗം. തെറി വിളിച്ചവർ ഇതിനെക്കാൾ ബോധം ഉണ്ട്  എന്നെ പറയാനുള്ളൂ. ഇതിലേറെ വലിയ തന്തയില്ലയ്മതരം ചെയ്തവർ ഇപ്പോഴും നമ്മുടെ നാട്ടിൽ തല ഉയർത്തി തന്നെ നടക്കുന്നുണ്ട്. അതിൽ പലരും മന്ത്രിമാരും എം പി മാറും ആണെന്നുള്ളത്‌ വേറെ സത്യം. അവരെ ഒന്നും ആര്ക്കും തെറി വിളിക്കണ്ട. പീഡിപ്പിക്കപ്പെട്ട സഹോദരിയോടു ആര്ക്കും ക്ഷമ ചോദിക്കണ്ട. അതിൽ പലരും ഇപ്പഴും ജീവിച്ചിരിപ്പുണ്ട്.

ഇത് കൊണ്ടൊന്നും മലയാളിയുടെ കഴപ്പ് മാറില്ലെന്നരിയാം. എന്നാലും എന്റെ ഒരു ഉത്തരവാദിത്വം. ഒരു കടമ. അത്രയേ ഉള്ളൂ.

Tuesday, May 13, 2014

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്.

രാവിലെ ചായ കുടിച്ചു നേരെ പീടിക പടിയിലോട്ടു. അവിടെ കാത്തു നിക്കും മറ്റുള്ളവരെ. കാത്തു നിന്നിട്ടും വന്നില്ലേൽ നേരെ അവന്റെ വീട്ടിലോട്ട്. 
"സകീർ കൂയ്.... സകീർ കൂയ്" 
മറുപടി തരുന്നത് മിക്കവാറും ഉമ്മയോ പെങ്ങളോ ആയിരിക്കും. 
"ഓൻ വാപ്പാന്റെ ഒപ്പം ആ തൊടൂലുണ്ടാവും..." 
"ഓൻ കക്കൂസിലാ..." 
"ഇപ്പൊ വരും ഓൻ ചായ കുടിച്ചാണ്..." 
അങ്ങനെ പോണു മറുപടികൾ. മിക്കവാറും പാന്റ്സ്. അല്ലെങ്കിൽ  തുണി. അപൂർവമായി മാത്രം ഷോര്ട്ട്സ്. ബൂട്ട് ഇല്ല. എന്തിനു നേരെ ചൊവ്വേ ചെരുപ്പ് പോലും ഇട്ടിട്ടുണ്ടാകില്ല ഒരെണ്ണം. ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ്...അതിനപ്പുറതെക്ക് വേറെ കളി ഇല്ല. ചളിയിലും ചേറിലും ഉരുണ്ടു ഒരു 12 മണി 12.30 വരെ നീണ്ട കളി. 

[കളിക്കിടക്ക് അനിയനോ അനിയത്തിയോ ഇടയ്ക്കു കേറി വരും. അതുമല്ലെങ്കിൽ അയൽ പക്കത്തെ വേറെ ഏതെങ്കിലും കുട്ടികൾ. കാക്കൂനെ ഇപ്പ വുളിചൂണ്ട്..ആരൊക്കെ വിരുന്നേര് വന്ന്ക്കുന്നു. എല്പ്പം വരാൻ പറഞ്ഞു. പാതി വഴിക്ക് കളി നിറുത്തി നേരെ വീട്ടിലേക്ക്.]

അത് കഴിഞ്ഞു നേരെ കുളി ക്കടവ്. ഷർട്ട്‌ പുല്ലിൽ അഴിച്ചു വെച്ച് ഒരൊറ്റ ചാട്ടം...പിന്നെ അര മുക്കാൽ മണിക്കൂർ നീണ്ടു നിക്കുന്ന നീരാട്ട്. സോപ്പ് വേണ്ടവർ അപ്പുറത്ത് അളക്കുന്ന സ്ത്രീകളുടെ അടുത്തേക്ക് പോയി സോപ്പ് തേക്കുന്നു. പകരമായി അലക്കി കുന്നു കൂട്ടിയ പുതപ്പും മറ്റു തുണികളും പിഴിയാൻ സഹായിക്കുന്നു. കുളിയും കഴിഞ്ഞു തല തോര്തി ഏതെങ്കിലും ഒരു പറമ്പിലൂടെ വീട്ടിലേക്ക്.. പോകുന്ന വഴി മാങ്ങ, അടക്കാ പഴം, കശു മാങ്ങ...അങ്ങനെ പോഷക സമൃതം ആയ പഴങ്ങൾ. അതും കടിച്ചു നേരെ വീട്ടിലോട്ട്. പീടിക പടിയിലോ വഴിയിലോ വെച്ച് ഉപ്പാനെ കാണുന്നു. 
"എവിടായിരുന്നു ഇത്രേം നേരം... വേഗം കുടീൽ പോ.."
എന്ന ഒരു ശാസന... ഉപ്പാനെ കണ്ടപ്പോ ഒളിപ്പിച്ച മാങ്ങയും കടിച്ചു നേരെ വീട്ടിലോട്ട്. പോകുന്ന വഴി വീടിന്റെ മതിലിൽ സൊറ പറഞ്ഞിരിക്കുന്ന വല്ല ഇത്തമാരും വിളിക്കും... 
"എടാ സക്കീറെ .. ഇജ്ജ് ഈ മൂചിമ്മേ ഒന്ന് കേറിക്കാ...ഉച്ചക്ക് കൂട്ടാൻ ഒന്നൂല്ല. ഒന്ന് കേറെടാ..." 
"ഞാൻ കുളി കഴിഞ്ഞു വരാണ്.." 
എന്ന് ചുമ്മാ പറഞ്ഞാലും മൂചിമ്മേ കേറി പത്തു മാങ്ങാ പറിചിട്ടേ വീട്ടില് പോകൂ...അതിലെ ഒരു 4 എണ്ണം തന്നിട്ട് 
"ഇത് ഇമ്മാക്ക് കോട്താളാ.." 
ആ മാങ്ങയും കയ്യിൽ പിടിച്ചു ചാടി ചാടി ഒരു പോക്ക്... വീട്ടില് ചെല്ലുപോ അടുപ്പിൽ നിന്നും പുക ഉയരുന്നത് കാണാം. വല്ല ഓല ക്കൊടി ചീന്തിയോ...വിറകു വെട്ടിയോ അയൽവാസിയുമായി സൊറ പറഞ്ഞോ ഉമ്മ അവിടടുത്ത് തന്നെ ഉണ്ടാകും. ഇനി ഇപ്പൊ കണ്ടില്ലേൽ... 
"ഇമ്മാ..." 
ന്നൊരു നീട്ടി വിളി വിളിച്ചാൽ വിളിപ്പുറത്ത്. 
"ഇജ്ജ് ങ്ങനെ തെണ്ടി തിരിഞ്ഞു നടന്നോ...അനക്കൊന്നും പഠിക്കാൻ ഇല്ലേ...അന്റെ വാപ്പ ഇങ്ങട്ട് വരട്ടെ...ഞാൻ കാണിച്ചു തരാം...." 
"ഇജ്ജ് കുളിച്ചോ..?" 
"ആ പൊയെന്നു കുളിച്ചു..." 
"ഇന്നാ വാ...കഞ്ഞി കുടിച്ചു രണ്ടച്ചരം വായ്ച്ചാൻ നോക്ക്.. വെർതെ ഇപ്പന്റെ കജ്ജ്ന്നു തല്ലു വെട്ച്ചണ്ട.." 
കഞ്ഞി കുടിച്ചു പിന്നെ എഴുത്തും കുത്തും... പിന്നെ ഒരു ഉച്ച മയക്കം.

****

ഇനി ഇപ്പൊ കുറച്ചു പ്രായ പൂർത്തി ആയവർ ആണെങ്കിൽ ഒരു പ്രത്യേക തരാം സൊള്ളൽ ഉണ്ട്. "സൂറാതാ ഇങ്ങളെ ഒന്നും കാണാൻ കിട്ടൂല്ലല്ലോ....പൊറതൊന്നും അറങ്ങാറില്ലേ.." 
"ഇജ്ജ് പോടാ അനക്കല്ലേ ഇപ്പൊ ഞമ്മളെ ഒന്നും മാണ്ടാതെ ഈ വൈക് കണ്ടിട്ടെന്നെ കാലം കൊറേ ആയി..."
അങ്ങനെ നാടു വര്ത്തമാനം പറഞ്ഞങ്ങനെ പോകും. അതിനിടക്ക് വാപ്പയോ പുയാപ്പ്ലയോ വന്നാൽ തട്ടം നേരെ ആക്കി ഇത്ത പിന്തിരിയും. 
"ഹാ എവട്യയിരുന്നു ഇങ്ങള്. കണ്ടിട്ട് കൊറേ ആയല്ലോ..." 
"ഓരോ ചുറ്റു പാട് ആയിട്ടങ്ങനെ പോണൂ.. പിന്നെന്തോക്കെടോ അന്റെ വർത്താനങ്ങൾ..."
ചിലപ്പോ ഒരു സുലൈമാനി വരെ നീണ്ടു പോകും ആ സംഭാഷണം.

****

മനസ്സോ ശരീരമോ ഇതിനപ്പുരതെക്ക് മറ്റൊന്നും ചിന്തിക്കാത്ത സംഭാഷണങ്ങൾ. നാട്ടിലെ എല്ലാ കുട്ടികളും സ്വന്തം മക്കളാണ്. എല്ലാ ആണുങ്ങളും സ്വന്തം അനിയന്മാര് ആണ്. സഹായങ്ങൾ ചോദിക്കാനും നല്കാനും ഒട്ടും മടിയില്ലായിരുന്നു ആര്ക്കും.
"ഇജ്ജ് ഇതൊന്നു അര്ത് തന്ന..."
"ഈ മൂചിമ്മേ ഒന്ന് കേറിക്കാ...."
"ഈ കേറ്റില് ഒന്ന് ഇറങ്ങിക്കാ.."
ഇങ്ങനെ ചോദിക്കാൻ ആര്ക്കും മടി ഇല്ലാത്ത കാലം.

****

ഇപ്പോഴത്തെ കളിയും പ്രവര്ത്തിയും പലരും പറഞ്ഞു പറഞ്ഞു തഴമ്പിചതായതു കൊണ്ട് ഞാൻ പറയുന്നില്ല.

****

ഇനി മറ്റൊരു തലത്തിലേക്ക്...
ഫേസ് ബുക്ക്‌ ചാറ്റിൽ പതിവിനു വിപരീതമായി തെറി കൊണ്ട് അഭിഷേകം ചെയ്യുന്ന ഒരുത്തൻ. ഇങ്ങോട്ട് പറഞ്ഞതിന്റെ ഇരട്ടി അങ്ങോട്ട്‌ പറഞ്ഞു ശീലം ഉണ്ടായിരുന്നെങ്കിലും ക്ഷമ പാലിച്ചു. തിരിച്ചു തെറി കിട്ടാത്തത് കൊണ്ട് അവൻ ചോദിച്ചു 
"നിങ്ങൾ എന്താണ് തിരിച്ചു തെറി പറയാത്തത്?"
"നീ എന്തിനാണ് തെറി പറഞ്ഞത്...?"
അങ്ങനെ പിന്നെ പിന്നെ അവൻ വഴങ്ങി... സ്വന്തം കഥ എന്നോട് പങ്കു വെക്കാൻ തുടങ്ങി. 
തന്നിഷ്ട്ടകരിയായി ജീവിക്കുന്ന അമ്മ. സ്വന്തം ശരീരം മറ്റുള്ളവര്ക്ക് പങ്കു വെച്ച് മനസ്സ് മരിച്ചപ്പോ സ്വന്തം മകളെയും അതിലേക്കു വലിചിഴക്കേണ്ടി വന്നു ആ അമ്മക്ക്. ഈ അമ്മയെയും പെങ്ങളെയും ആവശ്യക്കാർക്ക് എത്തിച്ചു കൊണ്ടുക്കേണ്ടി വരുന്ന മകൻ. അതാണ്‌ ഞാൻ. "നിങ്ങളൊക്കെ എന്ത് ഭാഗ്യം ചെയ്തവർ ആണ്. സുഖവും സമാധാനവും നിറഞ്ഞ ജീവിതം ദൈവം എന്തിനാണ് ഞങ്ങളോട് ഇങ്ങനെ?.."
എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല. ഈ ലോകത്തെയും.
ഞാൻ അടക്കമുള്ള സമൂഹത്തിന്റെ വാക്കും നോട്ടവും പ്രവര്ത്തിയും ഉണ്ടാക്കുന്ന വിപത്തിനെ ഞാൻ അതിന്റെ മൂര്ധന്യവസ്ഥയിൽ കണ്ടു. ഇത്തരത്തിൽ ഒരു മകൻ, അനിയൻ... ഇവരും ഈ സമൂഹത്തിൽ അല്ലെ ജീവിക്കുന്നത്? ഞാൻ അടക്കമുള്ള സമൂഹം ഇതിനു കാരണക്കാരൻ അല്ലെ.... ഒഴിഞ്ഞു മാറാൻ ആവില്ല ഒരാള്ക്കും...

****

ഇതിൽ നിന്നും സമൂഹം ഒന്നും പഠിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഉള്ള ഒരായിരം പേരെ അടുത്തരിയേണ്ടി വന്നാലും നമുക്ക് കിട്ടുന്ന ആകെ തുക വട്ട പൂജ്യം ആണ്. 
ഈ നൂറ്റാണ്ടിലെ യുവ സമൂഹത്തിനു സാമൂഹിക പ്രതി ബന്ധത കുറയുന്നു. ഒരു പരിപാടിക്കും ആരെയും കിട്ടുന്നില്ല. എല്ലാരേയും ഒന്നും കൂടി യോജിപ്പിച്ച് കൊണ്ട് വരണം. യുവാക്കൾ ഊര്ജ സ്വലർ ആകണം. 
എന്നും പറഞ്ഞു ഒരു കൂട്ടം പുരോഗമന വാദികൾ ഒരു മീറ്റിംഗ് വിളിച്ചു. ഞാൻ അടക്കമുള്ള യുവാക്കൾ ശ്രോതാക്കൾ ആയി. നെറ്റും പി എസ് സിയും ഐ എ എസും എഞ്ചിനീയർ ഡോക്ടർ എന്ട്രൻസ് അങ്ങനെ ഇന്നത്തെ യുവ സമൂഹം മുന്നോട്ടു വരണ്ട മേഖലകളെ കുറിച്ച് അവർ ഗോരം ഗോരം പ്രസംഗിച്ചു. 
"ഭാവിയിൽ ആരാകണമെന്നാണ് നിങ്ങളുടെ സ്വപ്നം..?"
കേട്ട് തഴമ്പിച്ച ചോദ്യം.
"ഡോക്ടർ....എഞ്ചിനീയർ....കളക്ടർ.."
അങ്ങനെ കേട്ട് തഴമ്പിച്ച ഉത്തരങ്ങളും...
ഇതിനിടക്ക്‌ ഒരു ഉപകര പ്രദമായ കാര്യം ആയിക്കോട്ടെ. വല്ലതുമൊക്കെ ഇവര മനസ്സിലക്കിക്കോട്ടേ എന്നും വിചാരിച്ചു ആ ഫേസ് ബുക്ക്‌ സുഹ്രത്തിന്റെ കഥ ഞാൻ അവരോടു പങ്കു വെച്ചു...
ഇത് കേട്ട സംഘാടകരിൽ പെട്ട ഒരു അധ്യാപകൻ...
"ഇത് വളരെയേറെ ഉപകരപ്രദമായ ഒന്നാണ്. നമ്മുടെ മീറ്റിംഗ് അതിന്റെ ചർച്ചകൾ ഫോട്ടോസ് ഇവയെല്ലാം നമ്മൾ ഫേസ് ബുക്കിൽ ഷെയർ ചെയ്യണം. സോഷ്യൽ മീഡിയകളിൽ നമ്മൾ ഒന്ന് കൂടി ആക്റ്റീവ് ആകണം.

സമൂഹത്തെ നന്മയും തിന്മയും പഠിപ്പിക്കേണ്ട ഒരു അധ്യാപകൻ ഇതിനെ മനസ്സിലാക്കിയത്‌ ഇങ്ങനെ ആണ്. എത്രത്തോളം മലീമസമായിരിക്കുന്നു ഈ സമൂഹം....
ആ സുന്ദരമായ കാലത്തെ കുറിച്ച് സ്വപ്നം കാണാൻ പോലും അർഹതയില്ലതവരായി നാം മാറിയിരിക്കുന്നു.

പണവും സാങ്കേതിക വിദ്യയും എല്ലാം നമുക്ക് വേണ്ടതിൽ അധികം ഇന്നുണ്ട്. പരസ്പര വിശ്വാസം മാത്രം ഇല്ല. കൂടെ നടക്കുന്നവനെയോ യാത്ര ചെയ്യുന്നവനെയോ സ്ത്രീക്ക് പേടിയാണ്. താനും ഒരു ഡൽഹി പെണ്‍കുട്ടി ആയെക്കുമോ എന്ന പേടി. ഞാൻ അങ്ങനെ ഉള്ള ആളല്ല എന്ന് പറയാൻ നമുക്കും കഴിയില്ല. അറിയാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തട്ടിയാൽ അത് ഇന്ന് സ്ത്രീ പീഡനം ആണ്.
അറിയാതെ ആണോ അറിഞ്ഞിട്ടാണോ എന്നുള്ളത് അത് ചെയ്ത വ്യക്തിക്ക് പോലും പറയാൻ കഴിഞ്ഞില്ല. മാറി വന്ന സ്ത്രീയുടെ വസ്ത്ര ധാരണയെ കുറ്റം പറഞ്ഞു ഒഴിയാൻ കഴിയുമോ നമ്മൾ യുവ സമൂഹത്തിനു?

"ഇങ്ങളെ ഇപ്പൊ ഒന്ന് കാണാൻ കിട്ടുന്നില്ല" എന്നൊരു സ്ത്രീയോട് ഒരു പുരുഷൻ പറഞ്ഞാൽ അത് ഇന്ന് തെറി ആണ്. 

പുഴക്കരയിൽ അളക്കുന്ന സ്ത്രീകള് അപ്പുറത്ത് കുളിക്കുന്ന ചെക്കന്മാർ.

സ്വപ്നത്തിൽ പോലും കാണാൻ കഴിയുമോ ഇനി ഇങ്ങനെ ഒന്ന്??

Tuesday, April 29, 2014

എന്റേതും നിന്റേതും

തെന്നലും തലോടലും ചാറ്റൽ മഴയും
ഇളം വെയിലും നിന്റെതായിരുന്നു.
എനിക്കുള്ളതോ...
കൊടുങ്കാറ്റും കണ്ണീരും
പിന്നെ കുറച്ചു നഷ്ട്ട സ്വപ്നങ്ങളും.

Friday, April 25, 2014

യാധ്രശ്ചികം...

അങ്ങാടിപ്പുറം മുതൽ എറണാംകുളം വരെ. കഴിഞ്ഞ രണ്ടര വർഷം നീണ്ട ട്രെയിൻ യാത്ര ആയിരുന്നു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ സ്വന്തം വീട്ടിൽ തികച്ചു ഒരു മാസം താമസിചിട്ടുണ്ടാകില്ല. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴുള്ള വീട്ടിൽ പോക്ക്. ശനിയാഴ്ച പത്തു പതിനൊന്നു മണി ആകും വീട്ടിലെത്താൻ. ഞായറാഴ്ച ഉച്ച കഴിയുമ്പോഴേക്കും വീണ്ടും എറണാംകുളതെക്ക് മടക്കം. ഇരുന്നോ നിന്നോ കിടന്നോ ഉള്ള ട്രെയിൻ യാത്ര. ചിലപ്പോൾ കൂട്ടുകാരുടെ കൂടെ മറ്റു ചിലപ്പോൾ ഒറ്റക്ക്. ചില ദിവസങ്ങളിൽ യാഥ്രിശ്ചികമായി നീണ്ട കാലയളവിനു ശേഷം കാണുന്ന കൂട്ടുകാരന്റെ കൂടെ.
"എത്ര കാലമായെടാ കണ്ടിട്ട്.... ഇപ്പൊ എന്ത് ചെയ്യുന്നു?... വീട്ടിലൊക്കെ സുഖം തന്നെ അല്ലെ?... നമ്മടെ പഴയ ടീമിനെ ആരെയെങ്കിലും കണ്ടിരുന്നോ?" അങ്ങനെ നീളുന്ന സുഖാന്വേഷണം. ചിലർ ആ യാത്രയിൽ ഒപ്പം കൂടുന്നു. മറ്റു ചിലർ കൂടെ ഫ്രന്റ്സ് ഉണ്ട്. അപ്പൊ ഇനിയും കാണാം എന്നും പറഞ്ഞു പിരിയുന്നു.
പല യാത്രകളിലും അത്ബുധപ്പെടുത്തിയ ഒരു കാര്യമുണ്ട്... ചിലർ അപരിചിതരുമായി എത്ര പെട്ടെന്നാണ് കൂട്ട് കൂടുന്നത്? എനിക്ക് കഴിയില്ല അത്ര പെട്ടെന്ന് വേറെ ഒരാളുമായി ചങ്ങാത്തം കൂടാൻ. ആ യാത്ര മുഴുവനാകുന്നത് വരെ അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. വെറുതെ തീരേണ്ട യാത്രയിൽ ഒരു സുഹ്രത്തിനെ കൂടി നേടുന്നവർ. ചിന്തിച്ചിട്ടുണ്ട് പലപ്പോഴും എനിക്കെന്താ അങ്ങനെ കഴിയാതെ എന്ന്.
ചില ദിവസങ്ങളിൽ യാധ്രശ്ചികമായി കാണുന്ന സുന്ദരികൾ. ഇന്ന് വരെ കണ്ടിട്ടുണ്ടാവില്ല അവളെ. ഇനി ഒട്ടു കാണാനും പോകുന്നില്ല. എന്നാലും അവളെ കാണാതെ കണ്ടു സ്വപ്നങ്ങൾ നെയ്യുന്നു. പിന്നീടുള്ള യാത്ര അവളുടെ കൂടെയാണ്. അവളോട്‌ ഒട്ടിയിരുന്നു ചെറിയ മഴ ചാറ്റലും കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിച്ചു യാധ്രശ്ചികമായി കണ്ട സുന്ദരിയോട്‌ കൂടെ. അവൾ ഇറങ്ങുമ്പോൾ കണ്ണിൽ നിന്ന് മായുവോളം അവളെ പിന്തുടരുന്നു. പിന്നെ ഇത് വരെ കണ്ട സുന്ദര സ്വപ്നത്തിനു ദൈവത്തിന് നന്ദിയും പറഞ്ഞു ജനലിലോട്ടു തല ചായ്ക്കുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമയിലേക്കോ കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനതിലെക്കോ കണ്ണും കാതും നല്കുന്നു.
ചില പാട്ടുകൾക്ക് മനുഷ്യന്റെ ഹൃദയത്തെ തൊടാനുള്ള കഴിവുണ്ട്. ഞാൻ ഒരു ട്രെയിനിൽ ആണെന്നോ കൂടെ മറ്റു യാത്രക്കാർ ഉണ്ടെന്നോ ഒന്നും അപ്പോൾ അറിയില്ല. മിക്കപ്പോഴും ആ പാട്ടിന്റെ ഉള്ളടക്കം പ്രണയം ആയിരിക്കും (ആയിരിക്കും എന്നല്ല ആണ്....). പ്രണയതിനല്ലാതെ ഹൃദയത്തെ തൊടാൻ മറ്റേതു വികാരത്തിനാണ് കഴിയുക? (അത് മറന്നു. ചില വേദനകള്ക്ക് കഴിയും. ഹൃദയത്തെയും മനസ്സിനെയും ഒരുമിച്ചു തൊടാൻ). അങ്ങനെ അതിൽ ലയിച്ചങ്ങനെ യാത്ര തുടരും.
ഒരിക്കൽ മാത്രം യാധ്രശ്ചികത എന്റെ കൂടെയും കൂടി. അങ്ങടിപ്പുറത്തു നിന്നും വണ്ടി ഷോർണൂർ എത്തി. കൂടുതൽ നല്ല ഇരിപ്പിടം നോക്കി നടന്ന ഒരു പെണ്‍കുട്ടിയും അവളുടെ അനിയനും കൂടെ എന്റെ അടുത്ത് വന്നിരുന്നു. ഇതായിരുന്നോ അവർ അന്വേഷിച്ച ഇരിപ്പിടം എന്ന് അത്ഭുതപ്പെട്ടു. എന്നത്തേയും പോലെ ഒരു യാത്ര പ്രതീക്ഷിച്ച എനിക്ക് നേരെ അവൾ ആദ്യത്തെ ചോദ്യം എറിഞ്ഞു. ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്ന എന്റെ ഫേസ് ബൂകിലെ ഒരു ഫോട്ടോ ചൂണ്ടി.... "ഇതാരാ..?" എന്ന്. "അത് കൂട്ടുകാരാൻ ആണ്. ഒരു യാത്ര പോയപ്പോ എടുത്ത ഫോട്ടോ ആണ്..." എന്നാ മറുപടിയും കൊടുത്തു. അവള് പിന്നെയും ചോദ്യം ചോദിക്കാനാണ് പുറപ്പാടു എന്ന് മനസ്സിലായപ്പോ ലാപ്ടോപ് മടക്കി വെച്ച് അവളുടെ കേൾവിക്കാരൻ ആയി. അവളങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു വെച്ച് അനിയനെ പരിചയപ്പെടുത്താനും അവൾ മറന്നില്ല. സൌത്ത് റെയിൽവേ സ്റ്റേഷൻ എത്തിയതറിഞ്ഞില്ല. "ശരി എന്നാ... വിധി ഉണ്ടേൽ ഇനിയും കാണാം" എന്നാ ആശംസാ വാക്കും പറഞ്ഞു അവൾ അനിയന്റെ കൂടെ യാത്രയായി. ദൈവമേ ഈ വിധി ഉണ്ടാക്കണേ എന്നും പ്രര്തിച്ചു ഞാനും റൂമിലേക്ക്‌ തിരിച്ചു. യാധ്രശ്ചികത എന്നെ കൈ വിട്ടില്ല. മടക്ക യാത്രയിൽ ശോര്നൂരിൽ നിന്നും അവളൊരിക്കൽ കൂടി എന്റെ കൂടെ കൂടി. ഈ രണ്ടു യാത്രയിൽ ഒരിക്കൽ പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചില്ല എന്നത് ഒരു വസ്തുത ആണ്. എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരവാദിത്വവും യധ്ര്ശ്ചികതയുടെ തലയിൽ കെട്ടി വെക്കാനെ എനിക്ക് കഴിയൂ.
പിന്നീടങ്ങോട്ട് ഇന്ന് വരെ യാത്ര ആവർത്തന വിരസത മാത്രം തന്നു. ഒരു യാധ്രശ്ചികതയെയും കാത്തു കാത്തു യാത്ര വീണ്ടും തുടരുന്നു.

Thursday, April 24, 2014

എന്തോ.. എനിക്കിഷ്ട്ടമാണ് എന്നെ.

ജീവിതം അങ്ങനെ  ഒഴുക്കിലങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. രാവിലെ എണീക്കുന്നു. പല്ല് തേക്കുന്നു. പാചകം ചെയ്യുന്നു. കുളിക്കുന്നു. എന്തോക്കെയെ എടുത്തു അണിയുന്നു. ഓഫീസിൽ പോകുന്നു. ചില ദിവസങ്ങളിൽ എന്തെന്നില്ലാത്ത സന്തോഷം. ഇഷ്ട്ടപ്പെട്ട പാട്ടും കേട്ട് നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അങ്ങനെ നടക്കുന്നു. സങ്കടം തോന്നുന്ന ദിവസങ്ങളിൽ എല്ലാം മറന്നു എല്ലാ തെറ്റുകളെയും ഒരിക്കൽ കൂടി ഓർമിചെടുത്തു ഒരു അവലോകനം നടത്തുന്നു. ആ സമയത്ത് മനസ്സില് തോന്നിയതെല്ലാം ചെയ്തു കൂട്ടുന്നു. പിന്നീടത്‌ വിഡ്ഢിത്തരം ആയിരുന്നു എന്ന് പല വട്ടം മനസ്സിലാക്കിയിട്ടുണ്ട് എങ്കിലും.
മറന്നു കളഞ്ഞ പ്രണയം വീണ്ടും മനസ്സില് കൂട് കൂട്ടി തുടങ്ങിയിരിക്കുന്നു. അവളാനെങ്കിലോ ഇലക്കും മുള്ളിനും അടുക്കുന്നില്ല എന്നാ അവസ്ഥ. അവളെ കുറ്റം പറയാൻ പറ്റില്ല. അവള്ക്ക് അവളുടെതായ തീരുമാനങ്ങളും സങ്ങല്പ്പങ്ങളും ഉണ്ടാകും. സ്നേഹം നിര്ബന്ധിച്ചോ വാശി പിടിച്ചോ മേടിക്കാൻ പറ്റുന്നതല്ലല്ലോ. എന്തോ ഒരു കൂട്ട് വേണം എന്ന് തോന്നുന്നു. ഓഫീസിലും ഫ്ലാറ്റിലും കൂടെ ആളുണ്ടെങ്കിലും അവരൊന്നും പോര എന്നൊരു തോന്നൽ.
അപൂർവമായി കിട്ടുന്ന ചില നിമിഷങ്ങൾ. മനസ്സും ശരീരവും മറന്നുള്ള ചിരികൾ. ഈ ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഞാൻ ആണ് എന്നുള്ള തോന്നാൽ. പലപ്പോഴും അത് ശരിയാണെന്ന് വീണ്ടും വീണ്ടും തോന്നുന്നു. സങ്കടങ്ങളെയും ബുദ്ധിമുട്ടുകളെയും അതിന്റെ പാട്ടിനു വിട്ട് തന്റെ സന്തോഷ നിമിഷങ്ങളിൽ എല്ലാം മറന്നു ലഹരിക്ക്‌ അടിമപ്പെട്ടവനെ പോലെ ഇങ്ങനെ നടക്കുക.
അല്ലെങ്കിലും ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇപ്പോഴും ലഹരിയാണ്. സന്തോഷം വരുമ്പോഴും വല്ല ലഹരി പദാർത്ഥങ്ങൾ കഴിക്കുമ്പോഴും ആണ് മനുഷ്യൻ എല്ലാം മറക്കുന്നത്. ആ സമയങ്ങളിൽ കിട്ടുന്ന അനുഭൂധി അവര്നനീയമാണ്. വാക്കാലോ പ്രവര്തിയാലോ അത് വിവരിക്കാൻ സാധ്യമല്ല. പലപ്പോഴും എനിക്ക് തന്നെ അറിയില്ല ഞാൻ എന്തിനാണ് ഇങ്ങനെ സന്തോഷിക്കുന്നത് എന്ന്. എന്തിനാണ് ഇങ്ങനെ എല്ലാം മറന്നു ചിരിക്കുന്നത് എന്ന്.
പ്രണയം, സ്വപ്നങ്ങൾ, വീണ്ടു വിചാരങ്ങൾ, കണ്ടെത്തലുകൾ, തേടിപ്പിടിക്കലുകൾ... ജീവിതം അങ്ങനെ പോയി ക്കൊണ്ടിരിക്കുന്നു. ഒര്മിച്ചു വെക്കാൻ എന്തുണ്ട് എന്നാ ചോദ്യത്തിനു ഇപ്പോഴും മറുപടി ഇല്ല. എന്തൊക്കെയോ എവിടെയൊക്കെയോ ഉണ്ട്. അത് പലപ്പോഴും തികട്ടി വരുന്നും ഉണ്ട്. അതൊക്കെ തന്നെയാണ് ഈ സന്തോഷത്തിന്റെ കാരണം.
അതല്ലെൽന്കിൽ സമ്മതം ആണെന്ന് ഉറപ്പിച്ചു പറയാത്ത കാമുകി (എന്ന് പറയാൻ പറ്റുമോ എന്നറിയില്ല) യുടെ വഴക്ക് പലപ്പോഴും എന്റെ സന്തോഷത്തിനു കാരണമാണ്. ആ വഴക്കുകൾ പലപ്പോഴും മറ്റൊരു തരത്തിൽ ഉള്ള ലഹരിയും അനുഭൂധിയും നല്കുന്നു.
എന്നും ഇപ്പോഴും തന്റെ കൂട്ടുകാരി എന്നും കരുതി അവളെ പറ്റി കുറ്റം പറയുന്നവരോട് വഴക്കടിച്ചു അവളുടെ കുറവുകളെ, തെറ്റുകളെ ഒന്നും അല്ലാതാക്കി കണ്ടു എന്ത് കൊണ്ട് ആണ്‍ കുട്ടികൾക്ക് മാത്രം ഇതൊകെ ആവാം എന്നൊരു ഉത്തരവും കണ്ടെത്തി മനസ്സിനെ സന്തോഷിപ്പിക്കുന്നു. പലപ്പോഴും അവൾ സ്വപ്നത്തിൽ പോലും എന്നെ പറ്റി നല്ലത് വിചാരിക്കുകയോ തനിക്കു വേണ്ടി മറ്റൊരാളോട് വഴക്കടിക്കുകയോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി അറിയാം എങ്കിലും അവൾ തന്റെ ആരൊക്കെയോ എന്തൊക്കെയോ ആണ് എന്ന വിചാരവും ജീവിതത്തിനു ഒരു ഊര്ജം നല്കുന്നു. സ്മാർട്ട്‌ ഫോണിന്റെ ടച്ചിലൂടെ തൊട്ടു കൂട്ടുന്ന വാക്കുകൾ. അതങ്ങനെ കാടും മലയും കേറി പോകുന്നു. വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്നതിന്റെ മറ്റൊരു പര്യായമാണ് തൊട്ടു കൂട്ടിയതിനെയും തിരിച്ചെടുക്കാൻ പറ്റില്ല എന്നത്. അയച്ചു കഴിഞ്ഞു നിമിഷങ്ങള്ക്കകം ഇത് വേണമായിരുന്നോ എന്ന് തോന്നും. അപ്പോഴേക്കും അതിന്റെ മറുപടി ആരോ അച്ചടിച്ച്‌ വെച്ച മുഖപടം ആയി തിരിച്ചു വരുന്നു. മനുഷ്യന്ടെ വികാര വിജരങ്ങൾ അവലോകനം ചെയ്യാൻ ആ മുഖ പടങ്ങല്ക്ക് എത്രത്തോളം കഴിയും? അതിനുത്തരം അറിയില്ലെങ്കും മറുപടി മറ്റൊരു മുഖപടം (മുഖം മൂടി എന്ന് പറഞ്ഞാലും കുഴപ്പമില്ല) ആയി തിരിച്ചു പോകുന്നു.അങ്ങനെ രണ്ടു തള്ള വിരലുകൾ കൊണ്ട് പലതും അടിച്ചു കൂട്ടുന്നു.
അങ്ങനെ ചിരിച്ചും കരഞ്ഞും (എന്തോ....നന്നായൊന്നു കരഞ്ഞിട്ടു കാലം കുറെ ആയി - പക്വത വന്നതാണോ? ആവോ?...) ജീവിതം ഇങ്ങനെ പോകുന്നു. പതിയെ ഒഴുകുന്ന പുഴയോട് കൂടെ അങ്ങനെ നീന്തുന്നു. വലിയ ആഴമോ ചുഴികളും ഇല്ലാതെ സ്വസ്ഥമായി നീന്തുന്നു. ചിലപ്പോൾ അവസാനം ഒരു വലിയ ചുഴിയിലോ പടുകുഴിയിലോ ആയിരിക്കാം. അതൊന്നും മുൻകൂട്ടി കാണാൻ മനുഷ്യന് കഴിയില്ലല്ലോ.
ഹാ.... എല്ലാത്തിനും ഒരവസാനം ഉണ്ടാകും. നല്ലതോ ചീത്തയോ... ഇത് രണ്ടിനും ഇടയിലോ ഉള്ള ഒരവസാനം.. അത് വരെ ഇങ്ങനെ പോവുക തന്നെ.

Tuesday, June 18, 2013

നിരീശ്വര വാധി



അമ്മയുടെ ഗർഭ പത്രത്തിൽ വെച്ച് 2 ഭ്രൂണങ്ങൾ തമ്മിൽ വഴക്കായി. നമ്മൾ കിടക്കുന്നത് അമ്മ എന്നൊരു സ്ത്രീ ഉണ്ടെന്നും അവരുടെ വയറ്റിലാനെന്നും ഒരു ഭ്രൂണം. എന്നാൽ അമ്മ എന്ന ഒന്ന് ഈ ലോകത്ത് ഇല്ല, നമ്മൾ കിടക്കുന്നത്  മറ്റെവിടെയോ ആണെന്ന് മറ്റേ ഭ്രൂണം. വിശ്വസിക്കാൻ തെളിവുണ്ടോ എന്ന ചോദ്യത്തിനു മറുപടി ഇല്ലായിരുന്നു ഒന്നാമത്തെ ഭ്രൂണത്തിന്. എന്ന് കരുതി അമ്മ ഇല്ലെന്നു പറയാൻ കഴിയുമോ?


Tuesday, June 11, 2013

സ്വപ്ന മർധനം.

"എന്നെ അച്ഛൻ എന്നും തല്ലാറുണ്ടെന്നു തല്ലു കൊണ്ടവൻ പരാതി പറഞ്ഞു.
തല്ലിയത് അച്ഛനല്ല സ്വപ്നങ്ങളാനെന്നു പറഞ്ഞു ആശ്വസിപ്പിച്ചു തല്ലു കൊള്ളാതവൻ..."