Tuesday, July 22, 2014

ഒറ്റയ്ക്ക് കണ്ട സിനിമകൾ.

അന്നും സിനിമക്ക് പോയത് ഒറ്റക്കായിരുന്നു.
എന്ത് കൊണ്ടാണെന്നറിയില്ല  ആരും കൂടെയില്ലെങ്കിലും ഇഷ്ട്ടപ്പെട്ട നായികാ നായകന്മാരുടെ സിനിമ എന്നും ഒറ്റക്കാണ് കണ്ടിരുന്നത്‌. ഇപ്പോഴും മലയാള സിനിമയുടെ ഹാങ്ങോവർ വിട്ടു മാറാത്ത കൂട്ടുകാരുണ്ട്. അത് അവരുടെ കുറ്റം ആണെന്ന് പറയാൻ കഴിയില്ല. ഒറ്റക്കിരുന്നു ചിരിക്കുന്നതും പ്രണയം ആസ്വദിക്കുന്നതും ഒരു കൂട്ട് ഇല്ലാത്തതു കൊണ്ട് സംഭവിച്ചതാണ്. തോറ്റു കൊടുക്കാൻ ഇഷ്ട്ടമാല്ലയിരുന്നു. അന്നും ഇന്നും. കൂടെ ആരും ഇല്ലാതെ എങ്ങനെ പ്രണയം ആസ്വധിക്കാനാകും? കഴിയില്ല അല്ലെ? പക്ഷെ എനിക്ക് കഴിയും. എങ്ങനെ എന്ന് ചോദിക്കരുത്.

വല്ലാണ്ട് വലിച്ചു നീട്ടി ബോറടിപ്പിച്ചു അല്ലെ? അല്ലേലും എനിക്ക് കാര്യങ്ങൾ ചുരുക്കി പറയുന്നത് ഇഷ്ട്ടമല്ല..അറിയില്ല എന്ന് പറയുന്നതാകും ഉത്തമം.

സിനിമ കണ്ടിരിക്കുമ്പോ തൊട്ടടുത് രണ്ടുപെണ്‍കുട്ടികൾ . ഒരു 20-25 വയസ്സ് പ്രായം വരും. അതിൽ ഒരുത്തി എല്ലാം മറന്നു ചിരിക്കുന്നു. കേൾക്കാൻ നല്ല രസമുള്ള ചിരി. അത് കൊണ്ടാണ് ശ്രദ്ധിച്ചതും. ഒരു ജീൻസും ടീ ഷർട്ടും ആണ് വേഷം. ആണുങ്ങളെ പോലെ ചുരുണ്ട് ചെറിയ മുടി. ബോബ് ചെയ്തു വെച്ചിരിക്കുന്നു. പറയാൻ മറന്നു. ചുരുണ്ട് ചെറിയമുടിയുള്ള പെണ്‍കുട്ടികളെ എനിക്ക് വല്ല്യ ഇഷ്ട്ടമാണ്. അതിൽ പിടിച്ചോട്ടെ എന്ന് ചോദിക്കാൻ തോന്നും ചിലപ്പോൾ.
നല്ല തമാശ സീൻ വരുമ്പോ പുള്ളിക്കാരി എല്ലാം മറന്നു ചിരിക്കും. കൂടെയുല്ലവൾ ഇടയ്ക്കു നുള്ളുന്നുണ്ട്.

"എടീ ഒന്ന് മെല്ലെ ചിരിക്ക്..വേറേം ആൾക്കാർ ഉള്ളതാ.. ആർ യു മാഡ് ?"
കൂട്ടുകാരി വഴക്കു പറഞ്ഞു.
"നീ പോടീ എനിക്ക് ചിരിക്കാൻ ആരുടേം ലൈസൻസ് വേണ്ട..ഇതൊക്കെ കണ്ടു എങ്ങനെയാ ചിരിക്കാതിരിക്കുന്നെ .. ഐം ദി സോറി മോളെ..."
എന്നും പറഞ്ഞു അവൾ കൂട്ടുകാരിയുടെ കവിളിൽ നുള്ളി...
"ഷെയ്..ഈ പെണ്ണിനു ഇത് എന്ത് പറ്റി ? വട്ടായോ ദൈവമേ?"
"ഹാ ചെറുതായിട്ട്"

അന്ന് പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഞാനൊരു ധൈര്യം കാണിച്ചു. എന്നും പറയാം പറയാം എന്ന് കരുതി പിന്നെ പറയാതെ ഇറങ്ങി പോകും. പക്ഷെ ഇന്ന് പറഞ്ഞു

"ഇയാൾടെ ചിരി കൊള്ളാം.. നൈസ് ലാഫിംഗ്.."
ടീ ഷർട്ട്‌ നേരെ ആക്കികൊണ്ട് അവൾ ചോദിച്ചു.
"സോറി"
"നൈസ് ലാഫിംഗ് എന്ന്..."
"ഒഹ്  താങ്ക്സ്..."

കൂട്ടുകാരി അവളേംപിടിച്ചു വലിച്ച്  ഇറങ്ങിപ്പോയി. ഞാൻ അവർ പോകുന്നതും നോക്കി നിന്നു. താഴെ നിന്ന് അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. കൂടുകാരി അവളെ വിടാതെ വലിച്ചു കൊണ്ട് പോയി..
ഹാ..ഒരു ദീർഘനിശ്വാസവും വിട്ട്.  ഹെല്മെറ്റും കോട്ടും എടുത്തു അലക്ഷ്യമായി പുറത്തേക്കിറങ്ങി. ഒരു കോൾഡ്‌ കോഫിയും  ബർഗറും മേടിച്ചു ഫുഡ്‌ കോർട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. താഴെ അവരു രണ്ടു പേരും വെസ്പയിൽ പോകുന്നത് കണ്ടു. ഡ്രൈവർ അപ്പോഴും കൂട്ടുകാരി തന്നെ. എന്തിനോ വേണ്ടി ഒരു പുഞ്ചിരി മുഖത്ത് വന്നു. അവർ കണ്മുന്നിൽ നിന്നും മാഞ്ഞപ്പോൾ ആ ചിരി മായ്ച്ചു വീണ്ടും ഒരു നെടുവീർപ്പിട്ട.
വാട്സപ്പിൽ മേസേജസ് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.
കര്യമായിട്ട് ഒന്നും ഇല്ല...ആരെങ്കിലും ഒരു സെൽഫി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യും. എല്ലാവരും കൂടെ തെറി വിളിക്കും. അതല്ലേൽ ഗ്രൂപ്പ്‌ മുഴുവൻ സെൽഫി മയം. മഴ എന്ന് വേണേലും പറയാം.
നേരം ഇരുട്ടായി എന്ന് മനസ്സും ശരീരവും ഒരുമിച്ചു പറഞ്ഞു. മെല്ലെ എഴുന്നേറ്റു. ഓരോ കടകളിലേക്കും വെറുതെ നോക്കി നോക്കി നടന്നു. ആര്ചീസിന്ടെ മുൻപിൽ എത്തിയപ്പോ ഒരു കോഫി മഗിൽ കണ്ണുടക്കി.ഹെൽമെറ്റ്‌ കയ്യിൽ തൂക്കി ആര്ചീസിലെക്ക് കേറി.

"MYD
Mind Your Business"

എന്ന് തിളങ്ങുന്ന വെള്ളി കളറിൽ എഴുതിയ ഒരു കറുപ്പ്  കളർ മഗ്. വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു. അതും കയ്യിൽ തൂക്കി കടയിലൂടെ രണ്ടു റൌണ്ട് നടന്നു. കയ്യിൽ ആ മഗ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു കടക്കാരൻ എന്നെ നോക്കി ചിരിച്ചു. വേറെ ഒന്നും കണ്ടില്ല..മഗും പിടിച്ചു ബിൽ അടച്ചു പുറത്തിറങ്ങി. ആർചീസിന്റെ ചെറിയ ചുവന്ന കവർ കയ്യിൽ താലോലിച്ചു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ബൈക്കും എടുത്തു ഇരുട്ടിലൂടെ ഫ്ലാറ്റിലേക്ക്. ലിഫ്റ്റിൽ കേറി 5 പ്രസ്‌ ചെയ്തു. ചാരിനിന്ന് അലക്ഷ്യമായി ലിഫ്റ്റ്‌ മുകളിലെതുന്നതും നോക്കി നിന്ന്. റൂമിന്റെ വാതിൽ തുറന്നപ്പോ. എന്നെയും കാത്തു നിന്നോണം ടി വിയും കണ്ടിരിക്കുന്ന കൂട്ടുകാർ. എന്നതേം പോലെ..

"ഇന്നിപ്പോ ആർചീസ് ആണല്ലോ...എന്താണ്?? എത്ര പൊടിച്ചു?"
"ഹാ അതൊരു കോഫി മഗ് ആണ്.."
"നിനക്ക് നടക്കും.."

ഒരു സംവരണം കൊടുത്ത ചിരിയും നല്കി റൂമിലേക്ക് നടന്നു..
പിന്നെ എന്താ... ഭക്ഷണം കഴിക്കുന്നു..ഉറങ്ങുന്നു..എണീക്കുന്നു..കുളിക്കുന്നു..ഓഫീസിൽ പോകുന്നു..ജോലി ചെയ്യുന്നു..വരുന്നു..ടി വി കാണുന്നു... ഭക്ഷണം കഴിക്കുന്നു.. ലാപ്ടോപിൽ ഏതേലും സിനിമകാണുന്നു ഉറങ്ങുന്നു..
വെള്ളിയാഴ്ച വൈകുന്നേരം വരെ ഇത് തന്നെ പരിപാടി..ഒരു മാറ്റവും ഇല്ല. ഇടയ്ക്കു ഓഫീസിൽ വല്ല ബർത്ത് ഡേ പാർട്ടി...അല്ലേൽ കാർ മേടിച്ചതിന്റെ..അങ്ങനെ എന്തെങ്കിലും..  കുറച്ചു നേരം അതിന്റെ ബഹളം. അത് കഴിഞ്ഞാൽ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്ക്..

സിനിമകൾ വീണ്ടും കണ്ടു. അധികവും ഒറ്റക്ക് തന്നെ..ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത സ്ക്രീൻ ഷോട്ട് ആരേലും വാട്സപ്പിൽ ഇടും..സീറ്റ് നമ്പർ നോക്കി അടുത്ത സീറ്റ് ബുക്ക്‌ ചെയ്യും..ശനിയും ഞായറും അങ്ങനെ കോഫിയും ബർഗറും ടോനെറ്സും തിന്നു തീര്ക്കും കൂടെ ഒരു സിനിമയും..

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമ.
ഒറ്റക്ക്..
ഇന്റെർവൽ...
പെപ്സി മേടിചു തിരിച്ചു വരുമ്പോ ദെ...ചുരുണ്ട മുടിക്കാരത്തി വീണ്ടും മുൻപിൽ...
ഒന്ന് ചിരിച്ചു.. ആ ചിരി തിരിച്ചു കിട്ടിയോ എന്നറിയില്ല.
എന്റെ രണ്ടു മൂന്നു വരി പിറകിലായിരുന്നു... ഇന്ന് കൂട്ടുകാരികൾ എല്ലാം ഉണ്ട് കൂടെ.. അവരങ്ങനെ കൊറിച്ചും ചിരിച്ചും പടം കണ്ടു. ഇപ്പ്രാവശ്യം പക്ഷെ ആ ചിരി കേട്ടില്ല..ആ ചുരുണ്ട മുടിക്കാരത്തിയുടെ ചിരി.
സിനിമ കണ്ടു പുറത്തിറങ്ങിയപ്പോ

"എക്സ്ക്യൂസ്മി..."
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം
"യെസ് .."
ഞാൻ തിരിഞ്ഞു. അതെ..ആ ചുരുണ്ട മുടിക്കാരത്തി.

"ഹായ്.." അവൾ കൈ നീട്ടി..
"ഹായ്.." ഞാൻ ആ കൈ പിടിച്ചു തിരിച്ചും വിഷ് ചെയ്തു..
"എന്നും ഒറ്റയ്ക്കാണോ സിനിമക്ക് വരാറ്??"
"ഹേയ്..മിക്കവാറും..ഇടക്ക് ഫ്രണ്ട്സ് ഉണ്ടാകും.."
"ഇടക്കോ?? അപ്പൊ മിക്കവാറും ഒറ്റക്ക്.. ആം ഐ റൈറ്റ്??"
"യപ്‌"
"ഒന്ന് നടന്നല്ലോ? അവൾ വിളിച്ചു..."
"അപ്പൊ കൂട്ടുകാരികൾ.."
"ദേ ആർ ലിട്ട്ൽ ബിസി..."
"ഓക്കേ ലെറ്റ്സ് വാല്ക്.."
"ഒറ്റക്ക് കാണുമ്പോ ബോറടിക്കില്ലേ?"
"നോട്ട് അറ്റ്‌ ഓൾ... ഇഷ്ട്ടപ്പെട്ടവരുടെ ഫിലിംസ് ആകുമ്പോ അങ്ങനെ തോന്നാറില്ല.."
"ഈ ഇഷ്ട്ടപ്പെട്ടവർ എന്ന് പറയുമ്പോ? ആരൊക്കെ?"
"ഷാരുഖ് ഖാൻ..ദീപിക പദുകോണ്‍..അലിയ ഭട്ട്...പരിണീതി ചോപ്ര..അവരൊക്കെ.."
"അപ്പൊ മലയാളം?"
"സ്പെഷ്യൽ ആരും ഇല്ല...ഫഹദിനെ ഇഷ്ട്ടമാണ്..ബാക്കി എല്ലാവരും കണക്കാണ്.. "വാട്സ് യുവേർസ് ?"
"ഒഫ്കൊഴ്സ് ഷാരൂഖ്‌...ദെൻ..ദീപിക... ആൻഡ്‌ ഐ അം നോട് എ സീരിയസ് മൂവി വാചെർ.."
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു..
"ഒരു കോഫി ആയാലോ??"
"യെസ് ഒഫ്കൊഴ്സ് "
"ഹോട്ട് ഓർ കോൾഡ്‌?"
"മം...കോൾഡ്‌..വിത്ത്‌ ഐസ്ക്രീം..."
രണ്ടെണ്ണം മേടിച്ചു.. ഉടനെ അവൾ പേഴ്സിൽ നിന്നും അവളുടെ പങ്ക് എടുത്ത് ടാബിളിൽ വെച്ചു .
"ഓക്കേ.." ഞാൻ ആ കാശ് എടുത്തു..
എന്നിട്ട് അവളുടെ പേഴ്സ് എടുത്തു..
"ഇറ്റ്സ് ക്യൂട്ട് & കളർഫുൾ..ലൈക്‌ ഇറ്റ്‌.."
"താങ്ക്സ്.." അവൾ ചിരിച്ചു..
"ഇവിടെ എന്തു ചെയ്യുന്നു?? സ്റ്റഡി ഓർ ജോബ്‌??"
"ആം എ വെബ്‌  ഡിസൈനർ..അറ്റ്‌ എ ഐ ടി കമ്പനി ..കാക്കനാട്.. നെയിം...ഫായിസ് "
"ഓ സോറി... ആം ടിന്റ.."
"ടിന്റ???"
"യപ്‌...കേട്ടിട്ടുണ്ടോ നേരത്തെ??"
"നോ... എന്ത് ചെയ്യുന്നു? "
"എം ബി എ..."
"ഹോസ്റ്റലിൽ ആണോ താമസം??"
"അല്ല വീട്ടിലാ..കുറച്ചപ്പുറത്ത്‌...ഒരു 4 കിലോമീറെഴ്സ് അപ്പുറത്താണ് വീട്.."
"ഓ.."
എന്തോ പറയാൻ വേണ്ടി വാ തുറന്നതും...മൊബൈൽ റിംഗ് തുടങ്ങി...
അവൾ പുഞ്ചിരിച്ചു കൊണ്ട്..കോഫി കുടിക്കുന്നു.
മൊബൈൽ എടുത്തു നോക്കിയപ്പോ....
കാൾ അല്ല..അലാറം ആണ്...
"ആരാപ്പോ..ഈ സമയത്തേക്ക് അലാറം വെച്ചത്?...സോറി."

എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അവളും ഇല്ല കോഫിയും ഇല്ല...
ജ്യോതിയും വന്നില്ല തീയും വന്നില്ല...ഒരു മന്നാംകട്ടയും വന്നില്ല എന്ന അവസ്ഥ.
മുകളിൽ കറങ്ങുന്ന ഫാനും..താഴെ കിടന്നു കരയുന്ന ഫോണും.
ഒരു മാതിരി മറ്റേടത്തെ സ്വപ്നം ആയിപ്പോയി.




Sunday, July 20, 2014

സ്വർണ ബന്ധങ്ങൾ.

ബന്ധങ്ങൾ..അത് സ്വർണം പോലെയാണ്.
ശരിയാ..അത് കൊണ്ടാണല്ലോ ചിലർ അത് വെച്ച് കോടികൾ ഉണ്ടാക്കിയതും.
എന്റെ അടുത്ത് ചിലർ മുക്കുപണ്ടം പണയം വെച്ചതും.

Friday, July 4, 2014

മാനം വിറ്റും ലൈക്‌ മേടിക്കണം

മലയാളിക്ക് തെറി വിളിക്കാൻ എന്നായാലും ആരെങ്കിലുമൊക്കെ വേണം. രഞ്ജിനി ഹരിദാസോ, റിമി റോമിയോ, വേറെ ഏതേലും സെലെബ്രെടിമാരോ അങ്ങനെ ആരെങ്കിലുമൊക്കെ. ചുമ്മാ കേറി ഭരണി പാട്ട് പാടുന്ന ഒരാളോട്  "അല്ല മാഷെ. എന്താണ് സംഭവം? " എന്ന് ചോദിച്ചാൽ "അതിപ്പോ..ഈ..ഞാൻ" എന്നിങ്ങനെ ബ ബ ബ അല്ലാതെ സംഭവം പലർക്കും അറിയില്ല.

മലയാളത്തിൽ എത്ര അക്ഷരങ്ങൾ ഉണ്ട്?
മലയാള ഭാഷയുടെ പിതാവ് ആരാണ്?
ഗാന്ധിജിയുടെ മുഴുവൻ പേര് എന്താണ്?
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്?
ഇനി ഇപ്പ്പൊ സ്പോര്റ്സിനു മാത്രമേ ഉത്തരം പറയൂ എന്നാണെങ്കിൽ
ആരാണ് ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റൻ?
ഫുട്ബോൾ ടീം ക്യാപ്റ്റൻ?
അത് അത് എന്ന് പറയാനല്ലാതെ ഉത്തരം പറയാൻ പലര്ക്കും കഴിയില്ല.

ആരാണ് നിന്റെ ജില്ലയുടെ കളക്ടർ?
പഞ്ചായത്ത് പ്രസിഡന്റ്‌?
വാർഡ്‌ മെമ്പർ?
രണ്ടു തലമുരക്കപ്പുരതെക്ക് സ്വന്തം കാരണവന്മാരുടെ പേര് പോലും പലര്ക്കും മ്ഹേ ഹേ..

എന്താണ് ഇന്ത്യക്ക് ക്രിക്കറ്റ്‌നോട് ഇത്ര പ്രിയം കൂടാൻ കാരണം? ഇന്ത്യക്കാര് ക്രിക്കറ്റിനെ ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ? ഒരു റഷ്യക്കാരൻ ടെന്നിസിനെ ഇഷ്ട്ടപ്പെടുന്നതിന്റെ നൂറിലൊന്നു എങ്കിലും നമ്മൾ ഇന്ത്യക്കാർ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം. കാരണം ഇപ്പോൾ ഫിഫ വേൾഡ് കപ്പ്‌ കൊടുംപിടി കൊള്ളുന്ന സമയം ആണ്. ഈ സമയത്ത് ഒരുത്തനും ക്രിക്കറ്റ്‌ വേണ്ട. ഇനിയിപ്പൊ ഈ സമയത്ത് ഇന്ത്യ - പാക്കിസ്ഥാൻ കളി  ഉണ്ടായാൽ പോലും ഒരുത്തനും കളി കാണില്ല. അത് ഇനി സച്ചിന്റെ ഇരുന്നൂറാം സെഞ്ചുറി ആണെങ്കിൽ പോലും.

പിന്നെ എന്തിനാണ് നാം സച്ചിനെ അറിയില്ല എന്ന് പറഞ്ഞതിന് ഷറപോവയെ തെറി വിളിച്ചത്? ഈ തെറി വിളിച്ച എല്ലാവര്ക്കും ശരപോവയെ അറിയാം. പക്ഷെ 99% പേര്ക്കും ടെന്നീസ് എന്താണെന്നു അറിയില്ല. കാരണം അവർ സ്നേഹിച്ചതും അറിഞ്ഞതും ഷറപോവ എന്നാ കളിക്കാരിയുടെ കഴിവിനെയോ കളിയെയോ അല്ല. അവളുടെ ശരീരത്തെ ആണ്. പെണ്ണിന്റെ ശരീരത്തിനോട്‌ തോന്നുന്ന കാമം എന്ന ഒരേ ഒരു  വികാരം കാരണം പല ഇന്ത്യക്കാർക്കും ഇന്ന് ശരപോവയെ അറിയാം. പെണ്ണിന്റെ ശരീരത്തിൽ ഒരു ഇത്തിരി മാംസം കണ്ടാൽ പരസ്യമായി അതിനെ ശാസിക്കാനും തെറി വിളിക്കാനും കല്ലേറ് നടത്താനും മുന്നിട്ടിറങ്ങുകയും രഹസ്യമായി അതിനെ പല ആവശ്യങ്ങള്ക്കും ഉപയോഗിക്കുന്നവരും ആണ് ഈ തെറി പറയുന്ന മാന്യന്മാർ.

"ഫ്പാ പന്ന കഴുവേറി മോനെ ആർക്കാടാ എന്നെ തെറി വിളിക്കേണ്ടത്. ആർക്കാടാ എന്റെ സാധാചാരം പഠിപ്പിക്കേണ്ടത് " എന്ന് വല്ല സ്ത്രീകളും മുഖത്ത് നോക്കി ചോദിച്ചാൽ അവിടെ തീരും ഈ സാധാചാര പോലീസ് കളിക്കുന്നവമാരുടെ ആണത്വം. പിന്നെ മറുത്തൊരു അക്ഷരം പറയാൻ ഒരാള്ക്കും കഴിയില്ല.

ട്രെയിൻ എന്ന വാഹനം ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഓടുന്നുണ്ട്. പക്ഷെ ട്രെയിനിന്റെ ടോയിലറ്റിൽ കാണുന്ന തെറികൾ മുഴുവൻ പച്ച മലയാളത്തിൽ ആയിരിക്കും. അതിൽ ഒന്നു പോലും ഇവിടെ എഴുതാൻ പറ്റാത്തത് ആയതു കൊണ്ട് ഞാൻ എഴുതുന്നില്ല. താജ് മഹൽ, കുതുബ് മിനാർ, ഇന്ത്യ ഗേറ്റ്, ഗേറ്റ് ഓഫ് ഇന്ത്യ - ബംഗ്ലൂർ, മൈസൂർ, ഊട്ടി പോലുള്ള വിനോദ സഞ്ചാര സ്ഥലങ്ങൾ ഇവിടങ്ങളിൽ ഒക്കെ ഇരിക്കുന്ന ബെഞ്ചിലും തൂണിലും മതിലിലും കാണും. "വിനോദ് മഞ്ചേരി" "ദീപു കാസർഗോഡ്‌" "രവി കുന്നംകുളം" "പാച്ചു തൃശൂർ" അങ്ങനെ മലയാളിയുടെ പേരുകൾ. അതിന്റെ കർത്താവു ആയതു കൊണ്ടല്ല. എന്നാലും കിടക്കട്ടെ. ഒരു കാര്യവും ഇല്ല. ഒരു സുഖം..

ഇനി പറഞ്ഞു തഴമ്പിച്ച മറ്റൊരു കാര്യം. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപോവ ചെയ്ത തെറ്റ് എന്താണ്? ഒരാളെ അറിയില്ല എന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ? അതും ജനിപ്പിച്ച തന്തയും തള്ളയും ആരാണെന്ന് പോലും അറിയാത്ത മനുഷ്യ ജീവികൾ ഉള്ള ഈ കാലത്ത്. എനിക്ക് മനസ്സിലാവാത്ത വേറെ ഒരു കാര്യം ഇതിലും വലിയ തെമ്മാടിത്തരവും തന്തയില്ലായ്മ താരവും ചെയ്തവര്ക്കെതിരെ ഒരു ചെറു വിരല അനക്കാൻ പോലും ഈ തെറി വിളി നടത്തിയവരിൽ ഒരെട്ട എന്നതിന് കഴിയില്ല. ആണത്തം കാണിക്കേണ്ടത് കൂട്ടം കൂടി കല്ലെറിഞ്ഞോ തെറി വിളി അല്ല. നേർക്ക്‌ നേരെ നിന്ന്.. മുഖത്തോട് മുഖം നിന്നാണ്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞാൽ ഒരൊറ്റ എണ്ണത്തിന്റെ കൈ പൊങ്ങില്ല.
നടു റോഡിൽ ഒരു പെണ്ണ് പരസ്യമായി പീടിപ്പിക്കപ്പെട്ടാലും ഒരാൾ അപകടത്തിൽ പെട്ട് രക്തം വാർന്നു മരിച്ചാലും മൊബൈൽ ക്യാമറയിൽ അത് പകർതാനല്ലതെ ഒരു കൈ സഹായം നല്കാൻ പലരും തയ്യാറാകില്ല. പിന്നെ എന്തിനു ഇങ്ങനെ കൂട്ടം കൂടി വിവരക്കേട് പറയണം.
"നിങ്ങൾക്കറിയാമല്ലോ, നൂറു ശതമാനം സാക്ഷരത ഉള്ളവരാണ് ഞങ്ങൾ" എന്നിട്ട് ഒരു ശതമാനം സാക്ഷരത ഉള്ളവൻ പോലും കാണിക്കാത്ത പരിപാടി അല്ലെ ഈ കാണിച്ചത്?

ഇനി വേറെ ഒരു വിഭാഗം കാണാം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴഞ്ചൊല്ല് ഉണ്ട് മലയാളത്തിൽ..ചിലര്ക്ക് അത് മാനം വിറ്റും ലൈക്‌ മേടിക്കണം എന്നാണ്.
ഷറപോവയുടെ കാലിൽ വീണു നിരുപാധികം ക്ഷമ ചോദിക്കുന്നു ചില വിഡ്ഢികൾ. തെറി വിളി നടത്തിയവരെക്കളും വലിയ കഴുതകൾ. നാണവും മാനവും ഇല്ലാതെ വര്ഗം. തെറി വിളിച്ചവർ ഇതിനെക്കാൾ ബോധം ഉണ്ട്  എന്നെ പറയാനുള്ളൂ. ഇതിലേറെ വലിയ തന്തയില്ലയ്മതരം ചെയ്തവർ ഇപ്പോഴും നമ്മുടെ നാട്ടിൽ തല ഉയർത്തി തന്നെ നടക്കുന്നുണ്ട്. അതിൽ പലരും മന്ത്രിമാരും എം പി മാറും ആണെന്നുള്ളത്‌ വേറെ സത്യം. അവരെ ഒന്നും ആര്ക്കും തെറി വിളിക്കണ്ട. പീഡിപ്പിക്കപ്പെട്ട സഹോദരിയോടു ആര്ക്കും ക്ഷമ ചോദിക്കണ്ട. അതിൽ പലരും ഇപ്പഴും ജീവിച്ചിരിപ്പുണ്ട്.

ഇത് കൊണ്ടൊന്നും മലയാളിയുടെ കഴപ്പ് മാറില്ലെന്നരിയാം. എന്നാലും എന്റെ ഒരു ഉത്തരവാദിത്വം. ഒരു കടമ. അത്രയേ ഉള്ളൂ.