Friday, April 25, 2014

യാധ്രശ്ചികം...

അങ്ങാടിപ്പുറം മുതൽ എറണാംകുളം വരെ. കഴിഞ്ഞ രണ്ടര വർഷം നീണ്ട ട്രെയിൻ യാത്ര ആയിരുന്നു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ സ്വന്തം വീട്ടിൽ തികച്ചു ഒരു മാസം താമസിചിട്ടുണ്ടാകില്ല. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴുള്ള വീട്ടിൽ പോക്ക്. ശനിയാഴ്ച പത്തു പതിനൊന്നു മണി ആകും വീട്ടിലെത്താൻ. ഞായറാഴ്ച ഉച്ച കഴിയുമ്പോഴേക്കും വീണ്ടും എറണാംകുളതെക്ക് മടക്കം. ഇരുന്നോ നിന്നോ കിടന്നോ ഉള്ള ട്രെയിൻ യാത്ര. ചിലപ്പോൾ കൂട്ടുകാരുടെ കൂടെ മറ്റു ചിലപ്പോൾ ഒറ്റക്ക്. ചില ദിവസങ്ങളിൽ യാഥ്രിശ്ചികമായി നീണ്ട കാലയളവിനു ശേഷം കാണുന്ന കൂട്ടുകാരന്റെ കൂടെ.
"എത്ര കാലമായെടാ കണ്ടിട്ട്.... ഇപ്പൊ എന്ത് ചെയ്യുന്നു?... വീട്ടിലൊക്കെ സുഖം തന്നെ അല്ലെ?... നമ്മടെ പഴയ ടീമിനെ ആരെയെങ്കിലും കണ്ടിരുന്നോ?" അങ്ങനെ നീളുന്ന സുഖാന്വേഷണം. ചിലർ ആ യാത്രയിൽ ഒപ്പം കൂടുന്നു. മറ്റു ചിലർ കൂടെ ഫ്രന്റ്സ് ഉണ്ട്. അപ്പൊ ഇനിയും കാണാം എന്നും പറഞ്ഞു പിരിയുന്നു.
പല യാത്രകളിലും അത്ബുധപ്പെടുത്തിയ ഒരു കാര്യമുണ്ട്... ചിലർ അപരിചിതരുമായി എത്ര പെട്ടെന്നാണ് കൂട്ട് കൂടുന്നത്? എനിക്ക് കഴിയില്ല അത്ര പെട്ടെന്ന് വേറെ ഒരാളുമായി ചങ്ങാത്തം കൂടാൻ. ആ യാത്ര മുഴുവനാകുന്നത് വരെ അവരങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. വെറുതെ തീരേണ്ട യാത്രയിൽ ഒരു സുഹ്രത്തിനെ കൂടി നേടുന്നവർ. ചിന്തിച്ചിട്ടുണ്ട് പലപ്പോഴും എനിക്കെന്താ അങ്ങനെ കഴിയാതെ എന്ന്.
ചില ദിവസങ്ങളിൽ യാധ്രശ്ചികമായി കാണുന്ന സുന്ദരികൾ. ഇന്ന് വരെ കണ്ടിട്ടുണ്ടാവില്ല അവളെ. ഇനി ഒട്ടു കാണാനും പോകുന്നില്ല. എന്നാലും അവളെ കാണാതെ കണ്ടു സ്വപ്നങ്ങൾ നെയ്യുന്നു. പിന്നീടുള്ള യാത്ര അവളുടെ കൂടെയാണ്. അവളോട്‌ ഒട്ടിയിരുന്നു ചെറിയ മഴ ചാറ്റലും കൊണ്ട് ഓരോന്ന് പറഞ്ഞു ചിരിച്ചു യാധ്രശ്ചികമായി കണ്ട സുന്ദരിയോട്‌ കൂടെ. അവൾ ഇറങ്ങുമ്പോൾ കണ്ണിൽ നിന്ന് മായുവോളം അവളെ പിന്തുടരുന്നു. പിന്നെ ഇത് വരെ കണ്ട സുന്ദര സ്വപ്നത്തിനു ദൈവത്തിന് നന്ദിയും പറഞ്ഞു ജനലിലോട്ടു തല ചായ്ക്കുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമയിലേക്കോ കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനതിലെക്കോ കണ്ണും കാതും നല്കുന്നു.
ചില പാട്ടുകൾക്ക് മനുഷ്യന്റെ ഹൃദയത്തെ തൊടാനുള്ള കഴിവുണ്ട്. ഞാൻ ഒരു ട്രെയിനിൽ ആണെന്നോ കൂടെ മറ്റു യാത്രക്കാർ ഉണ്ടെന്നോ ഒന്നും അപ്പോൾ അറിയില്ല. മിക്കപ്പോഴും ആ പാട്ടിന്റെ ഉള്ളടക്കം പ്രണയം ആയിരിക്കും (ആയിരിക്കും എന്നല്ല ആണ്....). പ്രണയതിനല്ലാതെ ഹൃദയത്തെ തൊടാൻ മറ്റേതു വികാരത്തിനാണ് കഴിയുക? (അത് മറന്നു. ചില വേദനകള്ക്ക് കഴിയും. ഹൃദയത്തെയും മനസ്സിനെയും ഒരുമിച്ചു തൊടാൻ). അങ്ങനെ അതിൽ ലയിച്ചങ്ങനെ യാത്ര തുടരും.
ഒരിക്കൽ മാത്രം യാധ്രശ്ചികത എന്റെ കൂടെയും കൂടി. അങ്ങടിപ്പുറത്തു നിന്നും വണ്ടി ഷോർണൂർ എത്തി. കൂടുതൽ നല്ല ഇരിപ്പിടം നോക്കി നടന്ന ഒരു പെണ്‍കുട്ടിയും അവളുടെ അനിയനും കൂടെ എന്റെ അടുത്ത് വന്നിരുന്നു. ഇതായിരുന്നോ അവർ അന്വേഷിച്ച ഇരിപ്പിടം എന്ന് അത്ഭുതപ്പെട്ടു. എന്നത്തേയും പോലെ ഒരു യാത്ര പ്രതീക്ഷിച്ച എനിക്ക് നേരെ അവൾ ആദ്യത്തെ ചോദ്യം എറിഞ്ഞു. ലാപ്ടോപിൽ കണ്ണും നട്ടിരിക്കുന്ന എന്റെ ഫേസ് ബൂകിലെ ഒരു ഫോട്ടോ ചൂണ്ടി.... "ഇതാരാ..?" എന്ന്. "അത് കൂട്ടുകാരാൻ ആണ്. ഒരു യാത്ര പോയപ്പോ എടുത്ത ഫോട്ടോ ആണ്..." എന്നാ മറുപടിയും കൊടുത്തു. അവള് പിന്നെയും ചോദ്യം ചോദിക്കാനാണ് പുറപ്പാടു എന്ന് മനസ്സിലായപ്പോ ലാപ്ടോപ് മടക്കി വെച്ച് അവളുടെ കേൾവിക്കാരൻ ആയി. അവളങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു വെച്ച് അനിയനെ പരിചയപ്പെടുത്താനും അവൾ മറന്നില്ല. സൌത്ത് റെയിൽവേ സ്റ്റേഷൻ എത്തിയതറിഞ്ഞില്ല. "ശരി എന്നാ... വിധി ഉണ്ടേൽ ഇനിയും കാണാം" എന്നാ ആശംസാ വാക്കും പറഞ്ഞു അവൾ അനിയന്റെ കൂടെ യാത്രയായി. ദൈവമേ ഈ വിധി ഉണ്ടാക്കണേ എന്നും പ്രര്തിച്ചു ഞാനും റൂമിലേക്ക്‌ തിരിച്ചു. യാധ്രശ്ചികത എന്നെ കൈ വിട്ടില്ല. മടക്ക യാത്രയിൽ ശോര്നൂരിൽ നിന്നും അവളൊരിക്കൽ കൂടി എന്റെ കൂടെ കൂടി. ഈ രണ്ടു യാത്രയിൽ ഒരിക്കൽ പോലും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പേര് ചോദിച്ചില്ല എന്നത് ഒരു വസ്തുത ആണ്. എന്താണെന്നു ചോദിച്ചാൽ അതിന്റെ ഉത്തരവാദിത്വവും യധ്ര്ശ്ചികതയുടെ തലയിൽ കെട്ടി വെക്കാനെ എനിക്ക് കഴിയൂ.
പിന്നീടങ്ങോട്ട് ഇന്ന് വരെ യാത്ര ആവർത്തന വിരസത മാത്രം തന്നു. ഒരു യാധ്രശ്ചികതയെയും കാത്തു കാത്തു യാത്ര വീണ്ടും തുടരുന്നു.

No comments:

Post a Comment